'MES' ദിവ്യപ്രകാശം പരത്തുന്ന വിജ്ഞാനകോശം
നിറഞ്ഞ നിലാവിലെ നിത്യകാന്തി പോല്‍
MESന്റെ നന്മകള്‍ എന്നെ മൂടുന്നു
നീ നല്‍കിയ അറിവുകള്‍...
പ്രതീക്ഷയുടെ വെണ്‍കതിരൊളിവീശി.
ഹൃദയത്തില്‍ നീ നട്ടപൂന്തോപ്പ്...
വിരിഞ്ഞ പൂക്കള്‍തന്‍ സുഗന്ധത്തിലാരോ
ദിവ്യപ്രകാശം ചൊരിയുന്നു...
എന്റെ വഴിത്താരയെ ധന്യമാക്കും എന്ന പ്രതീക്ഷയോടെ ഈ കവിത ഇവിടെ കുറിച്ചിടെട്ടെ''
ഉമ്മറത്തിണ്ണയില്‍ ഒറ്റക്കിരുന്നു ഞാന്‍
വാനത്തെ നോക്കി മന്ദഹസിച്ചതും
അന്ധകാരത്തിന്‍ നിഗൂഢത മാറ്റിയാ
മന്ദഹാസം എന്നിലുള്ളിലൊളിപ്പിച്ചു.
പെട്ടെന്നു കാല്‍പെരുമാറ്റം കേട്ടപ്പോള്‍
നിസ്സീമമായി എന്‍ അന്തരം മന്ത്രിച്ചു
എപ്പഴോ തോന്നിയ കോട്ടികുറുമ്പിനെ
കുറ്റപ്പെടുത്താതിരിക്കാന്‍ കഴിഞ്ഞില്ല.
മുത്തശãി ചൊല്ലിയ കുട്ടികഥയിലെ
ഓര്‍മ്മകള്‍ എന്നെ ഒറ്റപ്പെടുത്തുന്നു
കൂരിരുള്‍ മൂടിയ വീഥിയിലല്ലയോ,
ജീവിതത്തിന്‍പാത നീട്ടിത്തരുന്നതും.
ഏറെ ചിന്തിച്ചുനില്‍ക്കുന്ന എന്നിലായ്
മൌനത്തിന്‍ വേദന പാടെ തളര്‍ത്തിയോ.
അര്‍ക്കനെ നോക്കി വിടരാന്‍ കൊതിക്കുന്ന
സൂര്യകാന്തി പൂവിന്‍ സന്തോഷം കണ്ടുവോ.
ശോകത്തിന്‍ തന്ത്രിയിലൂടെയല്ലേ നാം
സ്നേഹത്തിന്‍ മുത്തുകള്‍ കോര്‍ത്തെടുക്കുന്നതും.
സൌരഭ്യമുള്ള പൂക്കളെ കാണുമ്പോള്‍
ആനന്ദനിര്‍വൃതി കൊള്ളുകയാണുനാം
സ്വപ്നങ്ങളില്‍ നാം എന്തെല്ലാം തീര്‍ക്കുന്നു
ജീവിതത്തിന്‍ പാത ഓര്‍ക്കാതെയല്ലയോ...
Shailaja P.K,
Commerce
Monday, November 8, 2010
കണക്ക് കൊണ്ട് കളിക്കാം
I. എന്റെ കൈയില്‍ രണ്ട് നാണയങ്ങളുണ്ട്. ഇവയുടെ ആകെ മൂല്യം 75 പൈസ, അതില്‍ ഒരു നാണയം 50 പൈസ നാണയമല്ല. എന്താണ് നിങ്ങളുടെ വിശദീകരണം.
ഉത്തരം
മറ്റേ നാണയമാണ് 50 നാണയം
II തുക വര്‍ദ്ധിപ്പിക്കുക
1+6+1+6+1
ഇതിന്റെ ഫലം 15 കിട്ടും. സംഖ്യകള്‍ക്ക് യാതൊരു മാറ്റവും വരുത്താതെ സങ്കലനക്രിയക്കും യാതൊരു മാറ്റവും വരുത്താതെ ഇവയുടെ തുക എങ്ങനെ 21 ആക്കാം?
Ans: തലകീഴായ് പിടിക്കുക.
III. ആറ് വരകള്‍ താഴെ തന്നിരിക്കുന്നു.
IIIIII
ഇവയില്‍ ഒരു വരയുടെ സ്ഥാനം മാത്രം മാറ്റം വരുത്തി ഫലം നൂറാക്കാമോ?
III _ 11 = 100
Naflath K.,
Maths
ഉത്തരം
മറ്റേ നാണയമാണ് 50 നാണയം
II തുക വര്‍ദ്ധിപ്പിക്കുക
1+6+1+6+1
ഇതിന്റെ ഫലം 15 കിട്ടും. സംഖ്യകള്‍ക്ക് യാതൊരു മാറ്റവും വരുത്താതെ സങ്കലനക്രിയക്കും യാതൊരു മാറ്റവും വരുത്താതെ ഇവയുടെ തുക എങ്ങനെ 21 ആക്കാം?
Ans: തലകീഴായ് പിടിക്കുക.
III. ആറ് വരകള്‍ താഴെ തന്നിരിക്കുന്നു.
IIIIII
ഇവയില്‍ ഒരു വരയുടെ സ്ഥാനം മാത്രം മാറ്റം വരുത്തി ഫലം നൂറാക്കാമോ?
III _ 11 = 100
Naflath K.,
Maths
അരാജകം
കാല്‍പ്പാടുകള്‍ ചുരണ്ടിയെടുത്ത്
ഭൂമിയുരച്ചുണ്ടാക്കിയ ഈ വഴി
വേലി കെട്ടിത്തിരിക്കാത്ത
മലമുകളിലെ എന്റെ വീട്ടിലേക്ക്....
അടുക്കളയില്‍ കാട്ടുമൃഗങ്ങളുടെ കുടലുകള്‍,
കിടപ്പറയില്‍ മുഷിഞ്ഞ തുണികളുടെ കുട്ടവാട
ചുവരുകള്‍ അടര്‍ന്നു തുടങ്ങിയിട്ടും
ഒന്നു മെഴുകിയിടാന്‍ പോലും മിനക്കെടാത്തവന്റെ വീട്!
ആഴ്ചയിലൊരിക്കല്‍ കുതിരപ്പുറത്ത്
നഗരത്തിലൊന്നു പോകും.
അല്ലാത്തപ്പോള്‍ കുതിരയെ
മേയാന്‍ വിടും.
പൂക്കാലത്തെ വിളവെടുപ്പില്‍,
മുന്തിരി വീഞ്ഞിന്റെ ലഹരിയില്‍,
താഴ്വാരയില്‍ നിന്നു നോക്കുന്നവര്‍ക്ക്
ഞാനും കുതിരയും പറഞ്ഞുകേട്ട നിഴലുകള്‍.
വിശപ്പൊടുങ്ങാത്ത ഒരു പകലില്‍
ലായത്തിലെ ഉണക്കപ്പുല്ല് ചവച്ചിറക്കി.
വറ്റിയ കിണറ്റിലിറങ്ങി
അവസാന തുള്ളിയും കുടിച്ചു.
താഴ്വരയില്‍ പൂക്കാലം,
മുന്തിരിവീഞ്ഞിന്റെ മധുരം,
എനിക്കതൊന്നും വേണ്ട
ഞാനാരേയും അന്വേഷിക്കുന്നുമില്ല.
കൊടുങ്കാറ്റടിച്ച്, വിളവുകളൊടുങ്ങിയെന്നും
ഞാനൊരു ദുര്‍മന്ത്രവാദിയാണെന്നും
മലകയറി വന്നവരുടെ ചാട്ടവാറടികള്‍
എനിക്ക് പറഞ്ഞു തന്നു.
അവരെന്റെ കുതിരയെ ചുട്ടുകൊന്നു.
അന്നുരാത്രി, അതിന്റെ
വെന്തുപോയ കണ്ണുകള്‍ ഭക്ഷിച്ച്
ഞാന്‍ വിശപ്പടക്കി!
നഗരത്തിലേക്ക് ഇന്നു നടന്നുപോയി.
പൂക്കാരിയെന്റെ കുതിരയെ ചോദിച്ചു,
ഒരു രാത്രിക്ക് ക്ഷണിച്ചു.
ഞാന്‍ പോകുന്നില്ല,
ഈ രാത്രി ആത്മഹത്യ ചെയ്യാനാണെന്റെ തീരുമാനം.
രതീഷ് വി.ടി.
English
ഭൂമിയുരച്ചുണ്ടാക്കിയ ഈ വഴി
വേലി കെട്ടിത്തിരിക്കാത്ത
മലമുകളിലെ എന്റെ വീട്ടിലേക്ക്....
അടുക്കളയില്‍ കാട്ടുമൃഗങ്ങളുടെ കുടലുകള്‍,
കിടപ്പറയില്‍ മുഷിഞ്ഞ തുണികളുടെ കുട്ടവാട
ചുവരുകള്‍ അടര്‍ന്നു തുടങ്ങിയിട്ടും
ഒന്നു മെഴുകിയിടാന്‍ പോലും മിനക്കെടാത്തവന്റെ വീട്!
ആഴ്ചയിലൊരിക്കല്‍ കുതിരപ്പുറത്ത്
നഗരത്തിലൊന്നു പോകും.
അല്ലാത്തപ്പോള്‍ കുതിരയെ
മേയാന്‍ വിടും.
പൂക്കാലത്തെ വിളവെടുപ്പില്‍,
മുന്തിരി വീഞ്ഞിന്റെ ലഹരിയില്‍,
താഴ്വാരയില്‍ നിന്നു നോക്കുന്നവര്‍ക്ക്
ഞാനും കുതിരയും പറഞ്ഞുകേട്ട നിഴലുകള്‍.
വിശപ്പൊടുങ്ങാത്ത ഒരു പകലില്‍
ലായത്തിലെ ഉണക്കപ്പുല്ല് ചവച്ചിറക്കി.
വറ്റിയ കിണറ്റിലിറങ്ങി
അവസാന തുള്ളിയും കുടിച്ചു.
താഴ്വരയില്‍ പൂക്കാലം,
മുന്തിരിവീഞ്ഞിന്റെ മധുരം,
എനിക്കതൊന്നും വേണ്ട
ഞാനാരേയും അന്വേഷിക്കുന്നുമില്ല.
കൊടുങ്കാറ്റടിച്ച്, വിളവുകളൊടുങ്ങിയെന്നും
ഞാനൊരു ദുര്‍മന്ത്രവാദിയാണെന്നും
മലകയറി വന്നവരുടെ ചാട്ടവാറടികള്‍
എനിക്ക് പറഞ്ഞു തന്നു.
അവരെന്റെ കുതിരയെ ചുട്ടുകൊന്നു.
അന്നുരാത്രി, അതിന്റെ
വെന്തുപോയ കണ്ണുകള്‍ ഭക്ഷിച്ച്
ഞാന്‍ വിശപ്പടക്കി!
നഗരത്തിലേക്ക് ഇന്നു നടന്നുപോയി.
പൂക്കാരിയെന്റെ കുതിരയെ ചോദിച്ചു,
ഒരു രാത്രിക്ക് ക്ഷണിച്ചു.
ഞാന്‍ പോകുന്നില്ല,
ഈ രാത്രി ആത്മഹത്യ ചെയ്യാനാണെന്റെ തീരുമാനം.
രതീഷ് വി.ടി.
English
PROFILE OF THE MUSLIM EDUCATIONAL SOCIETY (M.E.S)
M.E.S. an Umbrella Organization
Muslim Educational Society was founded in 1964 at Calicut under the tutelage of the inspiring personality Late Dr. Abdul Gafoor. From its humble beginning M.E.S. has become one of the top notch educational agencies in Kerala with a network of schools and colleges. During the initial stages M.E.S. encouraged education among the members of its community by awarding scholarships. The commitment and understanding spirit shown by the M.E.S. to impart knowledge to the educationally under privileged class of society have gained wide respect and reputation. The present growth and structure of M.E.S. owe much to the vision and futuristic thoughts of Dr. Abdul Gafoor. M.E.S. entered the higher education field by setting up colleges in the northern parts of Kerala. Presently M.E.S. has colleges at Kalladi, Ponnani, Kodungallur, Mambad, Valanchery, Nedumkandam, Chathamangalam, Vadakara and Marampally. Recently it has started a medical college at Perinthalmanna. The M.E.S. Engineering College of Kuttipuram is on top of the rest.
AIMS AND OBJECTIVES
To work for the educational, social and economic advancement of the people of India in all possible ways. To promote higher and technical education and improve the standard and quality of Education among the people in general, minorities and backward classes in particular. To mould a stream of world class professionals with required knowledge, skills and attitude capable of working anywhere in the world at case.
M.E.S. TRAINING COLLEGE PROFILE
I. M.E.S. Training College, Edathala, Aluva is self financed college affiliated to Mahatma Gandhi University, Kottayam and recognized by NCTE (National Council of Teacher Education)
II. M.E.S. has carved a niche for itself in the field of education and a new feather had been added to its cap with the commencement of a Training College is new in the field of teacher education, fully concerned about of the intricacy of teacher training programme.
III. This temple of learning has been along cherished dream of the M.E.S., and this young baby is flourished under the loving care and is blossoming to its glory.
IV. The college is situated in the land sufficiently far from the madding crowd of Cochin City, at Edathala about 4 km from Aluva town in Ernakulam District. It is also near to the International Airport, Nedumbassery, Kochi.
V. M.E.S. Training College has been established with the noble objective of providing quality training to the people in general and backward classes in particular. The major aim is to work for the educational, social and economic advancement of India in all possible ways.
VI. The college has from the very beginning placed emphasis on delivering quality education and hopes to be a centre of excellence in the years to come. The college provides an impetus to the thought process, attitude and to become an instrument of social change. Trainees are helped to equip themselves with thought, action and experience to face the challenges of modern life with a smile.
VII. We have already started TTC course last year and we are glad to declare we are starting M.Ed too the next year.
VIII.The college is working as IGNOU (Indira Gandhi National Open University) study centre for B.Ed course and MA.Ed course.
VISION
Our vision is to mould a team of world class professionals with innate knowledge, skills and attitude capable of bringing about social revolutions for the betterment of society.
MISSION
We commit ourselves to dedicate all our efforts to make education a powerful weapon for total change and empowerment of the masses.
Muslim Educational Society was founded in 1964 at Calicut under the tutelage of the inspiring personality Late Dr. Abdul Gafoor. From its humble beginning M.E.S. has become one of the top notch educational agencies in Kerala with a network of schools and colleges. During the initial stages M.E.S. encouraged education among the members of its community by awarding scholarships. The commitment and understanding spirit shown by the M.E.S. to impart knowledge to the educationally under privileged class of society have gained wide respect and reputation. The present growth and structure of M.E.S. owe much to the vision and futuristic thoughts of Dr. Abdul Gafoor. M.E.S. entered the higher education field by setting up colleges in the northern parts of Kerala. Presently M.E.S. has colleges at Kalladi, Ponnani, Kodungallur, Mambad, Valanchery, Nedumkandam, Chathamangalam, Vadakara and Marampally. Recently it has started a medical college at Perinthalmanna. The M.E.S. Engineering College of Kuttipuram is on top of the rest.
AIMS AND OBJECTIVES
To work for the educational, social and economic advancement of the people of India in all possible ways. To promote higher and technical education and improve the standard and quality of Education among the people in general, minorities and backward classes in particular. To mould a stream of world class professionals with required knowledge, skills and attitude capable of working anywhere in the world at case.
M.E.S. TRAINING COLLEGE PROFILE
I. M.E.S. Training College, Edathala, Aluva is self financed college affiliated to Mahatma Gandhi University, Kottayam and recognized by NCTE (National Council of Teacher Education)
II. M.E.S. has carved a niche for itself in the field of education and a new feather had been added to its cap with the commencement of a Training College is new in the field of teacher education, fully concerned about of the intricacy of teacher training programme.
III. This temple of learning has been along cherished dream of the M.E.S., and this young baby is flourished under the loving care and is blossoming to its glory.
IV. The college is situated in the land sufficiently far from the madding crowd of Cochin City, at Edathala about 4 km from Aluva town in Ernakulam District. It is also near to the International Airport, Nedumbassery, Kochi.
V. M.E.S. Training College has been established with the noble objective of providing quality training to the people in general and backward classes in particular. The major aim is to work for the educational, social and economic advancement of India in all possible ways.
VI. The college has from the very beginning placed emphasis on delivering quality education and hopes to be a centre of excellence in the years to come. The college provides an impetus to the thought process, attitude and to become an instrument of social change. Trainees are helped to equip themselves with thought, action and experience to face the challenges of modern life with a smile.
VII. We have already started TTC course last year and we are glad to declare we are starting M.Ed too the next year.
VIII.The college is working as IGNOU (Indira Gandhi National Open University) study centre for B.Ed course and MA.Ed course.
VISION
Our vision is to mould a team of world class professionals with innate knowledge, skills and attitude capable of bringing about social revolutions for the betterment of society.
MISSION
We commit ourselves to dedicate all our efforts to make education a powerful weapon for total change and empowerment of the masses.
2009-2010 യൂണിയന്‍ റിപ്പോര്‍ട്ട്
അധ്യാപകര്‍ സാമൂഹ്യ പരിഷ്കര്‍ത്താക്കളാണ്. ഒരു സമൂഹത്തെ മുഴുവന്‍ നേര്‍വഴിയിലൂടെ നടത്തുവാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍. കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടുംവിധം പുതിയ തലമുറയെ മാറ്റിപ്പണിയേണ്ടവര്‍, തലമുറകളോളം വെളിച്ചം നല്‍കേണ്ടവര്‍, ഇത്തരത്തില്‍ ഉന്നത വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ഓരോ ട്രെയ്നിംഗ് കോളേജുകളും നിര്‍വഹിക്കുന്നു.
എം.ഇ.എസ് ട്രെയിനിംഗ് കോളേജിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരുവര്‍ഷം നേട്ടങ്ങുടേതായിരുന്നു. സജീവരായ ഒരുകൂട്ടം വ്യക്തിത്വങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കോളജിന്റെ ഓരോ മണല്‍ത്തരികളിലും സജീവത പുലര്‍ത്തിയിരുന്നു. സഹവര്‍ത്തിത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കോളേജിന്റെ ഓരോ മണല്‍ത്തരികളേയും പുല്‍കൊടികളെപോലും പുളകംകൊള്ളിച്ചിരിക്കുന്നു.
എം.ഇ.എസ് കോളജിനെ പുതിയ ചുവടുവെപ്പിന്റെ ഒരുവര്‍ഷമായിരുന്നു 2009^2010. യൂണിയന്‍ തെരഞ്ഞെടുപ്പ് മുതല്‍ തുടര്‍ന്നിങ്ങോട്ട് ഇന്നുവരെയുള്ള ഓരേദിവസവും കോളേജിന്റെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളിലും സജീവത നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥനാണ്. അതിനാല്‍ അഭിമാനത്തോടെ ഈ വര്‍ഷത്തെ യൂണിയന്‍ റിപ്പോര്‍ട്ട് നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.
യൂണിയന്‍ തെരഞ്ഞെടുപ്പ്
സമകാലിക ചുറ്റുപാടുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമാധാനപരവും സൌഹൃദപൂര്‍ണ്ണവുമായ തിരഞ്ഞെടുപ്പായിരുന്നു എം.ഇ.എസ് കോളേജിൌല്‍ നടന്നത്. ബഹുമാനപ്പെട്ട പ്രിന്‍സിപ്പലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കോളേജിന്റെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന നിഷ്കാമര്‍ത്ഥികളായിരിക്കണം പ്രതിനിധികള്‍ എന്ന ലക്ഷ്യബോധത്തോടെ എല്ലാവരും യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.
ഭാരവാഹികള്‍
ചെയര്‍മാന്‍ : അസൈനാര്‍ എ.
വൈസ് ചെയര്‍മാന്‍: ബെറ്റ്സി മാനുവല്‍
ജനറല്‍ സെക്രട്ടറി: അനൂപ് എല്‍ദോ
ജോയിന്റ് സെക്രട്ടറി: ഷൈലജ.
യു.യു.സി : ഷാക്കിര്‍ സി. മുഹമ്മദ്
ആര്‍ട്ട്സ്ക്ലബ് സെക്രട്ടറി :ബ്രിജിത് ടി.എക്സ്
മാഗസിന്‍ എഡിറ്റര്‍: മുബാറക് ഹംസ
ജനറല്‍ ക്യാപ്റ്റന്‍: നിത എഞ്ചല്‍ടോം
എസ്.യു.പി.ഡബ്ലിയു : Sr. ധന്യ ആന്റണി
ഫിനാന്‍സ് സെക്രട്ടറി: ഫൈസല്‍ പി.
സത്യപ്രതിജ്ഞ
2009 ഡിസംബര്‍ 11^ന് കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോളേജിന്റെ ഒരുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തിന് യൂണിയന്‍ ഭാരവാഹികള്‍ സ്വയം സമര്‍പ്പിതരായി അധികാരമേറ്റത് മറക്കാനാവാത്ത നിമിഷമായിരുന്നു. പ്രിന്‍സിപ്പല്‍ ചാന്ദിനി മാഡം പ്രതിജ്ഞാവാചകം ചൊല്ലി.
കോളേജ് യൂണിയന്റെയും
ആര്‍ട്സ് ക്ലബിന്റെയും ഉദ്ഘാടനം
2010 ഫെബ്രുവരി 16^ാം തീയതി എം.ഇ.എസ് ട്രെയിനിംഗ് കോളജ് ചെയര്‍മാന്‍ എ.എം. അബുബക്കര്‍ സാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കാലടി സംസ്കൃത യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. രാധാകൃഷ്ണന്‍ നടത്തിയ പ്രസംഗം അധ്യാപകരാകാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ മനസസില്‍ ആഴത്തില്‍ പതിയുന്ന ഒന്നായിരുന്നു. അധ്യാപകര്‍ സമൂഹത്തിന്റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞ് വെയ്ക്കേണ്ടവരാണെന്നും ഇത്തരത്തിലുള്ള സമര്‍പ്പണം അധ്യാപകരില്‍ നിന്നും ഉണ്ടാകേണ്ടതാണ്. വര്‍ത്തമാനകാല സമൂഹത്തിലെ പല മൂല്യച്യുതികള്‍ക്കും മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വിദ്യാഭ്യാസരംഗം നേരിടുന്ന ഒട്ടേറെ വെല്ലുവിളികളെക്കുറിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കുകയുണ്ടായി.
കായികരംഗം
വിദ്യാര്‍ത്ഥികളുടെ സന്മൂലമായ ഉന്നമനം ലക്ഷ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തപ്പെട്ട കായികമാമാങ്കത്തലില്‍ ഒട്ടേറെ പ്രതിഭകള്‍ മല്‍സരിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തു. കായിക അധ്യാപകന്‍ ശ്രീജിത്ത് സാറിന്റെയും ജനറല്‍ ക്യാപ്റ്റന്‍ നിനുവിന്റെയും നേതൃത്വത്തില്‍ മീറ്റിംഗ്് സംഘടിപ്പിക്കുകയം ഫെബ്രുവരി 20^ാം തീയതി ശ്രീജിത്ത് സാറിന്റെ മറ്റ് അധ്യാപകരുടെയും നേതൃത്വത്തില്‍ സ്പോര്‍ട്സ് മീറ്റ് നടത്തുകയും ചെയ്തു. വര്‍ണ്ണശബളമായ മാര്‍ച്ച്പാസ്റ്റോടെ തുടങ്ങിയ സ്പോര്‍ട്സ് മീറ്റ് മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരമായ ആന്‍സന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വാശിയേറിയ മല്‍സങ്ങള്‍ നടന്നു. മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റോടെ എമറാള്‍ഡ് ഹൌസ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ആണ്‍കുട്ടികളില്‍ അജ്മല്‍ഷായും, പെണ്‍കുട്ടികളില്‍ നിതുഷയും വ്യക്തിഗതചാമ്പ്യമാരായി.
കോട്ടയത്ത് വെച്ച് നടന്ന യൂണിവേഴ്സിറ്റി അത്ലറ്റിക്മീറ്റില്‍ കായിക അധ്യാപകന്‍ ശ്രീജിത് സാറിന്റെ നേതൃത്വത്തില്‍ കോളേജില്‍ നിന്നും സ്പോര്‍ട്സ് ടീം പങ്കെടുക്കുകയും അജ്മല്‍ഷാ 400 മീറ്ററില്‍ സമ്മാനം നേടുകയും ചെയ്തു.
ആഘോഷങ്ങള്‍
ഈ അധ്യയനവര്‍ഷത്തില്‍ യൂണിയന്റെ നേതൃത്വത്തില്‍ എല്ലാവിധ ആഘോഷവും വളരെ ഭംഗിയോടെയും പ്രൌഢിയോടെയും ആഘോഷിക്കുകയുണ്ടായി. ക്രിസ്തുമസ്, ന്യൂഇയര്‍, യൂത്ത്ഡേ, റിപ്പബ്ളിക് ഡേ, അധ്യാപകദിനം തുടങ്ങിയവ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു. റിപ്പബ്ളിക് ഡേയില്‍ നടത്തലിയ മോക് പാര്‍ളിമെന്റ് കോളേജ് യൂണിയന്റെ ചരിത്രത്തില്‍ ഒരു പുതിയ ഏട് എഴുതിചേര്‍ത്തു എന്നത് പ്രസ്താവ്യയോഗ്യമാണ്.
ആര്‍ട്സ്ഡേ
കോളേജിന്റെ ദിനങ്ങളില്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു ദിനമായിരുന്നു കോളേജ് ആര്‍ട്സ് ഡേ. 1.06.2010ല്‍ പ്രിന്‍സിപ്പല്‍ ചാന്ദിനി മാഡം ആര്‍ട്സ് ഡേ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസര്‍ ബിന്ദുമിസ്, ധന്യമിസ്, ആര്‍ട്സ് ക്ലബ് സെക്രട്ടറി ബ്രിജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് നടന്ന വര്‍ണ്ണാഭമായ കലാപരിപാടികളില്‍ എല്ലാവരുംതന്നെ നാല് ഹൌസുകളായിതിരിഞ്ഞ് പങ്കെടുത്തു. സ്റ്റേജ് മല്‍സരങ്ങള്‍ക്ക് പുറമെ സ്റ്റേജ് ഇതര മല്‍സരങ്ങളിലും കുട്ടികള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. പേള്‍ഹൌസ് ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി ഓവറോള്‍ ചാമ്പന്‍ന്മാരായി. നിനു ഏഞ്ചല്‍ടോം കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
ലോകപരിസ്ഥിതി ദിനാചരണം
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. പരിസ്ഥിതി സംരക്ഷണ മുദ്രവാക്യങ്ങള്‍ എഴൂതി പ്ലേക്കാര്‍ഡുകളും മുദ്രവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ കോളേജിനടുത്തുള്ള കുഞ്ചാട്ടുകര ജി.എച്ച്.എസ്.എസിലേക്ക് റാലി നടത്തി. സ്കൂളില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് കോളേജ് സെക്രട്ടറി ജെയ്നി സാറിന്റെയും, അധ്യാപകരുടെയും നേതൃത്വത്തില്‍ സ്കൂള്‍ വളപ്പില്‍ വിദ്യാര്‍ത്ഥികള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. അതിനുശേഷം കോളേജ് കാമ്പസിലും മരങ്ങള്‍ നട്ടുപിടിപ്പിച്ചു.
എസ്.യു.പി.ഡബ്ലിയു പ്രവര്‍ത്തനം
കോളേജ് യൂണിയന്റെ കീഴില്‍ വിദ്യാര്‍ത്ഥികളുടെ സാമൂഹിക^മാനസിക ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന എസ്.യു.പി.ഡബ്ലിയു. ഉന്നതമായ പല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുകയുണ്ടായി. യൂണിയന്റെ നേതൃത്വത്തില്‍ നടന്ന വൃദ്ധസദനത്തിലേക്ക് സന്ദര്‍ശനം ഒരു പുതിയ അനുഭവമായി. സമൂഹത്തിന്റെ മാനസാക്ഷിക്കുമ്നുപില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്ന ഒരുകൂട്ടം വൃദ്ധരെയാണ് അവിടെ കാണാന്‍ സാധിച്ചത്. കുട്ടികളില്‍ നിന്നും മാനേജ്മെന്റില്‍ നിന്നുമായി സ്വരൂപിച്ച ഒരു തുക അന്തേവാസികളുടെ പരിചരണത്തിനായി അവിടെ ഏല്‍പിക്കുവാന്‍ സാധിച്ചു എന്നുള്ളത് ചാരിതാര്‍ത്ഥ്യമാണ്.
കോളേജ് മാഗസിന്‍
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കൂടി കോളേജ് യൂണിയന്റെ പ്രധാന സംരംഭമായ മാഗസിന്‍ വര്‍ക്ക് നേരത്തെ തത്തെ തീര്‍ക്കുവാന്‍ സാധിച്ചു. മാഗസിന്‍ എഡിറ്റര്‍ മുബാറക്കിന്റെ നേതൃത്വത്തിലുള്ള മാഗസിന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം സ്തുര്‍ഹമാണ്.
ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനം നിലവില്‍ നന്നതിനുശേഷമുള്ള ആദ്യബാച്ച് എന്ന നിലയില്‍ സമയപരിമിതിയും മറ്റും യൂണിയന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്ന് പറയാതെ വയ്യ. എങ്കിലും വിദ്യാര്‍ത്ഥികളുടെയും സ്ഥാപനത്തിന്റെയും താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും പരിപാടികള്‍ സംഘടിപ്പിക്കാനും കഴിഞ്ഞുവെന്നു തന്നെയാണ് വിശ്വാസം.
പരിപാടികള്‍ വന്‍ വിജയമാക്കുന്നതിന് ഞങ്ങളോട് സഹകരിച്ച മാനേജ്മെന്റിനോടും, ചെയര്‍മാന്‍ അബൂബക്കര്‍ സാര്‍, സെക്രട്ടറി ജയ്നി സാര്‍, പ്രിന്‍സിപ്പാള്‍ ചാന്ദിനിമാഡം, വൈസ് പ്രിന്‍സിപ്പല്‍ അജിത്കുമാര്‍ സാര്‍, ഞങ്ങളുടെ പ്രിയ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ തുടങ്ങിവരോടുള്ള നന്ദിയും കടപ്പാടും അവര്‍ണ്ണനീയമാണ്. സര്‍വ്വോപരി ഞങ്ങളെ നയിച്ച സര്‍വ്വേശ്വരനും ഈ തരണത്തില്‍ നന്ദി അര്‍പ്പിക്കുന്നു.
പരിമിതികള്‍ ഒട്ടേെ ഉണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്യാന്‍ ആവുന്നത്ര ശ്രമിച്ചിരുന്നു. പ്രവര്‍ത്തനങ്ങളുടെ അവസാനം വരെ വളരെ അത്മാര്‍ത്ഥതയോടും കാര്യക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചു എന്ന വിശ്വാസത്തോടെ ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.
എം.ഇ.എസ് ട്രെയിനിംഗ് കോളേജിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരുവര്‍ഷം നേട്ടങ്ങുടേതായിരുന്നു. സജീവരായ ഒരുകൂട്ടം വ്യക്തിത്വങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കോളജിന്റെ ഓരോ മണല്‍ത്തരികളിലും സജീവത പുലര്‍ത്തിയിരുന്നു. സഹവര്‍ത്തിത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കോളേജിന്റെ ഓരോ മണല്‍ത്തരികളേയും പുല്‍കൊടികളെപോലും പുളകംകൊള്ളിച്ചിരിക്കുന്നു.
എം.ഇ.എസ് കോളജിനെ പുതിയ ചുവടുവെപ്പിന്റെ ഒരുവര്‍ഷമായിരുന്നു 2009^2010. യൂണിയന്‍ തെരഞ്ഞെടുപ്പ് മുതല്‍ തുടര്‍ന്നിങ്ങോട്ട് ഇന്നുവരെയുള്ള ഓരേദിവസവും കോളേജിന്റെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളിലും സജീവത നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥനാണ്. അതിനാല്‍ അഭിമാനത്തോടെ ഈ വര്‍ഷത്തെ യൂണിയന്‍ റിപ്പോര്‍ട്ട് നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.
യൂണിയന്‍ തെരഞ്ഞെടുപ്പ്
സമകാലിക ചുറ്റുപാടുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമാധാനപരവും സൌഹൃദപൂര്‍ണ്ണവുമായ തിരഞ്ഞെടുപ്പായിരുന്നു എം.ഇ.എസ് കോളേജിൌല്‍ നടന്നത്. ബഹുമാനപ്പെട്ട പ്രിന്‍സിപ്പലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കോളേജിന്റെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന നിഷ്കാമര്‍ത്ഥികളായിരിക്കണം പ്രതിനിധികള്‍ എന്ന ലക്ഷ്യബോധത്തോടെ എല്ലാവരും യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.
ഭാരവാഹികള്‍
ചെയര്‍മാന്‍ : അസൈനാര്‍ എ.
വൈസ് ചെയര്‍മാന്‍: ബെറ്റ്സി മാനുവല്‍
ജനറല്‍ സെക്രട്ടറി: അനൂപ് എല്‍ദോ
ജോയിന്റ് സെക്രട്ടറി: ഷൈലജ.
യു.യു.സി : ഷാക്കിര്‍ സി. മുഹമ്മദ്
ആര്‍ട്ട്സ്ക്ലബ് സെക്രട്ടറി :ബ്രിജിത് ടി.എക്സ്
മാഗസിന്‍ എഡിറ്റര്‍: മുബാറക് ഹംസ
ജനറല്‍ ക്യാപ്റ്റന്‍: നിത എഞ്ചല്‍ടോം
എസ്.യു.പി.ഡബ്ലിയു : Sr. ധന്യ ആന്റണി
ഫിനാന്‍സ് സെക്രട്ടറി: ഫൈസല്‍ പി.
സത്യപ്രതിജ്ഞ
2009 ഡിസംബര്‍ 11^ന് കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോളേജിന്റെ ഒരുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തിന് യൂണിയന്‍ ഭാരവാഹികള്‍ സ്വയം സമര്‍പ്പിതരായി അധികാരമേറ്റത് മറക്കാനാവാത്ത നിമിഷമായിരുന്നു. പ്രിന്‍സിപ്പല്‍ ചാന്ദിനി മാഡം പ്രതിജ്ഞാവാചകം ചൊല്ലി.
കോളേജ് യൂണിയന്റെയും
ആര്‍ട്സ് ക്ലബിന്റെയും ഉദ്ഘാടനം
2010 ഫെബ്രുവരി 16^ാം തീയതി എം.ഇ.എസ് ട്രെയിനിംഗ് കോളജ് ചെയര്‍മാന്‍ എ.എം. അബുബക്കര്‍ സാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കാലടി സംസ്കൃത യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. രാധാകൃഷ്ണന്‍ നടത്തിയ പ്രസംഗം അധ്യാപകരാകാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ മനസസില്‍ ആഴത്തില്‍ പതിയുന്ന ഒന്നായിരുന്നു. അധ്യാപകര്‍ സമൂഹത്തിന്റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞ് വെയ്ക്കേണ്ടവരാണെന്നും ഇത്തരത്തിലുള്ള സമര്‍പ്പണം അധ്യാപകരില്‍ നിന്നും ഉണ്ടാകേണ്ടതാണ്. വര്‍ത്തമാനകാല സമൂഹത്തിലെ പല മൂല്യച്യുതികള്‍ക്കും മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വിദ്യാഭ്യാസരംഗം നേരിടുന്ന ഒട്ടേറെ വെല്ലുവിളികളെക്കുറിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കുകയുണ്ടായി.
കായികരംഗം
വിദ്യാര്‍ത്ഥികളുടെ സന്മൂലമായ ഉന്നമനം ലക്ഷ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തപ്പെട്ട കായികമാമാങ്കത്തലില്‍ ഒട്ടേറെ പ്രതിഭകള്‍ മല്‍സരിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തു. കായിക അധ്യാപകന്‍ ശ്രീജിത്ത് സാറിന്റെയും ജനറല്‍ ക്യാപ്റ്റന്‍ നിനുവിന്റെയും നേതൃത്വത്തില്‍ മീറ്റിംഗ്് സംഘടിപ്പിക്കുകയം ഫെബ്രുവരി 20^ാം തീയതി ശ്രീജിത്ത് സാറിന്റെ മറ്റ് അധ്യാപകരുടെയും നേതൃത്വത്തില്‍ സ്പോര്‍ട്സ് മീറ്റ് നടത്തുകയും ചെയ്തു. വര്‍ണ്ണശബളമായ മാര്‍ച്ച്പാസ്റ്റോടെ തുടങ്ങിയ സ്പോര്‍ട്സ് മീറ്റ് മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരമായ ആന്‍സന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വാശിയേറിയ മല്‍സങ്ങള്‍ നടന്നു. മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റോടെ എമറാള്‍ഡ് ഹൌസ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ആണ്‍കുട്ടികളില്‍ അജ്മല്‍ഷായും, പെണ്‍കുട്ടികളില്‍ നിതുഷയും വ്യക്തിഗതചാമ്പ്യമാരായി.
കോട്ടയത്ത് വെച്ച് നടന്ന യൂണിവേഴ്സിറ്റി അത്ലറ്റിക്മീറ്റില്‍ കായിക അധ്യാപകന്‍ ശ്രീജിത് സാറിന്റെ നേതൃത്വത്തില്‍ കോളേജില്‍ നിന്നും സ്പോര്‍ട്സ് ടീം പങ്കെടുക്കുകയും അജ്മല്‍ഷാ 400 മീറ്ററില്‍ സമ്മാനം നേടുകയും ചെയ്തു.
ആഘോഷങ്ങള്‍
ഈ അധ്യയനവര്‍ഷത്തില്‍ യൂണിയന്റെ നേതൃത്വത്തില്‍ എല്ലാവിധ ആഘോഷവും വളരെ ഭംഗിയോടെയും പ്രൌഢിയോടെയും ആഘോഷിക്കുകയുണ്ടായി. ക്രിസ്തുമസ്, ന്യൂഇയര്‍, യൂത്ത്ഡേ, റിപ്പബ്ളിക് ഡേ, അധ്യാപകദിനം തുടങ്ങിയവ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു. റിപ്പബ്ളിക് ഡേയില്‍ നടത്തലിയ മോക് പാര്‍ളിമെന്റ് കോളേജ് യൂണിയന്റെ ചരിത്രത്തില്‍ ഒരു പുതിയ ഏട് എഴുതിചേര്‍ത്തു എന്നത് പ്രസ്താവ്യയോഗ്യമാണ്.
ആര്‍ട്സ്ഡേ
കോളേജിന്റെ ദിനങ്ങളില്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു ദിനമായിരുന്നു കോളേജ് ആര്‍ട്സ് ഡേ. 1.06.2010ല്‍ പ്രിന്‍സിപ്പല്‍ ചാന്ദിനി മാഡം ആര്‍ട്സ് ഡേ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസര്‍ ബിന്ദുമിസ്, ധന്യമിസ്, ആര്‍ട്സ് ക്ലബ് സെക്രട്ടറി ബ്രിജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് നടന്ന വര്‍ണ്ണാഭമായ കലാപരിപാടികളില്‍ എല്ലാവരുംതന്നെ നാല് ഹൌസുകളായിതിരിഞ്ഞ് പങ്കെടുത്തു. സ്റ്റേജ് മല്‍സരങ്ങള്‍ക്ക് പുറമെ സ്റ്റേജ് ഇതര മല്‍സരങ്ങളിലും കുട്ടികള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. പേള്‍ഹൌസ് ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി ഓവറോള്‍ ചാമ്പന്‍ന്മാരായി. നിനു ഏഞ്ചല്‍ടോം കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
ലോകപരിസ്ഥിതി ദിനാചരണം
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. പരിസ്ഥിതി സംരക്ഷണ മുദ്രവാക്യങ്ങള്‍ എഴൂതി പ്ലേക്കാര്‍ഡുകളും മുദ്രവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ കോളേജിനടുത്തുള്ള കുഞ്ചാട്ടുകര ജി.എച്ച്.എസ്.എസിലേക്ക് റാലി നടത്തി. സ്കൂളില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് കോളേജ് സെക്രട്ടറി ജെയ്നി സാറിന്റെയും, അധ്യാപകരുടെയും നേതൃത്വത്തില്‍ സ്കൂള്‍ വളപ്പില്‍ വിദ്യാര്‍ത്ഥികള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. അതിനുശേഷം കോളേജ് കാമ്പസിലും മരങ്ങള്‍ നട്ടുപിടിപ്പിച്ചു.
എസ്.യു.പി.ഡബ്ലിയു പ്രവര്‍ത്തനം
കോളേജ് യൂണിയന്റെ കീഴില്‍ വിദ്യാര്‍ത്ഥികളുടെ സാമൂഹിക^മാനസിക ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന എസ്.യു.പി.ഡബ്ലിയു. ഉന്നതമായ പല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുകയുണ്ടായി. യൂണിയന്റെ നേതൃത്വത്തില്‍ നടന്ന വൃദ്ധസദനത്തിലേക്ക് സന്ദര്‍ശനം ഒരു പുതിയ അനുഭവമായി. സമൂഹത്തിന്റെ മാനസാക്ഷിക്കുമ്നുപില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്ന ഒരുകൂട്ടം വൃദ്ധരെയാണ് അവിടെ കാണാന്‍ സാധിച്ചത്. കുട്ടികളില്‍ നിന്നും മാനേജ്മെന്റില്‍ നിന്നുമായി സ്വരൂപിച്ച ഒരു തുക അന്തേവാസികളുടെ പരിചരണത്തിനായി അവിടെ ഏല്‍പിക്കുവാന്‍ സാധിച്ചു എന്നുള്ളത് ചാരിതാര്‍ത്ഥ്യമാണ്.
കോളേജ് മാഗസിന്‍
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കൂടി കോളേജ് യൂണിയന്റെ പ്രധാന സംരംഭമായ മാഗസിന്‍ വര്‍ക്ക് നേരത്തെ തത്തെ തീര്‍ക്കുവാന്‍ സാധിച്ചു. മാഗസിന്‍ എഡിറ്റര്‍ മുബാറക്കിന്റെ നേതൃത്വത്തിലുള്ള മാഗസിന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം സ്തുര്‍ഹമാണ്.
ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനം നിലവില്‍ നന്നതിനുശേഷമുള്ള ആദ്യബാച്ച് എന്ന നിലയില്‍ സമയപരിമിതിയും മറ്റും യൂണിയന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്ന് പറയാതെ വയ്യ. എങ്കിലും വിദ്യാര്‍ത്ഥികളുടെയും സ്ഥാപനത്തിന്റെയും താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും പരിപാടികള്‍ സംഘടിപ്പിക്കാനും കഴിഞ്ഞുവെന്നു തന്നെയാണ് വിശ്വാസം.
പരിപാടികള്‍ വന്‍ വിജയമാക്കുന്നതിന് ഞങ്ങളോട് സഹകരിച്ച മാനേജ്മെന്റിനോടും, ചെയര്‍മാന്‍ അബൂബക്കര്‍ സാര്‍, സെക്രട്ടറി ജയ്നി സാര്‍, പ്രിന്‍സിപ്പാള്‍ ചാന്ദിനിമാഡം, വൈസ് പ്രിന്‍സിപ്പല്‍ അജിത്കുമാര്‍ സാര്‍, ഞങ്ങളുടെ പ്രിയ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ തുടങ്ങിവരോടുള്ള നന്ദിയും കടപ്പാടും അവര്‍ണ്ണനീയമാണ്. സര്‍വ്വോപരി ഞങ്ങളെ നയിച്ച സര്‍വ്വേശ്വരനും ഈ തരണത്തില്‍ നന്ദി അര്‍പ്പിക്കുന്നു.
പരിമിതികള്‍ ഒട്ടേെ ഉണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്യാന്‍ ആവുന്നത്ര ശ്രമിച്ചിരുന്നു. പ്രവര്‍ത്തനങ്ങളുടെ അവസാനം വരെ വളരെ അത്മാര്‍ത്ഥതയോടും കാര്യക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചു എന്ന വിശ്വാസത്തോടെ ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.
REPORT OF SPORTS DAY
At MES College, benchmarks in excellence is created not only in studies but also in sports and games, for the integrated development of the individual. This report is a compilation of achievements made in the field of sports and games during the year 2009-2010.
The Sports Day was held on the___________at 10.00 am. The guest of honor was Mr. K.A. Anson, a former member of the Indian football team. The chief guest was welcomed with a march past commanded by the General Captain, Ninu Angel Tom followed by the four houses led by their house captains Ali of Diamond house, Saneeb of Emerald house, Anu Rahim of Pearl house and Faisal of Ruby house. Before the competitions began, we had an Opening Ceremony. The opening ceremony commenced with an invocation to Lord Almighty. A prayer song was sung by members representing each house. Mrs. Chandini Shaji, Principal of the college, Professor V.R. Ajith Kumar, the Vice Principal of the college, Professor E. Narayana Kaimal, Principal, College of Advanced Studies, Professor Sreejith, Physical Education teacher and other teachers of M.E.S Training College were present on the Dias. The College Union Chairman A. Assainar welcomed all those present in the gathering. The Welcome Address was given by Professor V.C. Ajith Kumar., Mr. K.A. Anson the chief guest of the day delivered the inaugural speech and the sports meet was declared open. It was followed by the oath taking ceremony. The oath was pledged by the General Captain, Ninu Angel Tom to the house captains, Ali of Diamond house, Saneeb of Emerald house, Anu Rahim of Pearl house and Faisal of Ruby house. This was followed by an exercise drill from the four houses. The formal function of the sports day at M.E.S Training College wad drawing to a close. Professor V.R. Ajith Kumar presented a memento to the chief guest to honor his presence. The curtain for the ceremony was drawn with the vote of thanks given by Ajmal, the Sports Vice Captain.
The competitions of the sports day began with the 100m running race. There were competitions on other events like long jump, shot put, javelin throw and discus throw. Separate competitions were organized for men and women. All time favourite events like lemon and spoon race, tug of war and 4x100m relay were also organized. The events were conducted with great spirit accompanied by loud cheerings from members of each houses. The Sports Day of 2009- 2010 was thus a great success. special thanks should be extended to the cooperation and efforts taken by Professor Sreejith, Physical Education teacher, all the other teachers and volunteers of M.E.S Training College.
As the day came to a close, students settled down for the Prize Distribution Ceremony. Professor Sreejith, Physical Education teacher distributed the prizes to the students who proved their potentials in varied sports events during the year. The Overall Championship was won by the Emerald house. The Individual Men’s Champion was Ajmal of English option and Women’s Championship was bagged by Neethushah from physical science. The colorful function was concluded by the National Anthem.
The Sports Day was held on the___________at 10.00 am. The guest of honor was Mr. K.A. Anson, a former member of the Indian football team. The chief guest was welcomed with a march past commanded by the General Captain, Ninu Angel Tom followed by the four houses led by their house captains Ali of Diamond house, Saneeb of Emerald house, Anu Rahim of Pearl house and Faisal of Ruby house. Before the competitions began, we had an Opening Ceremony. The opening ceremony commenced with an invocation to Lord Almighty. A prayer song was sung by members representing each house. Mrs. Chandini Shaji, Principal of the college, Professor V.R. Ajith Kumar, the Vice Principal of the college, Professor E. Narayana Kaimal, Principal, College of Advanced Studies, Professor Sreejith, Physical Education teacher and other teachers of M.E.S Training College were present on the Dias. The College Union Chairman A. Assainar welcomed all those present in the gathering. The Welcome Address was given by Professor V.C. Ajith Kumar., Mr. K.A. Anson the chief guest of the day delivered the inaugural speech and the sports meet was declared open. It was followed by the oath taking ceremony. The oath was pledged by the General Captain, Ninu Angel Tom to the house captains, Ali of Diamond house, Saneeb of Emerald house, Anu Rahim of Pearl house and Faisal of Ruby house. This was followed by an exercise drill from the four houses. The formal function of the sports day at M.E.S Training College wad drawing to a close. Professor V.R. Ajith Kumar presented a memento to the chief guest to honor his presence. The curtain for the ceremony was drawn with the vote of thanks given by Ajmal, the Sports Vice Captain.
The competitions of the sports day began with the 100m running race. There were competitions on other events like long jump, shot put, javelin throw and discus throw. Separate competitions were organized for men and women. All time favourite events like lemon and spoon race, tug of war and 4x100m relay were also organized. The events were conducted with great spirit accompanied by loud cheerings from members of each houses. The Sports Day of 2009- 2010 was thus a great success. special thanks should be extended to the cooperation and efforts taken by Professor Sreejith, Physical Education teacher, all the other teachers and volunteers of M.E.S Training College.
As the day came to a close, students settled down for the Prize Distribution Ceremony. Professor Sreejith, Physical Education teacher distributed the prizes to the students who proved their potentials in varied sports events during the year. The Overall Championship was won by the Emerald house. The Individual Men’s Champion was Ajmal of English option and Women’s Championship was bagged by Neethushah from physical science. The colorful function was concluded by the National Anthem.
A Chemical Love Letter
സ്വന്തം Ammonia കുട്ടിക്ക് Potassium
ചേട്ടന്‍ എഴുതുന്ന Procedure.... എങ്ങനെ ഈ reaction
തുടങ്ങണം എന്നെനിക്കറിയില്ല. വെള്ളത്തില്‍ വീണ sodium
പോലെ എന്റെ മനസ്സ് നിനക്ക് വേണ്ടി നീറിനീറി പുകയുകയാണ്. അന്ന് നിന്നെ കണ്ടപ്പോള്‍ തന്നെ എന്റെ ഹൃദയം
ground stateല്‍ നിന്നും excited stateലേക്ക് പോയതാണ്.
ഇതുവരെ തിരിച്ചു വന്നിട്ടില്ല. നിന്റെ brother എന്നുപറയുന്ന
ആ noble gasന് ഒരു ഇലക്ട്രോണ്‍ കൂടുതലാണ്. അവിടം
കളിച്ചാല്‍ അവന്റെ inisation enthalpy ഞാന്‍ അടിച്ചു തകര്‍ക്കും. ഇന്നലെ nirateമായി Antimony റോഡില്‍ നീ സംസാരിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടു. Nitrate വെടിമരുന്നാണ് മോളേ... അവന്റെ കൂട്ടുകൂടരുത് നിന്റെ ജീവിതം കോഞ്ഞാട്ടയാകും. നീ മറ്റുള്ളവരുമായി സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.
നീയില്ലാത്ത ജീവിതം salt ഇല്ലാത്ത കഞ്ഞിപോലെയാണ്. അതായത് A life without you is like a hydorcarbonf without hybridisation എന്റെ പിരിയോഡിക് ടേബിളിലെ Hydrogen നോട് ചെയ്യുന്നതുപോലെ എന്നെ displace ചെയ്യരുത്. അങ്ങനെങ്ങാനും വന്നാല്‍ എന്റെ flame test, ash testലും ഒന്നിച്ച് നീ കാണേണ്ടിവരും. ഈ ലോകത്തിലെ ആരുമായും reactionനില്‍ ഏര്‍പ്പെടാതിരിക്കാം, പക്ഷേ നീയുമായുള്ള Redox reactionല്‍ പങ്കെടുക്കാതിരിക്കാന്‍ എനിക്ക് വയ്യ. മഴക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കൈയില്‍ ഒരു ഇലക്ട്രോണുമായി ഞാന്‍ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇനിയും നീയുമായുള്ള Bonding നടന്നില്ലെങ്കില്‍ ഈ മണ്ണെണ്ണയില്‍ കിടന്ന് ഞാന്‍ മരിക്കും. എന്നെന്നും Ammonia മോള്‍ക്കുവേണ്ടി ജീവിക്കുന്ന Potassium ചേട്ടന്‍
എന്ന് സ്നേഹത്തോടെ
Potassium
To
Ammonia
D/o. Nitrogen
Phosphorous Nagar
Modern Periodic Table
Anoop Eldho
Physical Science
ചേട്ടന്‍ എഴുതുന്ന Procedure.... എങ്ങനെ ഈ reaction
തുടങ്ങണം എന്നെനിക്കറിയില്ല. വെള്ളത്തില്‍ വീണ sodium
പോലെ എന്റെ മനസ്സ് നിനക്ക് വേണ്ടി നീറിനീറി പുകയുകയാണ്. അന്ന് നിന്നെ കണ്ടപ്പോള്‍ തന്നെ എന്റെ ഹൃദയം
ground stateല്‍ നിന്നും excited stateലേക്ക് പോയതാണ്.
ഇതുവരെ തിരിച്ചു വന്നിട്ടില്ല. നിന്റെ brother എന്നുപറയുന്ന
ആ noble gasന് ഒരു ഇലക്ട്രോണ്‍ കൂടുതലാണ്. അവിടം
കളിച്ചാല്‍ അവന്റെ inisation enthalpy ഞാന്‍ അടിച്ചു തകര്‍ക്കും. ഇന്നലെ nirateമായി Antimony റോഡില്‍ നീ സംസാരിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടു. Nitrate വെടിമരുന്നാണ് മോളേ... അവന്റെ കൂട്ടുകൂടരുത് നിന്റെ ജീവിതം കോഞ്ഞാട്ടയാകും. നീ മറ്റുള്ളവരുമായി സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.
നീയില്ലാത്ത ജീവിതം salt ഇല്ലാത്ത കഞ്ഞിപോലെയാണ്. അതായത് A life without you is like a hydorcarbonf without hybridisation എന്റെ പിരിയോഡിക് ടേബിളിലെ Hydrogen നോട് ചെയ്യുന്നതുപോലെ എന്നെ displace ചെയ്യരുത്. അങ്ങനെങ്ങാനും വന്നാല്‍ എന്റെ flame test, ash testലും ഒന്നിച്ച് നീ കാണേണ്ടിവരും. ഈ ലോകത്തിലെ ആരുമായും reactionനില്‍ ഏര്‍പ്പെടാതിരിക്കാം, പക്ഷേ നീയുമായുള്ള Redox reactionല്‍ പങ്കെടുക്കാതിരിക്കാന്‍ എനിക്ക് വയ്യ. മഴക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കൈയില്‍ ഒരു ഇലക്ട്രോണുമായി ഞാന്‍ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇനിയും നീയുമായുള്ള Bonding നടന്നില്ലെങ്കില്‍ ഈ മണ്ണെണ്ണയില്‍ കിടന്ന് ഞാന്‍ മരിക്കും. എന്നെന്നും Ammonia മോള്‍ക്കുവേണ്ടി ജീവിക്കുന്ന Potassium ചേട്ടന്‍
എന്ന് സ്നേഹത്തോടെ
Potassium
To
Ammonia
D/o. Nitrogen
Phosphorous Nagar
Modern Periodic Table
Anoop Eldho
Physical Science
പരിസ്ഥിതി ദിനാഘോഷം
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി എടത്തല എം.ഇ.എസ് ട്രെയിനിംഗ് കോളേജിലെ ഇക്കോ ക്ലബ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. എം.ഇ.എസ് ട്രെയിനിംഗ് കോളേജും എടത്തല ഗ്രാമപഞ്ചായത്തും കുഞ്ചാട്ടുകര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും സംയുക്തമായിട്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി എം.ഇ.എസ് ട്രെയിനിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് റാലി സംഘടിപ്പിച്ചു. കുഞ്ചാട്ടുകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്ന മീറ്റിംഗില്‍ എം.ഇ.എസ് ട്രെയിനിംഗ് കോളേജ് സെക്രട്ടറി ശ്രീ. കെ. ജെയ്നി സാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ നേച്ചര്‍ ക്ലബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ.എ. കുഞ്ഞുമോന്‍ നിര്‍വഹിച്ചു. 'എന്റെ മരം' പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലളിതാ ഗോപിനാഥ് വൃക്ഷത്തെ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രതിനിധികളോടും സ്കൂള്‍ അധികൃതരോടും ഒപ്പം എം.ഇ.എസ് ട്രെയിനിംഗ് കോളേജിലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി ബിന്ദു, ഇക്കോ ക്ലബ് അഡ്വൈസര്‍ ശ്രീ ബിനു ടി എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീ. അസൈനാര്‍ നന്ദിയും രേഖപ്പെടുത്തി.
ഔപചാരിക ഉദ്ഘാടനത്തിനുശേഷം പഞ്ചായത്ത് ഭാരവാഹികളും കോളേജിലെ അധ്യാപക വിദ്യാര്‍ത്ഥികളും സ്കൂള്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ ക്യാമ്പസില്‍ 50തിലേറെ വ്യക്ഷത്തൈ നട്ടു.
പരിപാടിയുടെ രണ്ടാംഘട്ടമായി കോളേജ് ക്യാമ്പസില്‍ വൃക്ഷത്തൈ നട്ടു.
പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ active ആയി പങ്കെടുക്കാനും ട്രെയിനിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു.
പഞ്ചായത്ത് പ്രതിനിധികളോടും സ്കൂള്‍ അധികൃതരോടും ഒപ്പം എം.ഇ.എസ് ട്രെയിനിംഗ് കോളേജിലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി ബിന്ദു, ഇക്കോ ക്ലബ് അഡ്വൈസര്‍ ശ്രീ ബിനു ടി എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീ. അസൈനാര്‍ നന്ദിയും രേഖപ്പെടുത്തി.
ഔപചാരിക ഉദ്ഘാടനത്തിനുശേഷം പഞ്ചായത്ത് ഭാരവാഹികളും കോളേജിലെ അധ്യാപക വിദ്യാര്‍ത്ഥികളും സ്കൂള്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ ക്യാമ്പസില്‍ 50തിലേറെ വ്യക്ഷത്തൈ നട്ടു.
പരിപാടിയുടെ രണ്ടാംഘട്ടമായി കോളേജ് ക്യാമ്പസില്‍ വൃക്ഷത്തൈ നട്ടു.
പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ active ആയി പങ്കെടുക്കാനും ട്രെയിനിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു.
ബാല്യകാല ഓര്‍മ്മകള്‍
അവധിക്കാലമായതുകൊണ്ട് മോളെയും കൂട്ടി ഉമ്മയുടെ തറവാട്ടില്‍ എത്തിയപ്പോള്‍, മോള്‍ ഓടി കളിക്കുന്നതിനിടയില്‍ അടുക്കള സ്റ്റോര്‍മുറിയില്‍ കേറിയതും ഞാന്‍ അറിയാതെ പറഞ്ഞുപോയി. ''മോളേ മുറിയിലെ കുറ്റിയിടരുത്.''
അത് കേട്ട അമ്മായി പറഞ്ഞു. ''അതില്‍ ഇപ്പഴും കുറ്റിവെച്ചിട്ടില്ല.'' ഞാനറിയാതെ എന്റെ മനസ്സ് നാലുവയസ്സുള്ള കുഞ്ഞുടുപ്പുകാരിയാവുന്നതും, ബാല്യകാലത്തെ ആ കുസൃതി ഒരു 'ഭയാനക' സംഭവമായതും ഇന്നും അതിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു 'ഭയം' മനസ്സിനെ വലയം ചെയ്യുന്നതും ഓര്‍ത്തുപോയി.
വീട്ടില്‍ ഉമ്മാമ്മയും ഉമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അടുക്കള സ്റ്റോര്‍മുറിയില്‍ കുഞ്ഞുകളിപ്പാട്ടവുമായി ചോറും കറിയും വെച്ച് കളിക്കുകയായിരുന്നു. ഓര്‍ക്കാതെ മുറിയുടെ വാതിലടച്ച് കുറ്റിയിട്ടു. വീട്ട് സാധനങ്ങള്‍ എല്ലാം സൂക്ഷിക്കുന്ന മുറിക്ക് മുകളില്‍ ചെറിയ ഒരു കുഞ്ഞ് ജനാല മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെ മുകളിലത്തെ നിലവഴി മാത്രമേ അവിടെ എത്താന്‍ കഴിയൂ.
ഞാന്‍ വാതില്‍ തുറക്കാന്‍ കിട്ടാതെ നിന്ന് കരയാന്‍ തുടങ്ങി. അത് കേട്ട് പുറത്ത് നില്‍ക്കുന്ന ഉമ്മമാരും വിഷമിച്ചു. അവര്‍ പറയുന്നപോലെ ചെയ്തിട്ടും കുറ്റിതുറക്കാന്‍ പറ്റുന്നില്ല.
സ്കൂളില്‍ ക്രിക്കറ്റ് കളികാണാന്‍ പോയ എന്റെ മൂത്തവരും കുഞ്ഞുമാമയും ഉച്ചഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ വീട്ടില്‍ വലിയ 'സങ്കടാവസ്ഥ'. എല്ലാവരും മുകളിലെ മച്ചില്‍ കയറി കുഞ്ഞ് ജനാലിലൂടെ എന്നെ നോക്കുന്നുണ്ട്. ''വാതില്‍ കുറ്റി അങ്ങനെയാക്ക്', ഇങ്ങനെ പിടിച്ച് തിരിക്ക്'' എന്നൊക്കെ അവര്‍ പറയുന്നുണ്ട്. പക്ഷേ കരഞ്ഞുതളര്‍ന്ന എനിക്ക് ഒന്നിനും കഴിഞ്ഞില്ല.
അവര്‍ വിളിക്കുമ്പോള്‍ ഞാന്‍ അവിടെകിടന്ന 'ചൂല്‍' പൊക്കി കാണിക്കും. അതിന്റെ അറ്റം മാത്രമേ മുകളിലെ ജനാല വഴി അവര്‍ക്ക് കാണാന്‍ കഴിയൂ.
എല്ലാവരും പറഞ്ഞും, ഞാന്‍ കരഞ്ഞും തളര്‍ന്നു.
ഗത്യന്തരമില്ലാതെ വാതില്‍ ചവിട്ടി തുറക്കാന്‍ തീരുമാനിച്ചു. ഒരുവിധം 'മസില്‍' ശക്തിയുള്ള എന്റെ കുഞ്ഞ് മാമക്ക് ശക്തി തെളിയിക്കാനുള്ള ഒരു അവസരമായി ഞാന്‍ വാതില്‍ അടച്ചത്. മാമ സര്‍വ്വശക്തിയുമെടുത്ത് ചവിട്ടി, അവസാനം കുറ്റിപറഞ്ഞ് വാതില്‍ തുറന്നു.
അങ്ങിനെ മണിക്കൂറുകള്‍ കഴിഞ്ഞ് ഞാന്‍ പുറത്തുവന്നു. മാമ എന്നെ വാരിയെടുത്ത് വട്ടംകറക്കി.
കുഞ്ഞു കുസൃതികുടുക്ക ഇങ്ങനെയൊരു പണിപറ്റിച്ചത് ഇന്നും ഒരു ഓര്‍മ്മമായി അവര്‍ സൂക്ഷികുന്നു.
ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉപ്പാപ്പ ആ വാതിലില്‍ കുറ്റിവെക്കാന്‍ സമ്മതിച്ചിട്ടില്ല. എന്റെ ഈ കുഞ്ഞികഥ കേട്ട് മോള്‍ കളിയാക്കി പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു.
''അയ്യേ; ഈ ഉമ്മച്ചിക്ക് വാതിലിന്റെ കുറ്റി തുറക്കാന്‍ പോലും അറിയില്ലേ? ഷെയിം... ഷെയിം....!!!
ജെസീന ഇര്‍ഷാദ് ,
കോമേഴ്സ്
അത് കേട്ട അമ്മായി പറഞ്ഞു. ''അതില്‍ ഇപ്പഴും കുറ്റിവെച്ചിട്ടില്ല.'' ഞാനറിയാതെ എന്റെ മനസ്സ് നാലുവയസ്സുള്ള കുഞ്ഞുടുപ്പുകാരിയാവുന്നതും, ബാല്യകാലത്തെ ആ കുസൃതി ഒരു 'ഭയാനക' സംഭവമായതും ഇന്നും അതിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു 'ഭയം' മനസ്സിനെ വലയം ചെയ്യുന്നതും ഓര്‍ത്തുപോയി.
വീട്ടില്‍ ഉമ്മാമ്മയും ഉമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അടുക്കള സ്റ്റോര്‍മുറിയില്‍ കുഞ്ഞുകളിപ്പാട്ടവുമായി ചോറും കറിയും വെച്ച് കളിക്കുകയായിരുന്നു. ഓര്‍ക്കാതെ മുറിയുടെ വാതിലടച്ച് കുറ്റിയിട്ടു. വീട്ട് സാധനങ്ങള്‍ എല്ലാം സൂക്ഷിക്കുന്ന മുറിക്ക് മുകളില്‍ ചെറിയ ഒരു കുഞ്ഞ് ജനാല മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെ മുകളിലത്തെ നിലവഴി മാത്രമേ അവിടെ എത്താന്‍ കഴിയൂ.
ഞാന്‍ വാതില്‍ തുറക്കാന്‍ കിട്ടാതെ നിന്ന് കരയാന്‍ തുടങ്ങി. അത് കേട്ട് പുറത്ത് നില്‍ക്കുന്ന ഉമ്മമാരും വിഷമിച്ചു. അവര്‍ പറയുന്നപോലെ ചെയ്തിട്ടും കുറ്റിതുറക്കാന്‍ പറ്റുന്നില്ല.
സ്കൂളില്‍ ക്രിക്കറ്റ് കളികാണാന്‍ പോയ എന്റെ മൂത്തവരും കുഞ്ഞുമാമയും ഉച്ചഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ വീട്ടില്‍ വലിയ 'സങ്കടാവസ്ഥ'. എല്ലാവരും മുകളിലെ മച്ചില്‍ കയറി കുഞ്ഞ് ജനാലിലൂടെ എന്നെ നോക്കുന്നുണ്ട്. ''വാതില്‍ കുറ്റി അങ്ങനെയാക്ക്', ഇങ്ങനെ പിടിച്ച് തിരിക്ക്'' എന്നൊക്കെ അവര്‍ പറയുന്നുണ്ട്. പക്ഷേ കരഞ്ഞുതളര്‍ന്ന എനിക്ക് ഒന്നിനും കഴിഞ്ഞില്ല.
അവര്‍ വിളിക്കുമ്പോള്‍ ഞാന്‍ അവിടെകിടന്ന 'ചൂല്‍' പൊക്കി കാണിക്കും. അതിന്റെ അറ്റം മാത്രമേ മുകളിലെ ജനാല വഴി അവര്‍ക്ക് കാണാന്‍ കഴിയൂ.
എല്ലാവരും പറഞ്ഞും, ഞാന്‍ കരഞ്ഞും തളര്‍ന്നു.
ഗത്യന്തരമില്ലാതെ വാതില്‍ ചവിട്ടി തുറക്കാന്‍ തീരുമാനിച്ചു. ഒരുവിധം 'മസില്‍' ശക്തിയുള്ള എന്റെ കുഞ്ഞ് മാമക്ക് ശക്തി തെളിയിക്കാനുള്ള ഒരു അവസരമായി ഞാന്‍ വാതില്‍ അടച്ചത്. മാമ സര്‍വ്വശക്തിയുമെടുത്ത് ചവിട്ടി, അവസാനം കുറ്റിപറഞ്ഞ് വാതില്‍ തുറന്നു.
അങ്ങിനെ മണിക്കൂറുകള്‍ കഴിഞ്ഞ് ഞാന്‍ പുറത്തുവന്നു. മാമ എന്നെ വാരിയെടുത്ത് വട്ടംകറക്കി.
കുഞ്ഞു കുസൃതികുടുക്ക ഇങ്ങനെയൊരു പണിപറ്റിച്ചത് ഇന്നും ഒരു ഓര്‍മ്മമായി അവര്‍ സൂക്ഷികുന്നു.
ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉപ്പാപ്പ ആ വാതിലില്‍ കുറ്റിവെക്കാന്‍ സമ്മതിച്ചിട്ടില്ല. എന്റെ ഈ കുഞ്ഞികഥ കേട്ട് മോള്‍ കളിയാക്കി പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു.
''അയ്യേ; ഈ ഉമ്മച്ചിക്ക് വാതിലിന്റെ കുറ്റി തുറക്കാന്‍ പോലും അറിയില്ലേ? ഷെയിം... ഷെയിം....!!!
ജെസീന ഇര്‍ഷാദ് ,
കോമേഴ്സ്
സമര്‍പ്പണം
എന്‍ പ്രിയ കൂട്ടുകാരാ...
ഇന്നുമെന്‍ ആത്മാവിന്‍ നൊമ്പരമായ്...
നിന്‍ വേര്‍പാട്...
കളിക്കിടയില്‍ തലയ്ക്ക് കിഴുക്കിയതിന്
പ്രധാനാധ്യാപകന്റെ ചൂരല്‍ പ്രയോഗം
നിനക്ക് ഞാന്‍ വാങ്ങി തന്നു...
കൈ അമര്‍ത്തി തടവി കരഞ്ഞ
നിന്‍മുഖം ഇന്നും എന്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
അന്നറിഞ്ഞില്ല... അതു നിന്‍
വിദ്യാലയത്തിലെ അവസാന നാളെന്ന്..
കുഞ്ഞ് സൈക്കിളോടൊപ്പം...
നിന്നെയും ലോറിചക്രങ്ങള്‍ വിഴുങ്ങി...
പത്ത് വയസ്സില്‍ അണഞ്ഞു...
നിന്‍ തിരിനാളം...
മരണത്തിന്‍ ഭീകരമുഖം എന്തെന്നറിയാത്ത
ഞാനും പൊട്ടിക്കരഞ്ഞുപോയ്..
പിറ്റേന്ന് പ്രധാനധ്യാപകന്‍
അരികെ നിറുത്തി വിതുമ്പി പറഞ്ഞു..
ഇതാണ് കുഞ്ഞെ മനുഷ്യജീവിതം...
പിന്നീട് ഞാനറിഞ്ഞു...
അച്ഛനില്ലാത്ത നീ...
വീട്ടുവേലകള്‍ ചെയ്താണ്..
വിദ്യാലയത്തില്‍ വന്നിരുന്നതെന്ന്.
എനി കളിത്തോഴാ...
മാപ്പ്.... മാപ്പ്....
അവസാനമായ് നിന്നെ നോവിച്ചതിന് മാപ്പ്്...
സ്വര്‍ഗ്ഗത്തിലെ മാലാഖമാരൊത്ത് കളിക്കുന്ന
നിനക്കായ് സമര്‍പ്പിച്ചുകൊള്ളട്ടെ.
എന്റെ ഈ വരികള്‍!!!
ജെസീന ഇര്‍ഷാദ്,
കൊമേഴ്സ്
ഇന്നുമെന്‍ ആത്മാവിന്‍ നൊമ്പരമായ്...
നിന്‍ വേര്‍പാട്...
കളിക്കിടയില്‍ തലയ്ക്ക് കിഴുക്കിയതിന്
പ്രധാനാധ്യാപകന്റെ ചൂരല്‍ പ്രയോഗം
നിനക്ക് ഞാന്‍ വാങ്ങി തന്നു...
കൈ അമര്‍ത്തി തടവി കരഞ്ഞ
നിന്‍മുഖം ഇന്നും എന്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
അന്നറിഞ്ഞില്ല... അതു നിന്‍
വിദ്യാലയത്തിലെ അവസാന നാളെന്ന്..
കുഞ്ഞ് സൈക്കിളോടൊപ്പം...
നിന്നെയും ലോറിചക്രങ്ങള്‍ വിഴുങ്ങി...
പത്ത് വയസ്സില്‍ അണഞ്ഞു...
നിന്‍ തിരിനാളം...
മരണത്തിന്‍ ഭീകരമുഖം എന്തെന്നറിയാത്ത
ഞാനും പൊട്ടിക്കരഞ്ഞുപോയ്..
പിറ്റേന്ന് പ്രധാനധ്യാപകന്‍
അരികെ നിറുത്തി വിതുമ്പി പറഞ്ഞു..
ഇതാണ് കുഞ്ഞെ മനുഷ്യജീവിതം...
പിന്നീട് ഞാനറിഞ്ഞു...
അച്ഛനില്ലാത്ത നീ...
വീട്ടുവേലകള്‍ ചെയ്താണ്..
വിദ്യാലയത്തില്‍ വന്നിരുന്നതെന്ന്.
എനി കളിത്തോഴാ...
മാപ്പ്.... മാപ്പ്....
അവസാനമായ് നിന്നെ നോവിച്ചതിന് മാപ്പ്്...
സ്വര്‍ഗ്ഗത്തിലെ മാലാഖമാരൊത്ത് കളിക്കുന്ന
നിനക്കായ് സമര്‍പ്പിച്ചുകൊള്ളട്ടെ.
എന്റെ ഈ വരികള്‍!!!
ജെസീന ഇര്‍ഷാദ്,
കൊമേഴ്സ്
സാമ്രാജ്യത്വം ചരിത്ര പശ്ചാത്തലം
16^ാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ് ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം പാശ്ചാത്യ ശക്തികള്‍ ആരംഭിച്ചത്. സാമ്രാജ്യത്വ പാരമ്പര്യം നിലനിര്‍ത്താനും അരക്കിട്ടുറപ്പിക്കാനും ബഹുരാഷ്ട്ര കുത്തകകളും സാര്‍വ്വദേശീയ അധികാരശക്തികളും അവയുടെ പ്രാദേശിക ദല്ലാള്‍ ഭരണനേതൃത്വങ്ങളും ശ്രമിക്കുമ്പോള്‍ പ്രതിരോധനിര കെട്ടിപ്പടുക്കാന്‍ സാധാരണക്കാരും വിമര്‍ശനാത്മക ബൌദ്ധിക നിലപാടുള്ള വ്യത്യസ്ത ജീവിതമണ്ഡലങ്ങളില്‍ വര്‍ത്തിക്കുന്നവരും പാടുപെടുന്നു. മൂന്നാം ലോകത്തിനുമേല്‍ പൊതുവായും പശ്ചിമേഷ്യയുടെ മേല്‍ പ്രത്യേകിച്ചും ചിറക് വിരിച്ച് കനത്ത രാഷ്ട്രീയ സംസ്കാരിക നാശനഷ്ടങ്ങള്‍ വിതറിയ സാമ്രാജ്യത്വചരിത്രത്തിന്റെയും ആധിപത്യത്തിന്റെയും യുദ്ധങ്ങളുടെയും അടിത്തറയും ചരിത്രപരമായി മനസ്സിലാകുമ്പോഴേ പ്രതിരോധത്തിന് ആഴവും പരപ്പും മൂര്‍ച്ചയും ലഭ്യമാകൂ.
പശ്ചിമേഷ്യ പിടിച്ചടക്കേണ്ടത് ലോകാധിപത്യത്തിന്, ഭൂമി ശാസ്ത്രപരമായും, സാമ്പത്തികമായും ആവശ്യമാണെന്ന് ചില അമേരിക്കന്‍ പ്രസിഡന്റുമാര്‍ വിശ്വസിച്ചിരുന്നു. അന്യരാജ്യങ്ങളില്‍ ദേശീയചിന്തയുടെ വളര്‍ച്ചയും, സ്വന്തം വിഭവങ്ങളുടെ മേല്‍ ആധിപത്യം വേണമെന്ന ചിന്തയും അപകടസൂചനയായാണ് അമേരിക്കന്‍ ഭരണകൂടം കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ദേശീയതയുടെ വളര്‍ച്ചക്ക് വേണ്ടി ഏതെല്ലാം മൂന്നാം ലോക രാഷ്ട്രങ്ങള്‍ അടരാടിയോ, അവരെല്ലാം ഈ സാമ്രാജ്യത്വശക്തികളുടെ കണ്ണിലെ കരടായി മാറുകയാണ് ചെയ്തത്. ദേശീയതയുടെ വളര്‍ച്ചക്കായി നിലകൊള്ളുകയും അതിനുവേണ്ടി വിമോചന പ്രസ്താവനകള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തതിനാല്‍ സോവിയറ്റ് യൂണിയന്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയായി മാറി. ആ രാജ്യത്തിന്റെ പതനത്തിനുശേഷം മുസ്ലിം രാജ്യങ്ങളെ മുഖ്യ എതിരാളികളായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം ആരംഭിച്ചു. ഈ ശ്രമത്തിന്റെ ഏറ്റവും അവസാന ഉദാഹരണങ്ങളില്‍ ഒന്നാണ് 'സദ്ദാമിന്‍െ' പതനം.
സ്വന്തം വിഭവങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനും ദാരിദ്യ്രത്തില്‍ നിന്ന് മോചനം നേടാനൂം വിദ്യാഭ്യാസം വ്യാപകമാക്കാനുമുള്ള പശ്ചമിമേഷ്യന്‍ രാജ്യങ്ങളുടെ ശ്രമങ്ങളെ അപകടസൂചനയായാണ് അമേരിക്ക വിലയിരുത്തുന്നത്. സോവിയറ്റ് യൂണിയന്‍ ഒരുഭാഗത്തും അമേരിക്കന്‍ മുതലാളിത്തം മറുഭാഗത്തും നിന്ന് ശീതസമരം നടത്തിയപ്പോള്‍, ഈ ശീതസമരത്തെ അകലെ നിന്ന് നോക്കിനിന്ന ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ രൂപം കൊടുത്ത ചേരിചേരാ പ്രസ്ഥാനവും ഈ സമ്രാജ്യത്വശക്തികളുടെ ശത്രുക്കളായി അവര്‍ കണ്ടു. 20-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇസ്രായേലിന്റെ സംരക്ഷണം അമേരിക്കയുടെ ചുമതലയായതോടെ ജനിച്ച് വളര്‍ന്ന മണ്ണിനുവേണ്ടി സമരം ചെയ്യാന്‍ ഫലസ്തീന്‍ ജനതയും നിര്‍ബന്ധിതരായി. അറബ് ദേശീയതയുടെ വളര്‍ച്ചക്കെതിരെ വളര്‍ത്തേണ്ട ശക്തി ഇസ്രായേലാണെന്ന തീരുമാനം അമേരിക്ക കൈക്കണ്ടു. അങ്ങിനെ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ അമേരിക്കയുടെ താല്‍പര്യങ്ങളായി മാറുന്ന ഒരു സംവിധാനം പിന്നീട് ലോകം നോക്കികാണും. അറബികള്‍ മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും സംസ്കാരത്തിന്റെ ഭാഗമാണ് നിതീയെന്നുമുള്ള ചിന്തപോലും ഇല്ലാതായി. ഈ ഒരു സമീപനത്തിലൂടെ എല്ലാവരെയും തങ്ങളുടെ കണ്ണിലെ കരടായി കണ്ട് ഒരുപാട് രാഷ്ട്രങ്ങളെ ഈ സാമ്രാജ്യത്വം വിഴുങ്ങി. ഫലസ്തീനും, ഇറാഖും അഫ്ഗാനിസ്ഥാനും, ലബനാനും, ഇറാനും, സിറിയയുമെല്ലാം അവസാനമായി അവരുടെ കയ്പുനീര് കുടിച്ചുകൊണ്ടിരിക്കുന്നവരാണ്.
തങ്ങള്‍ പറയുന്നതെല്ലാം സത്യമാണെന്നും, തങ്ങള്‍ നടത്തുന്നതെല്ലാം നീതിയാണെന്നുമാണ് അമേരിക്ക പറയുന്നത്. അവരുടെ ഈ കാപട്യനീതിയുടെ അവസാന കണ്ണികളില്‍ ഒരാളാണല്ലോ സദ്ദാം ഹുസൈന്‍. ആണവായുധം നിര്‍മിച്ചവന്‍ എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും ഖുര്‍ദുകളെ കൂട്ടക്കൊല നടത്തിയതിന് തൂക്കിലേറ്റപ്പെടുകയും ചെയ്ത മനുഷ്യനാണ് സദ്ദാം. ജോര്‍ജ് ബുഷിനെ പോലെ മനുഷ്യരൂപവും, ബുദ്ധിയും വിവേകവുമുള്ളവനും ബുഷിന്റെ രക്തകുഴലുകളിലൂടെ ഓടുന്ന രക്തത്തിന്റെ നിറം തന്നെ ശരീരത്തിലുള്ളവനുമാണ് സദ്ദാം. പിന്നെ സദ്ദാമിനെ തൂക്കിലേറ്റാന്‍ അമേരിക്കന്‍ പാവകോടതി ഇറാഖില്‍ വിധിച്ചത് 150 തോളം ഖുര്‍ദുകളെ കൂട്ടക്കൊല നടത്തി എന്ന പേരിലാണ്. ഈ ഒരു കാരണത്തിന് തൂക്കിലേറ്റിയെങ്കില്‍, ദൈംദിനം ആയിരക്കണക്കിന് നിരപരാധികളെ തോക്കിനും പീരങ്കിക്കും ഇരയാക്കാന്‍ ഉത്തരവിടുന്ന ജോര്‍ജ് ബുഷിനെ ആയിരം തവണ തൂക്കിലേറ്റേണ്ടതല്ലേ? ഇവരുടെ ഈ പ്രവര്‍ത്തനത്തിലൂടെ നീതിയുടെയും സത്യത്തിന്റെയും അര്‍ത്ഥത്തിന് വ്യതിയാനം സംഭവിച്ചിരിക്കുന്നു.
ജനാധിപത്യത്തിന്റെയും മനുഷ്യവകാശത്തിന്റെയും കെടാവിളക്കായി നിലകൊണ്ടിരുന്ന അമേരിക്ക, മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന രാജ്യമായി മാറിയതിന്റെ പശ്ചാത്തലം മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ലോകം. അന്വേഷണം രണ്ട് മൂന്ന് പതിറ്റാണ്ട് പിറകോട്ടു പോയി. ആഫ്രിക്ക ^ ഏഷ്യ ഭൂഖണ്ഡങ്ങളില്‍ ഒരേ കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളെ ആശയപരമായി കൂട്ടിയിണക്കേണ്ടിവന്നു. അറബ് രാജ്യങ്ങളെ തള്ളി കൊണ്ടാണ് പാശ്ചാത്യരാജ്യങ്ങള്‍ കോളനികള്‍ സൃഷ്ടിച്ചതും ഭൂപടങ്ങള്‍ തിരുത്തിയതും. ഈ മുന്നേറ്റത്തെ വിവിധ രാജ്യങ്ങളിലൂടെ മുസ്ലിം സമൂഹങ്ങള്‍ താത്വികമായും ആയുധമേന്തിയും പ്രതിരോധിച്ചെങ്കിലും തുടര്‍ച്ചയായി പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. വന്‍ ശക്തിയാര്‍ജ്ജിച്ച ശേഷം കൊളോണിയലിസം വീണ്ടും തിരിച്ചുവരുകയാണ്. ഈ മുന്നേറ്റത്തിനെതിരെ ജീവമരണപോരാട്ടമാണ് ഇറാഖില്‍ ദൃശ്യമായത്. കടന്ന്പോയെന്ന് കരുതിയ കൊളോണിയലിസം വന്‍ ശക്തിയോടെ തിരിച്ചുവരുന്നു. ശത്രു ആരെന്നും ലക്ഷ്യം എന്താണെന്നും മനസ്സിലാക്കി യാഥാസ്ഥികത്വത്തില്‍നിന്ന് ആധുനികതയിലേക്ക്, ഈ പീഢിത ജനവിഭാഗത്തെ നയിക്കാന്‍ ഒരു ജനത കടന്ന് വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
Abeesh Mon T.P.,
Physical Science.
പശ്ചിമേഷ്യ പിടിച്ചടക്കേണ്ടത് ലോകാധിപത്യത്തിന്, ഭൂമി ശാസ്ത്രപരമായും, സാമ്പത്തികമായും ആവശ്യമാണെന്ന് ചില അമേരിക്കന്‍ പ്രസിഡന്റുമാര്‍ വിശ്വസിച്ചിരുന്നു. അന്യരാജ്യങ്ങളില്‍ ദേശീയചിന്തയുടെ വളര്‍ച്ചയും, സ്വന്തം വിഭവങ്ങളുടെ മേല്‍ ആധിപത്യം വേണമെന്ന ചിന്തയും അപകടസൂചനയായാണ് അമേരിക്കന്‍ ഭരണകൂടം കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ദേശീയതയുടെ വളര്‍ച്ചക്ക് വേണ്ടി ഏതെല്ലാം മൂന്നാം ലോക രാഷ്ട്രങ്ങള്‍ അടരാടിയോ, അവരെല്ലാം ഈ സാമ്രാജ്യത്വശക്തികളുടെ കണ്ണിലെ കരടായി മാറുകയാണ് ചെയ്തത്. ദേശീയതയുടെ വളര്‍ച്ചക്കായി നിലകൊള്ളുകയും അതിനുവേണ്ടി വിമോചന പ്രസ്താവനകള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തതിനാല്‍ സോവിയറ്റ് യൂണിയന്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയായി മാറി. ആ രാജ്യത്തിന്റെ പതനത്തിനുശേഷം മുസ്ലിം രാജ്യങ്ങളെ മുഖ്യ എതിരാളികളായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം ആരംഭിച്ചു. ഈ ശ്രമത്തിന്റെ ഏറ്റവും അവസാന ഉദാഹരണങ്ങളില്‍ ഒന്നാണ് 'സദ്ദാമിന്‍െ' പതനം.
സ്വന്തം വിഭവങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനും ദാരിദ്യ്രത്തില്‍ നിന്ന് മോചനം നേടാനൂം വിദ്യാഭ്യാസം വ്യാപകമാക്കാനുമുള്ള പശ്ചമിമേഷ്യന്‍ രാജ്യങ്ങളുടെ ശ്രമങ്ങളെ അപകടസൂചനയായാണ് അമേരിക്ക വിലയിരുത്തുന്നത്. സോവിയറ്റ് യൂണിയന്‍ ഒരുഭാഗത്തും അമേരിക്കന്‍ മുതലാളിത്തം മറുഭാഗത്തും നിന്ന് ശീതസമരം നടത്തിയപ്പോള്‍, ഈ ശീതസമരത്തെ അകലെ നിന്ന് നോക്കിനിന്ന ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ രൂപം കൊടുത്ത ചേരിചേരാ പ്രസ്ഥാനവും ഈ സമ്രാജ്യത്വശക്തികളുടെ ശത്രുക്കളായി അവര്‍ കണ്ടു. 20-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇസ്രായേലിന്റെ സംരക്ഷണം അമേരിക്കയുടെ ചുമതലയായതോടെ ജനിച്ച് വളര്‍ന്ന മണ്ണിനുവേണ്ടി സമരം ചെയ്യാന്‍ ഫലസ്തീന്‍ ജനതയും നിര്‍ബന്ധിതരായി. അറബ് ദേശീയതയുടെ വളര്‍ച്ചക്കെതിരെ വളര്‍ത്തേണ്ട ശക്തി ഇസ്രായേലാണെന്ന തീരുമാനം അമേരിക്ക കൈക്കണ്ടു. അങ്ങിനെ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ അമേരിക്കയുടെ താല്‍പര്യങ്ങളായി മാറുന്ന ഒരു സംവിധാനം പിന്നീട് ലോകം നോക്കികാണും. അറബികള്‍ മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും സംസ്കാരത്തിന്റെ ഭാഗമാണ് നിതീയെന്നുമുള്ള ചിന്തപോലും ഇല്ലാതായി. ഈ ഒരു സമീപനത്തിലൂടെ എല്ലാവരെയും തങ്ങളുടെ കണ്ണിലെ കരടായി കണ്ട് ഒരുപാട് രാഷ്ട്രങ്ങളെ ഈ സാമ്രാജ്യത്വം വിഴുങ്ങി. ഫലസ്തീനും, ഇറാഖും അഫ്ഗാനിസ്ഥാനും, ലബനാനും, ഇറാനും, സിറിയയുമെല്ലാം അവസാനമായി അവരുടെ കയ്പുനീര് കുടിച്ചുകൊണ്ടിരിക്കുന്നവരാണ്.
തങ്ങള്‍ പറയുന്നതെല്ലാം സത്യമാണെന്നും, തങ്ങള്‍ നടത്തുന്നതെല്ലാം നീതിയാണെന്നുമാണ് അമേരിക്ക പറയുന്നത്. അവരുടെ ഈ കാപട്യനീതിയുടെ അവസാന കണ്ണികളില്‍ ഒരാളാണല്ലോ സദ്ദാം ഹുസൈന്‍. ആണവായുധം നിര്‍മിച്ചവന്‍ എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും ഖുര്‍ദുകളെ കൂട്ടക്കൊല നടത്തിയതിന് തൂക്കിലേറ്റപ്പെടുകയും ചെയ്ത മനുഷ്യനാണ് സദ്ദാം. ജോര്‍ജ് ബുഷിനെ പോലെ മനുഷ്യരൂപവും, ബുദ്ധിയും വിവേകവുമുള്ളവനും ബുഷിന്റെ രക്തകുഴലുകളിലൂടെ ഓടുന്ന രക്തത്തിന്റെ നിറം തന്നെ ശരീരത്തിലുള്ളവനുമാണ് സദ്ദാം. പിന്നെ സദ്ദാമിനെ തൂക്കിലേറ്റാന്‍ അമേരിക്കന്‍ പാവകോടതി ഇറാഖില്‍ വിധിച്ചത് 150 തോളം ഖുര്‍ദുകളെ കൂട്ടക്കൊല നടത്തി എന്ന പേരിലാണ്. ഈ ഒരു കാരണത്തിന് തൂക്കിലേറ്റിയെങ്കില്‍, ദൈംദിനം ആയിരക്കണക്കിന് നിരപരാധികളെ തോക്കിനും പീരങ്കിക്കും ഇരയാക്കാന്‍ ഉത്തരവിടുന്ന ജോര്‍ജ് ബുഷിനെ ആയിരം തവണ തൂക്കിലേറ്റേണ്ടതല്ലേ? ഇവരുടെ ഈ പ്രവര്‍ത്തനത്തിലൂടെ നീതിയുടെയും സത്യത്തിന്റെയും അര്‍ത്ഥത്തിന് വ്യതിയാനം സംഭവിച്ചിരിക്കുന്നു.
ജനാധിപത്യത്തിന്റെയും മനുഷ്യവകാശത്തിന്റെയും കെടാവിളക്കായി നിലകൊണ്ടിരുന്ന അമേരിക്ക, മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന രാജ്യമായി മാറിയതിന്റെ പശ്ചാത്തലം മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ലോകം. അന്വേഷണം രണ്ട് മൂന്ന് പതിറ്റാണ്ട് പിറകോട്ടു പോയി. ആഫ്രിക്ക ^ ഏഷ്യ ഭൂഖണ്ഡങ്ങളില്‍ ഒരേ കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളെ ആശയപരമായി കൂട്ടിയിണക്കേണ്ടിവന്നു. അറബ് രാജ്യങ്ങളെ തള്ളി കൊണ്ടാണ് പാശ്ചാത്യരാജ്യങ്ങള്‍ കോളനികള്‍ സൃഷ്ടിച്ചതും ഭൂപടങ്ങള്‍ തിരുത്തിയതും. ഈ മുന്നേറ്റത്തെ വിവിധ രാജ്യങ്ങളിലൂടെ മുസ്ലിം സമൂഹങ്ങള്‍ താത്വികമായും ആയുധമേന്തിയും പ്രതിരോധിച്ചെങ്കിലും തുടര്‍ച്ചയായി പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. വന്‍ ശക്തിയാര്‍ജ്ജിച്ച ശേഷം കൊളോണിയലിസം വീണ്ടും തിരിച്ചുവരുകയാണ്. ഈ മുന്നേറ്റത്തിനെതിരെ ജീവമരണപോരാട്ടമാണ് ഇറാഖില്‍ ദൃശ്യമായത്. കടന്ന്പോയെന്ന് കരുതിയ കൊളോണിയലിസം വന്‍ ശക്തിയോടെ തിരിച്ചുവരുന്നു. ശത്രു ആരെന്നും ലക്ഷ്യം എന്താണെന്നും മനസ്സിലാക്കി യാഥാസ്ഥികത്വത്തില്‍നിന്ന് ആധുനികതയിലേക്ക്, ഈ പീഢിത ജനവിഭാഗത്തെ നയിക്കാന്‍ ഒരു ജനത കടന്ന് വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
Abeesh Mon T.P.,
Physical Science.
My Mother Dear
Oh! Some thing special given to us
by God and by nature
to me, to all.
Like couer for ever
infront of me and you
With a door full of hope.
Like a light
With me and you
through out our life
like a hopefull angel
infront of us
with a door
full of hope.
When we open the door
hope and happiness
fullfill our mind
guers who is that
something special
Who is that light
Who is the hopeful door
Who maybe the hopeful angel
Yes, you guersed it right.
It is ‘My Mother dear’
Shibna M.S.,
Physical Science
by God and by nature
to me, to all.
Like couer for ever
infront of me and you
With a door full of hope.
Like a light
With me and you
through out our life
like a hopefull angel
infront of us
with a door
full of hope.
When we open the door
hope and happiness
fullfill our mind
guers who is that
something special
Who is that light
Who is the hopeful door
Who maybe the hopeful angel
Yes, you guersed it right.
It is ‘My Mother dear’
Shibna M.S.,
Physical Science
പാതയോരത്ത്
പാതയോരത്തെ ഇളം വെയിലിലന്നു ഞാന്‍,
നിഷ്ക്കളങ്കമായൊരു കുഞ്ഞിന്റെ മിഴികളില്‍
കണ്ടൂ, ജന്മാന്തരങ്ങളേല്‍പിച്ച വേദനകള്‍
ആരെയോ കാത്തിട്ടെന്ന പോലെ നിശ്ചലം,
നിനവിന്‍ കണ്ണുകള്‍ തോരാത്ത പേമാരിയാക്കി
കണ്ണെത്താതെ ദൂരെയാവനാരെയോ തേടുന്നു.
കയ്യെത്തിച്ചവനെ ഞാന്‍ തൊട്ടില്ല, പക്ഷേ
മിഴികള്‍ കൊണ്ടവനെ തൊട്ടു, ഒരു സ്പര്‍ശനം മാത്രം,
എങ്കിലുമതില്‍ വീണലിഞ്ഞതോ എന്റെ
അനശ്വരമായൊരത്മാവിന്‍ വേദനകള്‍
മറവിയുടെ ആറ്റിനക്കരെയുള്ളൊരീയോരത്ത്
ആത്മാവുകള്‍ ജന്മങ്ങള്‍ക്കായ് തിടുക്കമിടുമ്പോഴും
എനിക്കറിയാം നീയെന്റേയെന്ന്, പക്ഷേ നീ
ഭൂമിതന്‍ മടിതട്ടിലാരായ് പിറക്കുന്നു;
അറിയില്ലെനിക്കൊന്നും പക്ഷേ നീയെന്റെ മാത്രം
പാതി മുറിഞ്ഞൊരു താരാട്ടുമായ് ജന്മങ്ങളായ്.
ഞാന്‍ നിന്നെ തേടുന്നുയീയോരത്ത്
ഒടുവിലായ് കണ്ടതോ ജന്മങ്ങളുടെയീ പാതയോരത്ത്
കൈകളാല്‍ തൊടാനായില്ലെനിക്ക്, നീയൊരു ബിന്ദുമാത്രം
ക്ഷണിക്കാതെ വന്നൊരതിഥിയായിരുന്നു നീയെനിക്ക്
അമ്മിഞ്ഞയുണങ്ങാത്ത നിന്‍ ചുണ്ടിലൊരാദ്യക്ഷരമന്നും
'അമ്മ'യെന്നു മാത്രം, നിന്റെ കൊഞ്ചലും പിണക്കവും.
കണ്ടു ഞാന്‍ കരുതി, കുഞ്ഞേ നീയെന്റെ സുകൃതം.
സ്വപ്നത്തില്‍ കൂടി ഞാനറിഞ്ഞില്ലയോ നിന്റെയീ
വേര്‍പാടിന്‍ വേദനകള്‍.
മുഴുമിക്കാനാകാത്തൊരു താരാട്ടുമായന്നു ഞാന്‍
നിന്നെ തേടിയലഞ്ഞു ഈ ശൂന്യതയില്‍.
വീണ്ടും എനിക്കായ് നിന്നെ കണ്ടുമുട്ടിയീ പായോരത്ത്.
ജന്മങ്ങളുടെ ഈ പാതയോരത്ത് നിന്നു നീ
യൊരു രൂപവുമായ് പിറന്നുവീഴുന്നൊരു നിമിഷത്തിനായ്
ഞാനെന്നും കാത്തിരിക്കുന്നു, വേഴാമ്പലായ്
നിന്നെയും കാത്ത്, നീയാകുമെന്റെ സ്വപ്നവുമായൊരു ചിപ്പിയില്‍
ഉറങ്ങുനാനൊരുപാടു വൈകി, അതു നിനക്കായ് മാത്രം
വീണ്ടുമീ പാതയോരത്തേക്കൊറ്റയ്ക്ക്
പോകരുതുണ്ണീ ഈയമ്മ്യ തനിച്ചാക്കി,
ഇനിയുമെന്നെ വിളിക്കരുതേ ഒരു കുടന്ന വ്യാമോഹവുമായ്.
Smitha P.O.,
Social Science.
നിഷ്ക്കളങ്കമായൊരു കുഞ്ഞിന്റെ മിഴികളില്‍
കണ്ടൂ, ജന്മാന്തരങ്ങളേല്‍പിച്ച വേദനകള്‍
ആരെയോ കാത്തിട്ടെന്ന പോലെ നിശ്ചലം,
നിനവിന്‍ കണ്ണുകള്‍ തോരാത്ത പേമാരിയാക്കി
കണ്ണെത്താതെ ദൂരെയാവനാരെയോ തേടുന്നു.
കയ്യെത്തിച്ചവനെ ഞാന്‍ തൊട്ടില്ല, പക്ഷേ
മിഴികള്‍ കൊണ്ടവനെ തൊട്ടു, ഒരു സ്പര്‍ശനം മാത്രം,
എങ്കിലുമതില്‍ വീണലിഞ്ഞതോ എന്റെ
അനശ്വരമായൊരത്മാവിന്‍ വേദനകള്‍
മറവിയുടെ ആറ്റിനക്കരെയുള്ളൊരീയോരത്ത്
ആത്മാവുകള്‍ ജന്മങ്ങള്‍ക്കായ് തിടുക്കമിടുമ്പോഴും
എനിക്കറിയാം നീയെന്റേയെന്ന്, പക്ഷേ നീ
ഭൂമിതന്‍ മടിതട്ടിലാരായ് പിറക്കുന്നു;
അറിയില്ലെനിക്കൊന്നും പക്ഷേ നീയെന്റെ മാത്രം
പാതി മുറിഞ്ഞൊരു താരാട്ടുമായ് ജന്മങ്ങളായ്.
ഞാന്‍ നിന്നെ തേടുന്നുയീയോരത്ത്
ഒടുവിലായ് കണ്ടതോ ജന്മങ്ങളുടെയീ പാതയോരത്ത്
കൈകളാല്‍ തൊടാനായില്ലെനിക്ക്, നീയൊരു ബിന്ദുമാത്രം
ക്ഷണിക്കാതെ വന്നൊരതിഥിയായിരുന്നു നീയെനിക്ക്
അമ്മിഞ്ഞയുണങ്ങാത്ത നിന്‍ ചുണ്ടിലൊരാദ്യക്ഷരമന്നും
'അമ്മ'യെന്നു മാത്രം, നിന്റെ കൊഞ്ചലും പിണക്കവും.
കണ്ടു ഞാന്‍ കരുതി, കുഞ്ഞേ നീയെന്റെ സുകൃതം.
സ്വപ്നത്തില്‍ കൂടി ഞാനറിഞ്ഞില്ലയോ നിന്റെയീ
വേര്‍പാടിന്‍ വേദനകള്‍.
മുഴുമിക്കാനാകാത്തൊരു താരാട്ടുമായന്നു ഞാന്‍
നിന്നെ തേടിയലഞ്ഞു ഈ ശൂന്യതയില്‍.
വീണ്ടും എനിക്കായ് നിന്നെ കണ്ടുമുട്ടിയീ പായോരത്ത്.
ജന്മങ്ങളുടെ ഈ പാതയോരത്ത് നിന്നു നീ
യൊരു രൂപവുമായ് പിറന്നുവീഴുന്നൊരു നിമിഷത്തിനായ്
ഞാനെന്നും കാത്തിരിക്കുന്നു, വേഴാമ്പലായ്
നിന്നെയും കാത്ത്, നീയാകുമെന്റെ സ്വപ്നവുമായൊരു ചിപ്പിയില്‍
ഉറങ്ങുനാനൊരുപാടു വൈകി, അതു നിനക്കായ് മാത്രം
വീണ്ടുമീ പാതയോരത്തേക്കൊറ്റയ്ക്ക്
പോകരുതുണ്ണീ ഈയമ്മ്യ തനിച്ചാക്കി,
ഇനിയുമെന്നെ വിളിക്കരുതേ ഒരു കുടന്ന വ്യാമോഹവുമായ്.
Smitha P.O.,
Social Science.
സ്നേഹം
എന്നും നിന്നാര്‍ദ്രമാം
ചിറകിന്നടിയില്‍ തലചായ്ക്കാന്‍
മോഹിച്ചു നിന്നുഞാന്‍
എരിയും കനലുകള്‍ക്കിടയിലെന്നെ
യേകയാക്കി നീ പിരിഞ്ഞിടുമ്പോള്‍
അണയ്ക്കുമാ കനലുകളെ നിന്‍
പെയ്തൊഴിയാ സ്നേഹവര്‍ഷം
മാറോടു ചേര്‍ത്തു ഞാന്‍
മിഴിനീര്‍ പൊഴിച്ചീടുമ്പോള്‍
നനവാര്‍ന്നീടല്ലേ നിന്നോര്‍മ്മകള്‍
നിശയുടെയനന്തമാം വീഥികളിലെന്‍
രോദനം മുഴങ്ങീടുമ്പോള്‍
ചെവിയോര്‍ക്കുമോ, നീ
ഈ സ്നേഹിതയ്ക്കായ്.
Jimi Vargehse,
B.Ed English
ചിറകിന്നടിയില്‍ തലചായ്ക്കാന്‍
മോഹിച്ചു നിന്നുഞാന്‍
എരിയും കനലുകള്‍ക്കിടയിലെന്നെ
യേകയാക്കി നീ പിരിഞ്ഞിടുമ്പോള്‍
അണയ്ക്കുമാ കനലുകളെ നിന്‍
പെയ്തൊഴിയാ സ്നേഹവര്‍ഷം
മാറോടു ചേര്‍ത്തു ഞാന്‍
മിഴിനീര്‍ പൊഴിച്ചീടുമ്പോള്‍
നനവാര്‍ന്നീടല്ലേ നിന്നോര്‍മ്മകള്‍
നിശയുടെയനന്തമാം വീഥികളിലെന്‍
രോദനം മുഴങ്ങീടുമ്പോള്‍
ചെവിയോര്‍ക്കുമോ, നീ
ഈ സ്നേഹിതയ്ക്കായ്.
Jimi Vargehse,
B.Ed English
നൊമ്പരം
ജാലകവാതിലിന്‍ പഴുതിലൂടെ ഞാന്‍
താരകളെ നോക്കി പുഞ്ചിരിച്ചു
വിണ്ണിലെ പൊയ്കയില്‍ എവിടെ നിന്നോ
നീ പ്രണയ നിലാവു പൊഴിക്കയാണോ
ദുഃഖത്തിന്‍ പൊയ്കയില്‍ നീരാടി
നില്‍ക്കുമെന്‍മനസ്സിനു മറ്റൊരു തണലായ് നീ
ആത്മാവില്‍ വിരിയുന്ന പൂവാണു നീ
നിന്‍ നൊമ്പരങ്ങളില്‍ അലിയുന്നു ഞാന്‍
പുഷ്പങ്ങളെല്ലാം മിഴികൂമ്പി നില്‍ക്കുന്നു.
സ്നേഹാര്‍ദ്രമാം മിഴി പൂട്ടിയുറങ്ങുന്നു.
അന്ധകാരത്തെ കീറിമുറിച്ചു
മേഘ ഗര്‍ജ്ജനം പോലെയാ
ഘോരമാം ശബ്ദമോ....
പെട്ടെന്ന് തുള്ളി അടര്‍ന്ന് വീണു
കൊച്ചു കുഞ്ഞിന്‍ ചിണുങ്ങല്‍പോലെ
ഓര്‍ത്തുപോയ് ഞാനെന്റെ ബാല്യകാലം
ഏകാന്തതയിലലസമായി.
Ritty Antony
English
താരകളെ നോക്കി പുഞ്ചിരിച്ചു
വിണ്ണിലെ പൊയ്കയില്‍ എവിടെ നിന്നോ
നീ പ്രണയ നിലാവു പൊഴിക്കയാണോ
ദുഃഖത്തിന്‍ പൊയ്കയില്‍ നീരാടി
നില്‍ക്കുമെന്‍മനസ്സിനു മറ്റൊരു തണലായ് നീ
ആത്മാവില്‍ വിരിയുന്ന പൂവാണു നീ
നിന്‍ നൊമ്പരങ്ങളില്‍ അലിയുന്നു ഞാന്‍
പുഷ്പങ്ങളെല്ലാം മിഴികൂമ്പി നില്‍ക്കുന്നു.
സ്നേഹാര്‍ദ്രമാം മിഴി പൂട്ടിയുറങ്ങുന്നു.
അന്ധകാരത്തെ കീറിമുറിച്ചു
മേഘ ഗര്‍ജ്ജനം പോലെയാ
ഘോരമാം ശബ്ദമോ....
പെട്ടെന്ന് തുള്ളി അടര്‍ന്ന് വീണു
കൊച്ചു കുഞ്ഞിന്‍ ചിണുങ്ങല്‍പോലെ
ഓര്‍ത്തുപോയ് ഞാനെന്റെ ബാല്യകാലം
ഏകാന്തതയിലലസമായി.
Ritty Antony
English
മാതൃഭാഷ
സംസാരിച്ചു തുടങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ നാവില്‍ ആദ്യം വിളയാടുന്നത് മാതൃഭാഷയാണ്. അമ്മയും മാതൃഭാഷയും കുഞ്ഞുങ്ങളുടെ രണ്ടമ്മമാരായി നിലകൊള്ളുന്നു. കാര്യങ്ങളെല്ലാം നാം മനസ്സിലാക്കുന്നത് മാതൃഭാഷയിലൂടെയാണ്. പിന്നീടാണ് നമുക്ക് അന്യഭാഷകള്‍ വശമാകുന്നത്. പരിഷ്കാരം മൂലം നമ്മള്‍ പലപ്പോഴും മാതൃഭാഷയെ തള്ളിപ്പറയുന്നു. പെറ്റമ്മയെ ഉപേക്ഷിക്കുന്നതിന് തുല്യമാണീ പ്രവൃത്തി. എത്രയേറെ ഭാഷകള്‍ വശമാക്കിയവരായാലും മാതൃഭാഷയിലൂടെ മാത്രമേ സ്വന്തം ഹൃദയവികാരങ്ങള്‍ ശക്തമായും, വ്യക്തമായും, ധരിപ്പിക്കാന്‍ പറ്റുകയുള്ളൂ. വിശ്വാസസത്യങ്ങളും, ശാസ്ത്രസാങ്കേതിക കാര്യങ്ങളുംതമ്മില്‍ വേരുറക്കുന്നത് മാതൃഭാഷയിലൂടെയാണ്. അതുകൊണ്ടാണ്,
''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമതന്‍ ഭാഷ താന്‍''
എന്നു മഹാകവി വള്ളത്തോള്‍ പറഞ്ഞിട്ടുള്ളത്.
Sherin K Abraham
Natural Science
''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമതന്‍ ഭാഷ താന്‍''
എന്നു മഹാകവി വള്ളത്തോള്‍ പറഞ്ഞിട്ടുള്ളത്.
Sherin K Abraham
Natural Science
AS YOU SOW SO YOU REAP
Your success and happiness, no doubt, depend a great deal on your thoughts and actions. At the some time, we must also remember the fact that others, especially good friends can significantly contribute to our success and happiness. In other words, our success and happiness are closely linked to the attitudes and actions of others towards us. Basically, such attitudes and actions turn out to be a reflection of our own attitudes and actions towards them.
If, to win and make real and lasting friendships, is an art, to preserve and keep those friendships is very much a fine art. We need months and years to gain a true friend. But losing a friendship could be a matter of moment. A thoughtless or rash act or word is enough to end a friendship that has lasted for years. Friendships have to be nursed with care and preserved for the lifetime. Just like knowledge begets more knowledge, and money begets more money, friendship also Anables you to gain more and more friendships. You will improve your chances of having good luck if you broaden your range of friendships.
But, a single careless word uttered in anger or haste is enough to destroy a friendship built over the years. Beware of taking liberties with friends or taking them for granted. Friendship broken is like the husk shorn off the grain and putting back the husk will not make the grain to a sprout. It is only too true that folks you don’t like don’t like you either. On the other hand, if you change your tune, sing and smile, folks around you will also smile and support you.
Cultivate the art of making need friends. Be a friend and you will win more and more friends. Friendships float good furnture. The more you live contacts you have, the more will get. They help you to lead and succed. So friends, give the world the best you have and the best will come back to you. Spread joy and give happiness and you will be filled with joy and happiness.
Susan Abraham
English Option
If, to win and make real and lasting friendships, is an art, to preserve and keep those friendships is very much a fine art. We need months and years to gain a true friend. But losing a friendship could be a matter of moment. A thoughtless or rash act or word is enough to end a friendship that has lasted for years. Friendships have to be nursed with care and preserved for the lifetime. Just like knowledge begets more knowledge, and money begets more money, friendship also Anables you to gain more and more friendships. You will improve your chances of having good luck if you broaden your range of friendships.
But, a single careless word uttered in anger or haste is enough to destroy a friendship built over the years. Beware of taking liberties with friends or taking them for granted. Friendship broken is like the husk shorn off the grain and putting back the husk will not make the grain to a sprout. It is only too true that folks you don’t like don’t like you either. On the other hand, if you change your tune, sing and smile, folks around you will also smile and support you.
Cultivate the art of making need friends. Be a friend and you will win more and more friends. Friendships float good furnture. The more you live contacts you have, the more will get. They help you to lead and succed. So friends, give the world the best you have and the best will come back to you. Spread joy and give happiness and you will be filled with joy and happiness.
Susan Abraham
English Option
നല്ല നാളേക്കായ്....
ഈ മണ്ണില്‍ ജനിച്ചു വീണു ഞാന്‍
ഒരു ദുര്‍ലഭ നിമിഷത്തില്‍
അന്നുതൊട്ടുമുതല്‍ ഒരു
എല്ലാര്‍ക്കുമേ ഭാരമായ് തീര്‍ന്നു ഞാന്‍ .
എങ്കിലും എല്ലാവരുമേ
എന്നെ സ്നേഹം കൊണ്ടുമൂടുന്നല്ലോ
നടിക്കയാ എല്ലാവരും
എന്നില്‍ ധൈര്യം ചൊരിയ
എങ്കിലും എന്‍ ഹൃദയത്തില്‍ ആയിരം
തിരമാലകള്‍ ആഞ്ഞടിക്കുന്നു.
എന്തേ അങ്ങനെയൊക്കെ
അറിയില്ല എനിക്കുത്തരം
ഒരുപാട് സ്നേഹിക്കുന്നവരൊന്നും
എന്നില്‍ നിന്നെന്തേ അകലുന്നു.
അതാണല്ലോ എന്‍ വിധി
വിധിയെ പഴിക്കുന്നു നാമെന്നും
എങ്കിലും ഞാന്‍ ജീവിക്കുന്നു.
കാത്തിരിക്കുന്നു ഒരു നല്ല നാളെക്കായ്...
ജീവിച്ചിരിക്കയാല്‍ ഞാന്‍ ചിന്തിക്കയെന്നുമേ
ഞാനാരാണ്? എന്തിനുവേണ്ടി
വന്നൂ ഞാന്‍
എന്തൊരുലോകം ഈ ലോകം
മനസ്സിലാക്കാറുണ്ടുമേ ഇനിയുമേ
എന്താണീ ജീവിതം.
എന്‍ കാത്തിരിപ്പു സഫലമാകാതെ
ഞാന്‍ പോകേണ്ടി വരികയാല്‍
വെറുക്കുമീ ഞാന്‍ എന്നെയുമീ ജീവിതത്തെയും.
വെറുക്കുമീ ഞാനീ ലോകത്തെയും
എന്‍മനം തുടികൊള്ളുകയായ്
ഒരു നല്ല നാളേക്കായ്
Binsha
English
ഒരു ദുര്‍ലഭ നിമിഷത്തില്‍
അന്നുതൊട്ടുമുതല്‍ ഒരു
എല്ലാര്‍ക്കുമേ ഭാരമായ് തീര്‍ന്നു ഞാന്‍ .
എങ്കിലും എല്ലാവരുമേ
എന്നെ സ്നേഹം കൊണ്ടുമൂടുന്നല്ലോ
നടിക്കയാ എല്ലാവരും
എന്നില്‍ ധൈര്യം ചൊരിയ
എങ്കിലും എന്‍ ഹൃദയത്തില്‍ ആയിരം
തിരമാലകള്‍ ആഞ്ഞടിക്കുന്നു.
എന്തേ അങ്ങനെയൊക്കെ
അറിയില്ല എനിക്കുത്തരം
ഒരുപാട് സ്നേഹിക്കുന്നവരൊന്നും
എന്നില്‍ നിന്നെന്തേ അകലുന്നു.
അതാണല്ലോ എന്‍ വിധി
വിധിയെ പഴിക്കുന്നു നാമെന്നും
എങ്കിലും ഞാന്‍ ജീവിക്കുന്നു.
കാത്തിരിക്കുന്നു ഒരു നല്ല നാളെക്കായ്...
ജീവിച്ചിരിക്കയാല്‍ ഞാന്‍ ചിന്തിക്കയെന്നുമേ
ഞാനാരാണ്? എന്തിനുവേണ്ടി
വന്നൂ ഞാന്‍
എന്തൊരുലോകം ഈ ലോകം
മനസ്സിലാക്കാറുണ്ടുമേ ഇനിയുമേ
എന്താണീ ജീവിതം.
എന്‍ കാത്തിരിപ്പു സഫലമാകാതെ
ഞാന്‍ പോകേണ്ടി വരികയാല്‍
വെറുക്കുമീ ഞാന്‍ എന്നെയുമീ ജീവിതത്തെയും.
വെറുക്കുമീ ഞാനീ ലോകത്തെയും
എന്‍മനം തുടികൊള്ളുകയായ്
ഒരു നല്ല നാളേക്കായ്
Binsha
English
ശാസ്ത്രങ്ങളില്‍ സാമൂഹിക ശാസ്ത്രത്തിന്റെ പങ്ക്'
ജാതീയമായ അസമത്വങ്ങളും വിവേചനങ്ങളും ഒരിക്കലും മായാതെ നില്‍ക്കുന്ന മണ്ണാണ് കേരളം. ഇന്ന് വ്യത്യസ്തരീതിയിലുള്ള സ്വാതന്ത്യ്രങ്ങള്‍ അനുഭവിക്കുന്ന നമുക്ക് ഇന്നുള്ള ജാതീയതയെക്കുറിച്ചോ അസമത്വങ്ങളെകുറിച്ചോ അധികമൊന്നും മനസ്സിലായെന്നുവരില്ല. എന്നാല്‍ പണ്ടുകാലത്തെ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ നമ്മുടെ തലമുറകള്‍ അനുഭവിച്ചു തീര്‍ത്തവയായിരുന്നു. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുന്നതിനുമൊക്കെ സ്വാതന്ത്യ്രമില്ലാത്ത ജീവിച്ച ഒരു ജനതയുടെ പിന്‍മുറക്കാരാണ് നമ്മള്‍ എന്നാല്‍ നീതിശാസ്ത്രങ്ങളും, സ്മൃതികളും നിയമങ്ങളായി സ്വീകരിച്ച പൊതുസമൂഹം അനീതിയില്‍നിന്നും അനീതിയിലേക്കാണ് സഞ്ചരിച്ചത്. അധ്വാനിച്ച് ലോകത്തെ പോറ്റുന്ന പാവപ്പെട്ടവരുടെ വേദന ദിക്കുകളില്‍ മാറ്റൊലി കൊണ്ടിരുന്നു. അധ്വാനവര്‍ഗ്ഗത്തെ അങ്ങേയറ്റത്തോളം ചൂഷണം ചെയ്യുന്ന ഒരു സാമൂഹിക വ്യവസയ്ഥയായിരുന്നു അക്കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്നത്.
എന്നാല്‍ ഇന്ന് ഒരു ശാസ്ത്രമായി രൂപം കൊണ്ട 'സാമൂഹികശാസ്ത്രം' ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന സമൂഹത്തെ വളര്‍ത്തി എടുക്കുന്നതിനുള്ള വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി. ജനങ്ങളുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെയും വ്യവസ്ഥകളുടേതുമായ ഒരു സംവിധാനം നിലനിര്‍ത്തുന്ന സമൂഹത്തെകുറിച്ച് നമ്മെ പഠിപ്പിച്ചു. സാമൂഹ്യ പരിവര്‍ത്തനത്തിനും ശക്തിയേറിയ കരുവാണ് വിദ്യാഭ്യാസം എന്ന് നമുക്ക് മനസ്സിലാക്കി തന്നു. ഒരാളുടെ വിശ്വാസങ്ങള്‍, ചിന്താഗതി, പ്രവര്‍ത്തരീതി, ജീവിതവീക്ഷണം എന്നിവയെല്ലാം വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ സമൂലമായ മാറ്റത്തിന് കാരണമാകുന്നു. എന്നാല്‍ സാമൂഹികശാസ്ത്രമാകട്ടെ സമൂഹത്തിലെ സാമൂഹികതിന്മകളെ ഉന്മൂലനം ചെയ്യുന്നതിനും അധ്വാനവിഭാഗത്തിന്റെ സംവരണത്തിനുവേണ്ടി ഒരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി ശ്രമിക്കുകയും മാറികൊണ്ടിരിക്കുന്ന ഒരു സമൂഹത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും ഒരു ശാസ്ത്രശാഖയായി വളരുകയും ചെയ്തു. എങ്കിലും ഈ ഉച്ചനീചത്വങ്ങളെ പൂര്‍ണ്ണമായും തുടച്ചുമാറ്റാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
Shailaja P.K,
Commerce
എന്നാല്‍ ഇന്ന് ഒരു ശാസ്ത്രമായി രൂപം കൊണ്ട 'സാമൂഹികശാസ്ത്രം' ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന സമൂഹത്തെ വളര്‍ത്തി എടുക്കുന്നതിനുള്ള വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി. ജനങ്ങളുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെയും വ്യവസ്ഥകളുടേതുമായ ഒരു സംവിധാനം നിലനിര്‍ത്തുന്ന സമൂഹത്തെകുറിച്ച് നമ്മെ പഠിപ്പിച്ചു. സാമൂഹ്യ പരിവര്‍ത്തനത്തിനും ശക്തിയേറിയ കരുവാണ് വിദ്യാഭ്യാസം എന്ന് നമുക്ക് മനസ്സിലാക്കി തന്നു. ഒരാളുടെ വിശ്വാസങ്ങള്‍, ചിന്താഗതി, പ്രവര്‍ത്തരീതി, ജീവിതവീക്ഷണം എന്നിവയെല്ലാം വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ സമൂലമായ മാറ്റത്തിന് കാരണമാകുന്നു. എന്നാല്‍ സാമൂഹികശാസ്ത്രമാകട്ടെ സമൂഹത്തിലെ സാമൂഹികതിന്മകളെ ഉന്മൂലനം ചെയ്യുന്നതിനും അധ്വാനവിഭാഗത്തിന്റെ സംവരണത്തിനുവേണ്ടി ഒരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി ശ്രമിക്കുകയും മാറികൊണ്ടിരിക്കുന്ന ഒരു സമൂഹത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും ഒരു ശാസ്ത്രശാഖയായി വളരുകയും ചെയ്തു. എങ്കിലും ഈ ഉച്ചനീചത്വങ്ങളെ പൂര്‍ണ്ണമായും തുടച്ചുമാറ്റാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
Shailaja P.K,
Commerce
സാന്ത്വനം
ദുഃഖത്തിനു പാത്രമായ വ്യക്തി, കണ്ടും കേട്ടും സ്വയം ചിന്തിക്കുവാന്‍ നിര്‍ബന്ധിതനാകുമ്പോള്‍ ആ ചിന്തയില്‍ ഉല്‍പന്നമാകുന്നതാണ് അവബോധം. വിശ്വാസത്തിലും ആശയങ്ങളിലുമുള്ള മാലിന്യം അകറ്റി, ശുദ്ധി വരുത്തിയ ജ്ഞാനം ആ വ്യക്തിയെ, ദുഃഖത്തെ തൂത്തെറിഞ്ഞു പുതിയ ധാരണയുടെ ഉടമയാക്കി തീര്‍ക്കുന്നു. അസത്തില്‍ നിന്നും സത്തിലേക്ക്, തമസ്സില്‍ നിന്നും ജ്യോതിസ്സിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് 'സാന്ത്വനം'.
Rarima Sasi,
English Option.
Rarima Sasi,
English Option.
ആത്മവിശ്വാസം
വിജയവും പരാജയവും ജീവിതത്തില്‍ ഭിന്നങ്ങളല്ല. പിന്നെയോ, അനുഭവങ്ങളെ വിലയിരുത്തുന്ന സ്വന്തം ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമാണ് ഭിന്നതയുള്ളത്. തന്റെ ആശയങ്ങള്‍ക്കനുസൃതമായി ആഗ്രഹങ്ങള്‍ക്ക് രൂപം കൊടുക്കുകയും അഭിലാഷം പൂര്‍ത്തിക്കുവേണ്ടി മാത്രം പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ആഗ്രഹനിവൃത്തി ഉണ്ടായില്ലെങ്കില്‍ മനസ്സു തളരുന്ന അവസ്ഥയാണ് പരാജയം. സ്വന്തം മനസ്സില്‍ മാത്രമാണ് അത് രൂപപ്പെടുന്നത്. അപ്പോള്‍ മനസ്സിനെ തളരാതെ നിര്‍ത്തുവാന്‍ ആശയത്തിന് കഴിയുന്നതായാല്‍ പരാജയമില്ല. ഈ സ്ഥിതിവിശേഷമാണ്. 'ആത്മവിശ്വാസം.'
Neethu Krishnan H.,
English Option
Neethu Krishnan H.,
English Option
അനാഥ
വണ്ടുകള്‍ പൂക്കള്‍ക്കിടയില്‍ പാറിപ്പറന്ന് ഉല്ലസിച്ച് നടക്കുന്നു. മീനുകള്‍ ചെറുഓളങ്ങളില്‍ നൃത്തം ചെയ്യുന്നു. പക്ഷികള്‍ തീറ്റയുമായി തങ്ങളുടെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് പറന്നെത്താന്‍ തിടുക്കം കൂട്ടുന്നു. ഭൂമിയില്‍ എല്ലാവര്‍ക്കും സന്തോഷവും സമാധാനവും. എന്തേ എനിക്ക് മാത്രം ഇതൊന്നും ഇല്ല. അവരെപോലെ തനിക്കും ഉണ്ടായിരുന്നു സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും നാളുകള്‍. എന്റെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ ഇവരെല്ലാം ഇപ്പോള്‍ എനിക്ക് കൂട്ടായി ഈ ലോകത്തില്ല. എനിക്ക് 7 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു. ശേഷം അങ്ങോട്ട് എന്നേയും തഴെയുള്ള പറക്കമുറ്റാത്ത രണ്ട് സഹോദരിമാരെയും വളര്‍ത്താനും പഠിപ്പിക്കാനും അമ്മ ഒരുപാട് കഷ്ടപ്പെട്ടു. വീട്ടുപണിക്കും മറ്റു കൂലിപ്പണിക്കുമെല്ലാം പോയി യാതൊരു വിശ്രവുമില്ലാതെ ഞങ്ങളെ വളര്‍ത്തി. അവര്‍ നന്നേ ചെറുപ്പമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വിധവയാകേണ്ടിവരികയും ഞങ്ങള്‍ മൂന്ന് പറക്കമുറ്റാത്ത പെണ്‍കുട്ടികളെ പരിപാലിക്കുന്നതിലും.... ചുമക്കാവുന്നതിലും അധികമായിരുന്നു ആ ഭാരം. അതിന്റെ ക്ഷീണവും വിഷമവും ആ മുഖത്ത് നിഴലിച്ചിരുന്നു.
അമ്മ അച്ഛന്റെ കൂടെ ഇറങ്ങിപ്പോന്നതില്‍ പിന്നെ അമ്മ വീട്ടുകാരും അച്ഛന്‍ വീട്ടുകാരുമായും യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. പക്ഷേ അധികനാള്‍ അമ്മയ്ക്ക് ആഭാരം ചുമക്കാന്‍ മനസ്സുവന്നില്ല. പട്ടിണിയും പരിവട്ടവും മൂലം താനും തന്റെ മക്കളും ബുദ്ധിമുട്ടുന്നതിനേക്കാള്‍ നല്ലത് 'മരിക്കുക' എന്നല്ലാതെ വേറെ ഒരു പോംവഴിയും ആ പാവം അമ്മ കണ്ടിരുന്നില്ല. ഒരുരാത്രി അമ്മ എനിക്കും എന്റെ സഹോദരിമാര്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിതന്നു. അമ്മയും കഴിച്ചു. ശാപമെന്നോണം ഞാന്‍ മാത്രം ജീവിച്ചിരിക്കുന്ന ഒരു അനാഥയായി മാറി. എന്റെ കൂടപ്പിറപ്പുകളും അമ്മയും ഇന്ന് ഈ ലോകത്തില്ല. അവര്‍ സമാധാനത്തിന്റെ ലോകത്തേക്ക് പോയിക്കഴിഞ്ഞു എന്ന സത്യം എനിക്ക് മരവിപ്പുണ്ടാക്കി. സ്വയം ശപിച്ചനാളുകള്‍. ശരിക്കും അനാഥത്ത്വത്തിന്റെ പടുകഴിയിലേക്കാണവര്‍ എന്നെ തള്ളിയിട്ടത്.
ഇനിയും എന്തോ അനുഭവിക്കാനുണ്ട് എന്ന് തോന്നി. പന്ത്രണ്ടാം വയസ്സില്‍ മനസ്സില്‍ മുള്ളുകള്‍ വേദനയുടെ കൂരമ്പുകള്‍ ആഞ്ഞുതറച്ചുകൊണ്ടിരുന്നു. മനസ്സ് പതറിയില്ല. പക്ഷേ ആര്‍ക്ക് എന്തിനുവേണ്ടിയുള്ള ജീവിതം. അവസാനിപ്പിച്ചാലോ! അതെ! തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനോ കരയാനോ ആരും തന്നെ ഇല്ല. അതെ അവള്‍ മനസ്സില്‍ ഉറപ്പിച്ചു. എത്രയുംവേഗം അമ്മയുടെയും സഹോദരങ്ങളുടെയും അടുത്തെത്തണം. അവള്‍ മുമ്പോട്ട് നീങ്ങി. പരിസരം വിജനമായിരുന്നു. ശബ്ദ കോലാഹലങ്ങളില്ല. അവള്‍ തന്നെ മാടിവിളിക്കുന്ന തിരമാലകളെ നോക്കി. അവള്‍ മരവിച്ച മനസ്സുമായികടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പെട്ടെന്ന് കാല്‍വഴുതി വീണു. പിന്നെ ഒന്നും ഓര്‍മ്മയില്ല. പിന്നീട് അവള്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത് നരബാധിച്ച് കണ്ണുകള്‍ കുഴിയിലേക്ക് ഇറങ്ങി എല്ലുംതോലുമായ ഒരു മനുഷ്യരൂപം. വളരെ ജിഞ്ജാസയും ശാന്തവും, അനുകമ്പയും ആ മുഖത്ത് നിഴലിച്ച് നിന്നിരുന്നു. ഞാനെവിടെയാണ്. പറയൂ... പറയൂ.. എന്തിനാണിവിടെ വന്നത്. അവള്‍ ചാടി എഴുന്നേറ്റ് കൊണ്ട് ചുറ്റുംനോക്കി. തകര്‍ന്ന് വീഴാറായ ഒരു ചെറ്റക്കുടില്‍. ഒരു മൂലയില്‍ കലത്തില്‍ എന്തോ പുകയുന്നു. അവള്‍ ആകെ ക്ഷീണിതയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് നാളുകളായി. ആ വൃദ്ധന്‍ കുടിക്കാന്‍ എന്തോ നല്‍കി. ക്ഷീണം കൊണ്ട് അവള്‍ ആര്‍ത്തിയോടെ കുടിച്ചു. അവള്‍ ഒന്നും ചോദിച്ചില്ല. കാരണം അവള്‍ക്ക് മനസ്സിലായി അവള്‍ കടലിലേട്ട് ഇര്‍ങ്ങിപ്പോയപ്പോള്‍ ഒരു നിഴല്‍പോലെ ആ വൃദ്ധന്‍ ദൂരെ നിന്നും വരുന്നുണ്ടായിരുന്നു. ഛെ... എന്തിന് എന്തിനാണെന്നെ രക്ഷിച്ചത്. മരണത്തിനും എന്നെ വേണ്ട. ഇത്ര ശാപം പിടിച്ചവളായിപ്പോയല്ലോ ഞാന്‍. അവള്‍ സ്വയം പിറുപിറുത്തു. ആ വൃദ്ധന്‍ ഒരു കപ്പലണ്ടി വില്‍പനക്കാരനായിരുന്നു. കടപ്പുറത്തായിരുന്നു അയാളുടെ കച്ചവടം. അയാള്‍ക്കും ആരുംതന്നെ ഉണ്ടായിരുന്നില്ല. അയാള്‍ പറഞ്ഞു നീ എനിക്ക് എന്റെ ചെറുമകളെ പോലെയാണ്. നിന്നെ ഞാന്‍ നോക്കിക്കൊള്ളാം.
നീ എന്റെ കൂടെ താമസിച്ചോളൂ. അവള്‍ക്ക് അത് വലിയൊരാശ്വാസമായിരുന്നു. ഇല്ല ഞാന്‍ അനാഥയല്ല. മതി. .. ശാപം പിടിച്ച ജന്മമല്ല എന്റേത്. അവള്‍ ആശ്വസിച്ചു. എന്നും ആ വൃദ്ധന്‍ രാവിലെ കച്ചവടത്തിന് പോവുകയും വൈകിട്ട് നിറയെ പലഹാരങ്ങളും മറ്റും അവള്‍ക്ക് കൊണ്ടുവരാറുണ്ടായിരുന്നു. അവള്‍ക്ക് പുതിയ ജന്മമാണത്.
അന്ന് പതിവുപോലെ അപ്പൂപ്പന്‍ പോയി. അവള്‍ അപ്പൂപ്പനെ കാത്തു മുറ്റത്ത് കണ്ണുംനട്ടിരുന്നു. ഇന്ന് അപ്പൂപ്പന്‍ വരുമ്പോള്‍ ഒരു സമ്മാനം നല്‍കണം. അവള്‍ സ്വയം തുന്നിയ ഒരു തൊപ്പിയായിരുന്നു അത്. മനോഹരമായ വര്‍ണ്ണനൂലില്‍ തുന്നിയ ഒരു നൂല്‍തൊപ്പി, അവള്‍ ആ തൊപ്പിയുമായി മുറ്റത്ത് ഇരിക്കുകയാണ്. സന്ധ്യയായി; അപ്പൂപ്പനെ കാണുന്നില്ല. സമയം അര്‍ദ്ധരാത്രിയായിട്ടും കാണുന്നില്ല. അവള്‍ക്ക് ആധിയായി. എന്തേ എന്തുപറ്റി അപ്പൂപ്പന്. അവള്‍ക്ക് പേടിയും സങ്കടവും കൂടിവന്നു. കുയിലുകള്‍ കൂവുന്നു, കാക്കകള്‍ കരയുന്നു, നേരം വെളുത്തിരിക്കുന്നു. എന്തെന്നില്ലാത്ത ഒരു അന്തരീക്ഷം.
അവള്‍ അപ്പൂപ്പനെ തിരയുകയാണ്. അവള്‍ അപ്പൂപ്പനെ തേടി കടപ്പുറത്തേക്ക് പോയി. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു. ഒന്നുംതന്നെ അവശേഷിച്ചിട്ടില്ല. കുട്ടകളും മരങ്ങളും കുറേമനുഷ്യരും ജീവച്ഛവമായി കിടക്കുന്നു. അതില്‍ ഒന്നിലും അപ്പൂപ്പനെ കാണാന്‍ കഴിഞ്ഞില്ല. കുറെ ആളുകള്‍ ക്യാമറയും മറ്റുമായി ഓടിവരുന്നു. അവള്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 5.00 മണിയോടെ ആയിരുന്നു സംഭവം. അതെ! 'സുനാമി' എന്ന ഭീകരത ആ കടലിനെയും ജീവജാലങ്ങളെയും കുറെ മനുഷ്യരെയും കൊണ്ട് പോയിരിക്കുന്നു. അതില്‍ തന്റെ അപ്പൂപ്പന്‍.... ദൈവമേ! വിധി വീണ്ടും എന്നെ അനാഥയാക്കി. പക്ഷേ ഇപ്പോള്‍ അവള്‍ക്ക് സങ്കടമില്ല. ആകെ ഒരു മരവിപ്പ് മാത്രമേ ഉള്ളൂ. പക്ഷേ അവള്‍ ഉറപ്പിച്ചു. മരണത്തിന് എന്നെ പേടിയാണ്. അങ്ങനെയുള്ള ഞാന്‍ എന്തിന് മറ്റുള്ളവയെ പേടിക്കണം.... അവള്‍ തന്റെ ജീവിതയാത്ര തുടര്‍ന്നു. ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങളെ തേടി...
Mafeedha Shanas,
Natural Science.
അമ്മ അച്ഛന്റെ കൂടെ ഇറങ്ങിപ്പോന്നതില്‍ പിന്നെ അമ്മ വീട്ടുകാരും അച്ഛന്‍ വീട്ടുകാരുമായും യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. പക്ഷേ അധികനാള്‍ അമ്മയ്ക്ക് ആഭാരം ചുമക്കാന്‍ മനസ്സുവന്നില്ല. പട്ടിണിയും പരിവട്ടവും മൂലം താനും തന്റെ മക്കളും ബുദ്ധിമുട്ടുന്നതിനേക്കാള്‍ നല്ലത് 'മരിക്കുക' എന്നല്ലാതെ വേറെ ഒരു പോംവഴിയും ആ പാവം അമ്മ കണ്ടിരുന്നില്ല. ഒരുരാത്രി അമ്മ എനിക്കും എന്റെ സഹോദരിമാര്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിതന്നു. അമ്മയും കഴിച്ചു. ശാപമെന്നോണം ഞാന്‍ മാത്രം ജീവിച്ചിരിക്കുന്ന ഒരു അനാഥയായി മാറി. എന്റെ കൂടപ്പിറപ്പുകളും അമ്മയും ഇന്ന് ഈ ലോകത്തില്ല. അവര്‍ സമാധാനത്തിന്റെ ലോകത്തേക്ക് പോയിക്കഴിഞ്ഞു എന്ന സത്യം എനിക്ക് മരവിപ്പുണ്ടാക്കി. സ്വയം ശപിച്ചനാളുകള്‍. ശരിക്കും അനാഥത്ത്വത്തിന്റെ പടുകഴിയിലേക്കാണവര്‍ എന്നെ തള്ളിയിട്ടത്.
ഇനിയും എന്തോ അനുഭവിക്കാനുണ്ട് എന്ന് തോന്നി. പന്ത്രണ്ടാം വയസ്സില്‍ മനസ്സില്‍ മുള്ളുകള്‍ വേദനയുടെ കൂരമ്പുകള്‍ ആഞ്ഞുതറച്ചുകൊണ്ടിരുന്നു. മനസ്സ് പതറിയില്ല. പക്ഷേ ആര്‍ക്ക് എന്തിനുവേണ്ടിയുള്ള ജീവിതം. അവസാനിപ്പിച്ചാലോ! അതെ! തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനോ കരയാനോ ആരും തന്നെ ഇല്ല. അതെ അവള്‍ മനസ്സില്‍ ഉറപ്പിച്ചു. എത്രയുംവേഗം അമ്മയുടെയും സഹോദരങ്ങളുടെയും അടുത്തെത്തണം. അവള്‍ മുമ്പോട്ട് നീങ്ങി. പരിസരം വിജനമായിരുന്നു. ശബ്ദ കോലാഹലങ്ങളില്ല. അവള്‍ തന്നെ മാടിവിളിക്കുന്ന തിരമാലകളെ നോക്കി. അവള്‍ മരവിച്ച മനസ്സുമായികടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പെട്ടെന്ന് കാല്‍വഴുതി വീണു. പിന്നെ ഒന്നും ഓര്‍മ്മയില്ല. പിന്നീട് അവള്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത് നരബാധിച്ച് കണ്ണുകള്‍ കുഴിയിലേക്ക് ഇറങ്ങി എല്ലുംതോലുമായ ഒരു മനുഷ്യരൂപം. വളരെ ജിഞ്ജാസയും ശാന്തവും, അനുകമ്പയും ആ മുഖത്ത് നിഴലിച്ച് നിന്നിരുന്നു. ഞാനെവിടെയാണ്. പറയൂ... പറയൂ.. എന്തിനാണിവിടെ വന്നത്. അവള്‍ ചാടി എഴുന്നേറ്റ് കൊണ്ട് ചുറ്റുംനോക്കി. തകര്‍ന്ന് വീഴാറായ ഒരു ചെറ്റക്കുടില്‍. ഒരു മൂലയില്‍ കലത്തില്‍ എന്തോ പുകയുന്നു. അവള്‍ ആകെ ക്ഷീണിതയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് നാളുകളായി. ആ വൃദ്ധന്‍ കുടിക്കാന്‍ എന്തോ നല്‍കി. ക്ഷീണം കൊണ്ട് അവള്‍ ആര്‍ത്തിയോടെ കുടിച്ചു. അവള്‍ ഒന്നും ചോദിച്ചില്ല. കാരണം അവള്‍ക്ക് മനസ്സിലായി അവള്‍ കടലിലേട്ട് ഇര്‍ങ്ങിപ്പോയപ്പോള്‍ ഒരു നിഴല്‍പോലെ ആ വൃദ്ധന്‍ ദൂരെ നിന്നും വരുന്നുണ്ടായിരുന്നു. ഛെ... എന്തിന് എന്തിനാണെന്നെ രക്ഷിച്ചത്. മരണത്തിനും എന്നെ വേണ്ട. ഇത്ര ശാപം പിടിച്ചവളായിപ്പോയല്ലോ ഞാന്‍. അവള്‍ സ്വയം പിറുപിറുത്തു. ആ വൃദ്ധന്‍ ഒരു കപ്പലണ്ടി വില്‍പനക്കാരനായിരുന്നു. കടപ്പുറത്തായിരുന്നു അയാളുടെ കച്ചവടം. അയാള്‍ക്കും ആരുംതന്നെ ഉണ്ടായിരുന്നില്ല. അയാള്‍ പറഞ്ഞു നീ എനിക്ക് എന്റെ ചെറുമകളെ പോലെയാണ്. നിന്നെ ഞാന്‍ നോക്കിക്കൊള്ളാം.
നീ എന്റെ കൂടെ താമസിച്ചോളൂ. അവള്‍ക്ക് അത് വലിയൊരാശ്വാസമായിരുന്നു. ഇല്ല ഞാന്‍ അനാഥയല്ല. മതി. .. ശാപം പിടിച്ച ജന്മമല്ല എന്റേത്. അവള്‍ ആശ്വസിച്ചു. എന്നും ആ വൃദ്ധന്‍ രാവിലെ കച്ചവടത്തിന് പോവുകയും വൈകിട്ട് നിറയെ പലഹാരങ്ങളും മറ്റും അവള്‍ക്ക് കൊണ്ടുവരാറുണ്ടായിരുന്നു. അവള്‍ക്ക് പുതിയ ജന്മമാണത്.
അന്ന് പതിവുപോലെ അപ്പൂപ്പന്‍ പോയി. അവള്‍ അപ്പൂപ്പനെ കാത്തു മുറ്റത്ത് കണ്ണുംനട്ടിരുന്നു. ഇന്ന് അപ്പൂപ്പന്‍ വരുമ്പോള്‍ ഒരു സമ്മാനം നല്‍കണം. അവള്‍ സ്വയം തുന്നിയ ഒരു തൊപ്പിയായിരുന്നു അത്. മനോഹരമായ വര്‍ണ്ണനൂലില്‍ തുന്നിയ ഒരു നൂല്‍തൊപ്പി, അവള്‍ ആ തൊപ്പിയുമായി മുറ്റത്ത് ഇരിക്കുകയാണ്. സന്ധ്യയായി; അപ്പൂപ്പനെ കാണുന്നില്ല. സമയം അര്‍ദ്ധരാത്രിയായിട്ടും കാണുന്നില്ല. അവള്‍ക്ക് ആധിയായി. എന്തേ എന്തുപറ്റി അപ്പൂപ്പന്. അവള്‍ക്ക് പേടിയും സങ്കടവും കൂടിവന്നു. കുയിലുകള്‍ കൂവുന്നു, കാക്കകള്‍ കരയുന്നു, നേരം വെളുത്തിരിക്കുന്നു. എന്തെന്നില്ലാത്ത ഒരു അന്തരീക്ഷം.
അവള്‍ അപ്പൂപ്പനെ തിരയുകയാണ്. അവള്‍ അപ്പൂപ്പനെ തേടി കടപ്പുറത്തേക്ക് പോയി. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു. ഒന്നുംതന്നെ അവശേഷിച്ചിട്ടില്ല. കുട്ടകളും മരങ്ങളും കുറേമനുഷ്യരും ജീവച്ഛവമായി കിടക്കുന്നു. അതില്‍ ഒന്നിലും അപ്പൂപ്പനെ കാണാന്‍ കഴിഞ്ഞില്ല. കുറെ ആളുകള്‍ ക്യാമറയും മറ്റുമായി ഓടിവരുന്നു. അവള്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 5.00 മണിയോടെ ആയിരുന്നു സംഭവം. അതെ! 'സുനാമി' എന്ന ഭീകരത ആ കടലിനെയും ജീവജാലങ്ങളെയും കുറെ മനുഷ്യരെയും കൊണ്ട് പോയിരിക്കുന്നു. അതില്‍ തന്റെ അപ്പൂപ്പന്‍.... ദൈവമേ! വിധി വീണ്ടും എന്നെ അനാഥയാക്കി. പക്ഷേ ഇപ്പോള്‍ അവള്‍ക്ക് സങ്കടമില്ല. ആകെ ഒരു മരവിപ്പ് മാത്രമേ ഉള്ളൂ. പക്ഷേ അവള്‍ ഉറപ്പിച്ചു. മരണത്തിന് എന്നെ പേടിയാണ്. അങ്ങനെയുള്ള ഞാന്‍ എന്തിന് മറ്റുള്ളവയെ പേടിക്കണം.... അവള്‍ തന്റെ ജീവിതയാത്ര തുടര്‍ന്നു. ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങളെ തേടി...
Mafeedha Shanas,
Natural Science.
നൊമ്പരം
കവിത പോലെന്നുള്ളില്‍
നിറഞ്ഞുനീ നിന്നിട്ട്
മഴവില്ലുപോലങ്ങു
മാഞ്ഞതെന്തേ
സ്വപ്നത്തിന്‍ നിറകൂട്ടെന്‍
ഹൃദയത്തില്‍ ചായിച്ച്
ഒരു പകല്‍ക്കിനാവുപോല്‍
മറഞ്ഞതെന്തേ
ആ ദിവ്യരാഗമായ്
എന്നില്‍ നീ പടരാതെ
നിശബ്ദമാം കാറ്റായ്
പോയതെന്തേ
ഒരു കുളിര്‍ വര്‍ഷമായ്
എന്നെ നീ പുല്‍കാതെ
ഒരുതുണ്ട് മേഘമായ്
പറന്നതെന്തേ
എങ്ങോ ദൂരേയ്ക്ക്
അകന്നതെന്തേ
ഒരുകുഞ്ഞ് പൂവായ്
എന്‍മുന്നില്‍ വിടരാതെ
നോവിന്റെമുള്ളായ്
പടര്‍ന്നതെന്തേ
ഒരീ കുളിരരുവിയായ്
എന്നില്‍ നീ ഒഴുകാതെ
വഴിമാറിയൊഴുകാന്‍ നീ
കൊതിച്ചതെന്തേ.
ഒരു പുലര്‍വെയിലുപോല്‍
എന്‍മുന്നില്‍ തെളിയാതെ
അകലേയ്ക്കന്തേ നീ
പോയ്മറഞ്ഞൂ
മോഹത്തിന്‍ പൂവായ്
എന്നില്‍ വിടര്‍ന്നു നീ
കണ്ണീരില്‍ നനവായ്
അകന്നതെന്തേ
Athulya P.
English.
നിറഞ്ഞുനീ നിന്നിട്ട്
മഴവില്ലുപോലങ്ങു
മാഞ്ഞതെന്തേ
സ്വപ്നത്തിന്‍ നിറകൂട്ടെന്‍
ഹൃദയത്തില്‍ ചായിച്ച്
ഒരു പകല്‍ക്കിനാവുപോല്‍
മറഞ്ഞതെന്തേ
ആ ദിവ്യരാഗമായ്
എന്നില്‍ നീ പടരാതെ
നിശബ്ദമാം കാറ്റായ്
പോയതെന്തേ
ഒരു കുളിര്‍ വര്‍ഷമായ്
എന്നെ നീ പുല്‍കാതെ
ഒരുതുണ്ട് മേഘമായ്
പറന്നതെന്തേ
എങ്ങോ ദൂരേയ്ക്ക്
അകന്നതെന്തേ
ഒരുകുഞ്ഞ് പൂവായ്
എന്‍മുന്നില്‍ വിടരാതെ
നോവിന്റെമുള്ളായ്
പടര്‍ന്നതെന്തേ
ഒരീ കുളിരരുവിയായ്
എന്നില്‍ നീ ഒഴുകാതെ
വഴിമാറിയൊഴുകാന്‍ നീ
കൊതിച്ചതെന്തേ.
ഒരു പുലര്‍വെയിലുപോല്‍
എന്‍മുന്നില്‍ തെളിയാതെ
അകലേയ്ക്കന്തേ നീ
പോയ്മറഞ്ഞൂ
മോഹത്തിന്‍ പൂവായ്
എന്നില്‍ വിടര്‍ന്നു നീ
കണ്ണീരില്‍ നനവായ്
അകന്നതെന്തേ
Athulya P.
English.
മരീചിക
ജീവിതം ഒരു മരീചിക
തിമിര്‍ത്തുചെയ്യുന്ന കര്‍ക്കിടക
രാത്രിയില്‍ ഓര്‍മ്മകളിലേക്ക് അവളുടെ മനസ്സ് പടിയിറങ്ങി.
ഓര്‍മകളിലേക്ക് ഓര്‍മകളിലേക്ക്
എന്താണ്, തന്റെ മനസ്സിന്റെ നിയന്ത്രണം തെറ്റുന്നുവോ,
അവള്‍ സ്വയം ശാസിച്ചു,
പക്ഷേ!
ഓര്‍മകള്‍ക്കെന്ത് കടിഞ്ഞാണ്‍,
നാലുകെട്ടിന്റെ വടക്കിനിയില്‍ നിന്നും ഉയരുന്ന നാദം,
വീണയുടെ നാദം ഒപ്പം ചിലങ്കയുടെ
ചിഞ്ചിലം കൊഞ്ചല്‍.
എന്നേ തനിക്കതെല്ലാം നഷ്ടപ്പെട്ടു
അമ്മുവിന്റേയും അവളുടെ അച്ഛന്റേയും മരണം?
മരണം. കരിമ്പടത്താല്‍ ഞങ്ങളുടെ
ചേതനയാകെ മൂടിയ ആ രാത്രി. സ്വച്ഛന്ദവും സുന്ദരവുമായ
ഒരു പകല്‍ പക്ഷേ,
ഒരുപാട് കിനാക്കള്‍ നെഞ്ചി-
ലേറ്റിയിരുന്നില്ല താന്‍ എന്നിട്ടും.
അന്യമതക്കാരനോടൊപ്പം
പടിയിറങ്ങുമ്പോള്‍ തെല്ലും ആശങ്ക തോന്നിയിരുന്നില്ല.
പിന്നീടറിഞ്ഞു, പടിയടച്ച് പിണ്ഡം വച്ചുവെന്ന്
ഈ ആധുനിക യുഗത്തിലും
വെല്ലുവിളികള്‍, ജീവിതത്തിന്
വേണ്ടിയുള്ള പോരാട്ടങ്ങള്‍ തനിക്കൊരിക്കലും അന്യമായിരുന്നില്ല.
പക്ഷേ ഇവിടെ ഇപ്പോള്‍ രാധ തനിയെ
കുറെ സ്നേഹം തന്ന് അങ്ങകലെ
മിഴിചിമ്മുന്ന രണ്ടു നക്ഷത്രങ്ങള്‍.
പാടില്ല, താന്‍ ഇനിയും തോല്‍ക്കാന്‍ പാടില്ല,
ഇനിയും പോരാടണം വിധിയോട് പോരാടി
തനിക്ക് ജയിക്കണം.
വിരൂപമായ തന്റെ ശരീരത്തെ
ഇനിയും വിരൂപമാകാത്ത മനസ്സ് കൊണ്ട് പൊതിഞ്ഞ്
രാധ ഇറങ്ങി.
ഒരു ചെറിയ ജോലി
തനിക്ക് ഒരു നേരമെങ്കിലും ഭക്ഷണത്തിനുള്ള വക,
അവള്‍ ഓഫീസുകളും തൊഴില്‍ശാലകളും കയറി ഇറങ്ങി,
ഒടുവില്‍ ഒരു കൊച്ചു തൊഴില്‍ സ്വന്തമായി.
പാല്‍ പൊഴിയുന്ന നിലാവില്‍ ദൂരെ
കണ്‍ചിമ്മുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍, അവളുടെ മിഴികള്‍
തിരഞ്ഞു.
ജീവിതം ഒരു മരിചീകയാണെന്ന്
ആരാണ് ഒരിക്കല്‍ പറഞ്ഞത് അവളോര്‍ക്കാന്‍ ശ്രമിച്ചു.
ജോലിയില്‍ മികവുകാണിച്ച രാധ വളരെ വേഗം തന്നെ ചവിട്ടുപടികള്‍ കയറി തുടങ്ങി, ഒടുവില്‍ ആശ്രാന്തപരിശ്രമം കൊണ്ട് ഒരു മേല്‍വിലാസമുണ്ടാക്കുവാന്‍ കഴിഞ്ഞു.
ക്ഷയിച്ച് ഉന്മൂലനാശം വന്നിരുന്ന ഇല്ലത്തിന്റെ അവസ്ഥ ആരോ പറഞ്ഞറിഞ്ഞ രാധ കാലുകള്‍ തളര്‍ന്ന് കിടപ്പിലായ അമ്മയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോനനു.
അനുസരിക്കാന്‍ മാത്രം അറിയാവുന്ന ഒരു സാധു സ്ത്രീ.
വിധിയോട് പാുെതി നേടിയ ആത്മബലവുമായി ദിനങ്ങള്‍ തള്ളിനീക്കവേ രാധയുടെ കൈകളിലെലം മരവിപ്പ്, വിദഗ്ധ പരിശോധനക്ക് വിധേയമായ അവള്‍ നിസ്സംഗതയോടെ ഒരു സത്യം കൂടി മനസ്സിലാക്കി.
താന്‍ ഒരു കുഷ്ടരോഗിയായിരിക്കുന്നു! തന്നെ വിധി തോല്‍പിക്കുന്നു. സര്‍വ്വസംഹാരരുദ്രനെപ്പോലെ താണ്ഡവമാടുന്ന ഈ രണ്ട് അക്ഷരങ്ങള്‍ തലക്ക് മീതെ എപ്പോഴൂം പതിക്കാവുന്ന ഒരു വാളായി തൂങ്ങുന്നു.
സമൂഹം ഒറ്റപ്പെടുത്തുമ്പോഴും രാധ ദിവസങ്ങള്‍ തള്ളിനീക്കി.
അതിനിടയില്‍ അമ്മ അവളെ വിട്ടുപോയിരുന്നു. നീണ്ട കിടപ്പില്‍ വ്രണം ബാധിച്ചിരുന്ന അമ്മയുടെ ശരീരം ദഹിപ്പിക്കാന്‍ രാധ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അയാല്‍ക്കാര്‍ അടക്കം പറഞ്ഞു. പിശാച് ബാധിച്ച വീട്. ഏതോ നികൃഷ്ടജീവികളെപോലെ അവര്‍ ആ രണ്ട് ആത്മാക്കളെ വെറുത്തു.
ഇപ്പോള്‍ ഇവിടെ ഈ വടക്കിനിയിലിരുന്ന് ഓര്‍ക്കുമ്പോള്‍, ഒരിക്കല്‍ താന്‍കേട്ട വാക്കുകള്‍ സത്യമായിരുന്നില്ലേ, വിധിയോട് പൊരുതിയ, ഇപ്പോഴും പൊരുതുന്ന തന്‍െര്‍ ആത്മബലം അത് സമ്മതിക്കുവാന്‍ കൂട്ടാക്കിയില്ല. എങ്കിലും മരുപ്പച്ചക്ക് തന്നെ കബളിപ്പിക്കാന്‍ കഴിയില്ല.
ദാഹിച്ച് വലഞ്ഞ് ചെന്ന താന്‍ കണ്ടതെന്താണ്, ചിറ്റോളങ്ങള്‍ക്ക് പകരം ഊഷരമായ മണല്‍പ്പരപ്പ്.
ജനല്‍പാളികള്‍ക്കിടയില്‍ ഒരു കിരുകിരാ ശബ്ദം, വാതില്‍പ്പാളികള്‍ക്കിടയില്‍ ഒരു നേര്‍ത്ത നിഴല്‍ നില്‍ക്കുന്നത് രാധ അവ്യക്തമായി കണ്ടു. പിന്നീടാ നിഴല്‍ അവള്‍ക്ക് കൂടുതല്‍ വ്യക്തമാകാന്‍ തുടങ്ങി.
പെട്ടെന്ന് തന്റെ വൈരൂപ്യമെല്ലാം മാറുന്നത് രാധ കണ്ടു, ഇതാ കൈകള്‍ക്ക് സ്പര്‍ശനശക്തി കിട്ടിയിരിക്കുന്നു. കണ്ണുകള്‍ക്ക് ഇപ്പോള്‍ എന്തൊരു പ്രകാശമാണ്.
ആരോ തന്റെ നനുത്ത കൈകള്‍ കൊണ്ട് തന്റെ കൈകളില്‍ സ്പര്‍ശിക്കുന്നത് അവളറഞ്ഞാ. ചുറ്റും പൂക്കളുടെ സൌരഭ്യം. ഇളംകാറ്റിനാല്‍ അവളുടെ മുടിച്ചുരുളുകള്‍ തത്തികളിച്ചു. എപ്പോഴാ അടഞ്ഞ് കിടന്ന വാതിലുകള്‍ ആരോ മലര്‍ക്കെ തുറന്നു.
ആ നനുത്ത കൈകളില്‍ പിടിച്ച് കൊണ്ട് അവള്‍ മെല്ലെ ഉയരുവാന്‍ തുടങ്ങി. അകലെ നക്ഷത്രങ്ങള്‍ക്കിടയില്‍ രണ്ട് താരകള്‍ അവളെ സ്വാഗതം ചെയ്യുവാന്‍ കണ്ണുചിമ്മുന്നു.
അപ്പോഴും അവളുടെ കണ്ണുകള്‍ ചിരിച്ചുകൊണ്ടേയിരുന്നു. വിധിയെ തോല്‍പ്പിച്ചൊരു മന്ദഹാസം അവളുടെ മുഖമാകെ നിറഞ്ഞു.
Sabira K.S.,
Social Science.
തിമിര്‍ത്തുചെയ്യുന്ന കര്‍ക്കിടക
രാത്രിയില്‍ ഓര്‍മ്മകളിലേക്ക് അവളുടെ മനസ്സ് പടിയിറങ്ങി.
ഓര്‍മകളിലേക്ക് ഓര്‍മകളിലേക്ക്
എന്താണ്, തന്റെ മനസ്സിന്റെ നിയന്ത്രണം തെറ്റുന്നുവോ,
അവള്‍ സ്വയം ശാസിച്ചു,
പക്ഷേ!
ഓര്‍മകള്‍ക്കെന്ത് കടിഞ്ഞാണ്‍,
നാലുകെട്ടിന്റെ വടക്കിനിയില്‍ നിന്നും ഉയരുന്ന നാദം,
വീണയുടെ നാദം ഒപ്പം ചിലങ്കയുടെ
ചിഞ്ചിലം കൊഞ്ചല്‍.
എന്നേ തനിക്കതെല്ലാം നഷ്ടപ്പെട്ടു
അമ്മുവിന്റേയും അവളുടെ അച്ഛന്റേയും മരണം?
മരണം. കരിമ്പടത്താല്‍ ഞങ്ങളുടെ
ചേതനയാകെ മൂടിയ ആ രാത്രി. സ്വച്ഛന്ദവും സുന്ദരവുമായ
ഒരു പകല്‍ പക്ഷേ,
ഒരുപാട് കിനാക്കള്‍ നെഞ്ചി-
ലേറ്റിയിരുന്നില്ല താന്‍ എന്നിട്ടും.
അന്യമതക്കാരനോടൊപ്പം
പടിയിറങ്ങുമ്പോള്‍ തെല്ലും ആശങ്ക തോന്നിയിരുന്നില്ല.
പിന്നീടറിഞ്ഞു, പടിയടച്ച് പിണ്ഡം വച്ചുവെന്ന്
ഈ ആധുനിക യുഗത്തിലും
വെല്ലുവിളികള്‍, ജീവിതത്തിന്
വേണ്ടിയുള്ള പോരാട്ടങ്ങള്‍ തനിക്കൊരിക്കലും അന്യമായിരുന്നില്ല.
പക്ഷേ ഇവിടെ ഇപ്പോള്‍ രാധ തനിയെ
കുറെ സ്നേഹം തന്ന് അങ്ങകലെ
മിഴിചിമ്മുന്ന രണ്ടു നക്ഷത്രങ്ങള്‍.
പാടില്ല, താന്‍ ഇനിയും തോല്‍ക്കാന്‍ പാടില്ല,
ഇനിയും പോരാടണം വിധിയോട് പോരാടി
തനിക്ക് ജയിക്കണം.
വിരൂപമായ തന്റെ ശരീരത്തെ
ഇനിയും വിരൂപമാകാത്ത മനസ്സ് കൊണ്ട് പൊതിഞ്ഞ്
രാധ ഇറങ്ങി.
ഒരു ചെറിയ ജോലി
തനിക്ക് ഒരു നേരമെങ്കിലും ഭക്ഷണത്തിനുള്ള വക,
അവള്‍ ഓഫീസുകളും തൊഴില്‍ശാലകളും കയറി ഇറങ്ങി,
ഒടുവില്‍ ഒരു കൊച്ചു തൊഴില്‍ സ്വന്തമായി.
പാല്‍ പൊഴിയുന്ന നിലാവില്‍ ദൂരെ
കണ്‍ചിമ്മുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍, അവളുടെ മിഴികള്‍
തിരഞ്ഞു.
ജീവിതം ഒരു മരിചീകയാണെന്ന്
ആരാണ് ഒരിക്കല്‍ പറഞ്ഞത് അവളോര്‍ക്കാന്‍ ശ്രമിച്ചു.
ജോലിയില്‍ മികവുകാണിച്ച രാധ വളരെ വേഗം തന്നെ ചവിട്ടുപടികള്‍ കയറി തുടങ്ങി, ഒടുവില്‍ ആശ്രാന്തപരിശ്രമം കൊണ്ട് ഒരു മേല്‍വിലാസമുണ്ടാക്കുവാന്‍ കഴിഞ്ഞു.
ക്ഷയിച്ച് ഉന്മൂലനാശം വന്നിരുന്ന ഇല്ലത്തിന്റെ അവസ്ഥ ആരോ പറഞ്ഞറിഞ്ഞ രാധ കാലുകള്‍ തളര്‍ന്ന് കിടപ്പിലായ അമ്മയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോനനു.
അനുസരിക്കാന്‍ മാത്രം അറിയാവുന്ന ഒരു സാധു സ്ത്രീ.
വിധിയോട് പാുെതി നേടിയ ആത്മബലവുമായി ദിനങ്ങള്‍ തള്ളിനീക്കവേ രാധയുടെ കൈകളിലെലം മരവിപ്പ്, വിദഗ്ധ പരിശോധനക്ക് വിധേയമായ അവള്‍ നിസ്സംഗതയോടെ ഒരു സത്യം കൂടി മനസ്സിലാക്കി.
താന്‍ ഒരു കുഷ്ടരോഗിയായിരിക്കുന്നു! തന്നെ വിധി തോല്‍പിക്കുന്നു. സര്‍വ്വസംഹാരരുദ്രനെപ്പോലെ താണ്ഡവമാടുന്ന ഈ രണ്ട് അക്ഷരങ്ങള്‍ തലക്ക് മീതെ എപ്പോഴൂം പതിക്കാവുന്ന ഒരു വാളായി തൂങ്ങുന്നു.
സമൂഹം ഒറ്റപ്പെടുത്തുമ്പോഴും രാധ ദിവസങ്ങള്‍ തള്ളിനീക്കി.
അതിനിടയില്‍ അമ്മ അവളെ വിട്ടുപോയിരുന്നു. നീണ്ട കിടപ്പില്‍ വ്രണം ബാധിച്ചിരുന്ന അമ്മയുടെ ശരീരം ദഹിപ്പിക്കാന്‍ രാധ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അയാല്‍ക്കാര്‍ അടക്കം പറഞ്ഞു. പിശാച് ബാധിച്ച വീട്. ഏതോ നികൃഷ്ടജീവികളെപോലെ അവര്‍ ആ രണ്ട് ആത്മാക്കളെ വെറുത്തു.
ഇപ്പോള്‍ ഇവിടെ ഈ വടക്കിനിയിലിരുന്ന് ഓര്‍ക്കുമ്പോള്‍, ഒരിക്കല്‍ താന്‍കേട്ട വാക്കുകള്‍ സത്യമായിരുന്നില്ലേ, വിധിയോട് പൊരുതിയ, ഇപ്പോഴും പൊരുതുന്ന തന്‍െര്‍ ആത്മബലം അത് സമ്മതിക്കുവാന്‍ കൂട്ടാക്കിയില്ല. എങ്കിലും മരുപ്പച്ചക്ക് തന്നെ കബളിപ്പിക്കാന്‍ കഴിയില്ല.
ദാഹിച്ച് വലഞ്ഞ് ചെന്ന താന്‍ കണ്ടതെന്താണ്, ചിറ്റോളങ്ങള്‍ക്ക് പകരം ഊഷരമായ മണല്‍പ്പരപ്പ്.
ജനല്‍പാളികള്‍ക്കിടയില്‍ ഒരു കിരുകിരാ ശബ്ദം, വാതില്‍പ്പാളികള്‍ക്കിടയില്‍ ഒരു നേര്‍ത്ത നിഴല്‍ നില്‍ക്കുന്നത് രാധ അവ്യക്തമായി കണ്ടു. പിന്നീടാ നിഴല്‍ അവള്‍ക്ക് കൂടുതല്‍ വ്യക്തമാകാന്‍ തുടങ്ങി.
പെട്ടെന്ന് തന്റെ വൈരൂപ്യമെല്ലാം മാറുന്നത് രാധ കണ്ടു, ഇതാ കൈകള്‍ക്ക് സ്പര്‍ശനശക്തി കിട്ടിയിരിക്കുന്നു. കണ്ണുകള്‍ക്ക് ഇപ്പോള്‍ എന്തൊരു പ്രകാശമാണ്.
ആരോ തന്റെ നനുത്ത കൈകള്‍ കൊണ്ട് തന്റെ കൈകളില്‍ സ്പര്‍ശിക്കുന്നത് അവളറഞ്ഞാ. ചുറ്റും പൂക്കളുടെ സൌരഭ്യം. ഇളംകാറ്റിനാല്‍ അവളുടെ മുടിച്ചുരുളുകള്‍ തത്തികളിച്ചു. എപ്പോഴാ അടഞ്ഞ് കിടന്ന വാതിലുകള്‍ ആരോ മലര്‍ക്കെ തുറന്നു.
ആ നനുത്ത കൈകളില്‍ പിടിച്ച് കൊണ്ട് അവള്‍ മെല്ലെ ഉയരുവാന്‍ തുടങ്ങി. അകലെ നക്ഷത്രങ്ങള്‍ക്കിടയില്‍ രണ്ട് താരകള്‍ അവളെ സ്വാഗതം ചെയ്യുവാന്‍ കണ്ണുചിമ്മുന്നു.
അപ്പോഴും അവളുടെ കണ്ണുകള്‍ ചിരിച്ചുകൊണ്ടേയിരുന്നു. വിധിയെ തോല്‍പ്പിച്ചൊരു മന്ദഹാസം അവളുടെ മുഖമാകെ നിറഞ്ഞു.
Sabira K.S.,
Social Science.
ധ്വംസിക്കപ്പെടരുത് ഈ അവകാശങ്ങള്‍
'അവകാശം' എന്നത് നാം ഇടക്കിടെ കേട്ടുക്കൊണ്ടിരിക്കുന്നതും ചര്‍ച്ചക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നതുമായ ഒരു പദമാണ്. ബുദ്ധിയും വിവേകവും ചിന്താശേഷിയുമുള്ള മനുഷ്യന്‍ അവന്റെ ജനവാസം ഭൂമിയില്‍ ആരംഭിച്ചത് തന്നെ ഒരുപാട് ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി വാദിച്ചുകൊണ്ടാണ്. ഒരു മനുഷ്യന് നിര്‍ബന്ധമായും വകവെച്ചു നല്‍കേണ്ടുന്ന അവന്റെ ആവശ്യങ്ങളായാണ് ചുരുക്കത്തില്‍ മനുഷ്യാവകാശമെന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. മനുഷ്യാവകാശങ്ങള്‍ പല മേഖലകളില്‍ പലവിധത്തിലായാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു രാജ്യത്ത് നിലകൊള്ളുന്ന ഒരാള്‍ക്ക് അവന്റെ സ്വസ്ഥവും സംതൃപ്തിവുമായ ജീവിതത്തിന് വേണ്ടി ഒരുപാട് അവകാശങ്ങള്‍ ഭരണഘടന അവന് വകവെച്ചു കൊടുത്തിട്ടുണ്ട്. ജീവിക്കുവാനുള്ള അവകാശം, ചിന്തിക്കുവാനും അഭിപ്രായം പ്രകടിപ്പിക്കാനും ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശം തുടങ്ങി വ്യക്തിപരവും സാമൂഹികവുമായ ഒരുപാട് അവകാശങ്ങള്‍ അവന് സ്വന്തമായുണ്ട്.
ജിവിക്കുവാനുള്ള അവകാശം ഏതൊരാളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ന്യായമല്ലാത്ത കാരണത്താല്‍ മറ്റൊരാളുടെ ജീവനെടുക്കാന്‍ ഒരാള്‍ക്കും അവകാശം നല്‍കിയിട്ടില്ല. ജീവനെ സംബന്ധിച്ചിടത്തോളം അത്രമാത്രം വിലയുണ്ട്. എന്നാല്‍ ഇന്ന് ലോകമൊട്ടുക്കും പകവീട്ടലിന്റെയും ചോരചീന്തലിന്റെയും കളികളാണ്. സ്വസ്ഥതയോടും സമാധാനത്തോടും കൂടി ജീവിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ഭ്രൂണഹത്യകള്‍ മുതല്‍ കൊലപാതകങ്ങള്‍ വരെയുള്ള കുറ്റകൃത്യങ്ങള്‍ ഇന്ത്യാ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും കൂടി വരികയാണ്. ഇത് അവന്റെ ജീവനുമേലുള്ള കടന്നുകയറ്റമാണ്. മരിക്കുവാനുള്ള അവകാശം പോലും ആര്‍ക്കും നല്‍കിയിട്ടില്ല എന്നുകൂടി ഇതിന്റെ കൂടെ നാം കൂട്ടി വായിക്കേണ്ടതാണ്.
ന്യൂനപക്ഷത്തിന്റെയും മറ്റുംപേരില്‍ സമൂഹത്തിലടം കിട്ടാതെ പോയ ആദിവാസികളും നാടോടികളുമൊക്കെ അവഗണനയുടെയും അസ്വാതന്ത്യ്രത്തിന്റെയും കയ്പ് ആവോളം അനുഭവിക്കുന്നവരാണല്ലോ. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും യാത്രക്കിടയിലും മറ്റുമായി അവരനുഭവിക്കുന്ന പീഡനങ്ങളും മറ്റും അവരുടെ വ്യക്തിസ്വാതന്ത്യ്രത്തിന്‍മേലുള്ള കടന്നുകയറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം അവകാശനിഷേധങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധനിര സ്ത്രീകളില്‍ നിന്നുതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്. സ്വാതന്ത്യ്രമായി സഞ്ചരിക്കാനുള്ള അവകാശം അവര്‍ക്ക് നിഷേധിക്കപ്പെട്ടുകൂടാ.
മനുഷ്യന്റെ സഞ്ചാരസ്വാതന്ത്യ്രത്തെ മുറിപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടില്‍ തുടടെ തുടരെ വന്നുകൊണ്ടിരിക്കുന്ന ബന്ദും ഹര്‍ത്താലുകളും. സ്വൈര്യമായി യാത്ര ചെയ്യുവാനുള്ള അവകാശം രാജ്യത്തെ ഓരോ പൌരനുമുണ്ട്.
വിദ്യാഭ്യാസ മേഖലയും ഇത്തരം അസമത്വങ്ങളില്‍ നിന്ന് മുക്തമല്ല. പ്രാഥമിക വിദ്യാഭ്യാസം സൌജന്യമായി നല്‍കി ഭരണഘടന സമൂഹത്തോട് നീതിപുലര്‍ത്തുന്നുണ്ടെങ്കിലും വിദ്യാഭ്യാസരംഗം കച്ചവടവല്‍ക്കരിക്കപ്പെടുന്നത് മൂലം ഉന്നതരംഗങ്ങളില്‍ എത്തിപ്പെടുന്നതില്‍ നിന്നും പലരും തഴയപ്പെടുന്നു. അറിയാനുള്ള അവകാശം നിരോധിക്കപ്പെടുന്നത് മൂലം വിദ്യാര്‍ത്ഥികളായുള്ളവര്‍ അവരുടെ ബാല്യങ്ങള്‍ ബാലവേല പോലുള്ള അനീതിയുടെ വഴികളിലേക്ക് എടുത്തെറിയപ്പെടുകയാണ് ചെയ്യുന്നത്.
ഇങ്ങനെ ജീവിതത്തിന്റെ നാനതുറകളില്‍ നിരവധി അവകാശ നിഷേധങ്ങള്‍ക്ക് മനുഷ്യസമൂഹം ഇരയായികൊണ്ടിരിക്കുമ്പോള്‍ മനുഷ്യാവകാശ സംഘടനകളും പ്രസ്ഥാനങ്ങളും മൌനംപാലിക്കാന്‍ ഇടവന്നു കൂട. കഴിവിന്റെ പരമാവധി ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ ഓരോരുത്തര്‍ക്കും സധ്യമാകേണ്ടതുണ്ട്.
Naflath K,
Mathematics.
ജിവിക്കുവാനുള്ള അവകാശം ഏതൊരാളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ന്യായമല്ലാത്ത കാരണത്താല്‍ മറ്റൊരാളുടെ ജീവനെടുക്കാന്‍ ഒരാള്‍ക്കും അവകാശം നല്‍കിയിട്ടില്ല. ജീവനെ സംബന്ധിച്ചിടത്തോളം അത്രമാത്രം വിലയുണ്ട്. എന്നാല്‍ ഇന്ന് ലോകമൊട്ടുക്കും പകവീട്ടലിന്റെയും ചോരചീന്തലിന്റെയും കളികളാണ്. സ്വസ്ഥതയോടും സമാധാനത്തോടും കൂടി ജീവിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ഭ്രൂണഹത്യകള്‍ മുതല്‍ കൊലപാതകങ്ങള്‍ വരെയുള്ള കുറ്റകൃത്യങ്ങള്‍ ഇന്ത്യാ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും കൂടി വരികയാണ്. ഇത് അവന്റെ ജീവനുമേലുള്ള കടന്നുകയറ്റമാണ്. മരിക്കുവാനുള്ള അവകാശം പോലും ആര്‍ക്കും നല്‍കിയിട്ടില്ല എന്നുകൂടി ഇതിന്റെ കൂടെ നാം കൂട്ടി വായിക്കേണ്ടതാണ്.
ന്യൂനപക്ഷത്തിന്റെയും മറ്റുംപേരില്‍ സമൂഹത്തിലടം കിട്ടാതെ പോയ ആദിവാസികളും നാടോടികളുമൊക്കെ അവഗണനയുടെയും അസ്വാതന്ത്യ്രത്തിന്റെയും കയ്പ് ആവോളം അനുഭവിക്കുന്നവരാണല്ലോ. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും യാത്രക്കിടയിലും മറ്റുമായി അവരനുഭവിക്കുന്ന പീഡനങ്ങളും മറ്റും അവരുടെ വ്യക്തിസ്വാതന്ത്യ്രത്തിന്‍മേലുള്ള കടന്നുകയറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം അവകാശനിഷേധങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധനിര സ്ത്രീകളില്‍ നിന്നുതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്. സ്വാതന്ത്യ്രമായി സഞ്ചരിക്കാനുള്ള അവകാശം അവര്‍ക്ക് നിഷേധിക്കപ്പെട്ടുകൂടാ.
മനുഷ്യന്റെ സഞ്ചാരസ്വാതന്ത്യ്രത്തെ മുറിപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടില്‍ തുടടെ തുടരെ വന്നുകൊണ്ടിരിക്കുന്ന ബന്ദും ഹര്‍ത്താലുകളും. സ്വൈര്യമായി യാത്ര ചെയ്യുവാനുള്ള അവകാശം രാജ്യത്തെ ഓരോ പൌരനുമുണ്ട്.
വിദ്യാഭ്യാസ മേഖലയും ഇത്തരം അസമത്വങ്ങളില്‍ നിന്ന് മുക്തമല്ല. പ്രാഥമിക വിദ്യാഭ്യാസം സൌജന്യമായി നല്‍കി ഭരണഘടന സമൂഹത്തോട് നീതിപുലര്‍ത്തുന്നുണ്ടെങ്കിലും വിദ്യാഭ്യാസരംഗം കച്ചവടവല്‍ക്കരിക്കപ്പെടുന്നത് മൂലം ഉന്നതരംഗങ്ങളില്‍ എത്തിപ്പെടുന്നതില്‍ നിന്നും പലരും തഴയപ്പെടുന്നു. അറിയാനുള്ള അവകാശം നിരോധിക്കപ്പെടുന്നത് മൂലം വിദ്യാര്‍ത്ഥികളായുള്ളവര്‍ അവരുടെ ബാല്യങ്ങള്‍ ബാലവേല പോലുള്ള അനീതിയുടെ വഴികളിലേക്ക് എടുത്തെറിയപ്പെടുകയാണ് ചെയ്യുന്നത്.
ഇങ്ങനെ ജീവിതത്തിന്റെ നാനതുറകളില്‍ നിരവധി അവകാശ നിഷേധങ്ങള്‍ക്ക് മനുഷ്യസമൂഹം ഇരയായികൊണ്ടിരിക്കുമ്പോള്‍ മനുഷ്യാവകാശ സംഘടനകളും പ്രസ്ഥാനങ്ങളും മൌനംപാലിക്കാന്‍ ഇടവന്നു കൂട. കഴിവിന്റെ പരമാവധി ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ ഓരോരുത്തര്‍ക്കും സധ്യമാകേണ്ടതുണ്ട്.
Naflath K,
Mathematics.
മൌനം
മൌനമേ നീയെത്ര സുന്ദരി
നീ മാത്രമാണേറ്റവും വാചാലവും
പറയാതെ പറയുന്ന പ്രണയവും
എന്നിലൂറുന്ന നവ സ്വപ്നങ്ങളും
മൌനമേ നീ നിന്നിലലിയുന്നവോ
നീ എന്നിലെ എന്നിലലിയുന്നുവോ...
സ്വപ്പനമാണു മനോഹരിയെന്നാരോ പറഞ്ഞു
യാഥാര്‍ത്ഥ്യത്തേക്കാള്‍ മധുരമീ സങ്കല്‍പങ്ങളും
എങ്കിലും മൌനമേ ഞാനറിയുന്നു നിന്നെ
നിന്നിലലിയും എന്നിലെ എന്നെ.
Raheema
Social Science.
നീ മാത്രമാണേറ്റവും വാചാലവും
പറയാതെ പറയുന്ന പ്രണയവും
എന്നിലൂറുന്ന നവ സ്വപ്നങ്ങളും
മൌനമേ നീ നിന്നിലലിയുന്നവോ
നീ എന്നിലെ എന്നിലലിയുന്നുവോ...
സ്വപ്പനമാണു മനോഹരിയെന്നാരോ പറഞ്ഞു
യാഥാര്‍ത്ഥ്യത്തേക്കാള്‍ മധുരമീ സങ്കല്‍പങ്ങളും
എങ്കിലും മൌനമേ ഞാനറിയുന്നു നിന്നെ
നിന്നിലലിയും എന്നിലെ എന്നെ.
Raheema
Social Science.
കുറിപ്പുകള്‍
''ജീവിതത്തില്‍ നമ്മുടെ ദൌത്യം കണ്ടെത്താന്‍ മിക്കപ്പോഴും നീണ്ട പോരാട്ടങ്ങള്‍ തന്നെ വേണ്ടിവരും. എന്നാല്‍ തളരാതെ തുടര്‍ന്നാല്‍ നമ്മുടെ കര്‍ത്തവ്യം നാം കണ്ടെത്തും.''
''മനസ്സെന്നാല്‍ എപ്പോഴും മാറികൊണ്ടിരിക്കും അത് പല വര്‍ണ്ണങ്ങളാണ്, ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ മനസ്സിനെ നിയന്ത്രിക്കുക.''
''അകമേ പര്‍വ്വമാം വിദ്വോഷമായ്കിലും പുറമേ കൊഞ്ചമാം പ്രകടം നീ സഖേ''
''ഒരുപാട് സ്നേഹം തരുന്നവരെ ഒരു നുള്ളുപോലും വേദിനിപ്പിക്കരുത്.''
''നാം കൈവരിച്ച വിദ്യയില്‍ പിടിച്ച് കയറാന്‍ നാം ശ്രമിച്ചാല്‍ നമ്മുക്ക് വളരാം വളരെ ഉന്നതങ്ങളിലേക്ക് അതില്‍ ഒന്ന് തീര്‍ച്ച ശ്രമിക്കണം അല്ലാതെ നേടാന്‍ കഴിയില്ല.
''പരിശ്രമിക്കൂ വിജയം സുനിശ്ചിതം''
നാം ജീവിക്കേണ്ടത് നമ്മുക്ക് വേണ്ടിയല്ല നമ്മെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്.''
''നാം നമ്മുടെ മാതാപിതാക്കളെ ആദരിക്കണം, സ്നേഹിക്കണം അവരുമായി അഭിപ്രായ ഭിന്നത ഉണ്ടായാലും.''
''നല്ല ചിന്തകള്‍ മാത്രം മനസ്സിലേറ്റുക അവ നല്ല സ്ഥിതിയിലേക്ക് നമ്മെ നയിക്കും.''
''ഒരുനിമിഷത്തെ ക്ഷമ ഒരുപക്ഷേ ഒരു മഹാദുരന്തത്തെ ഇല്ലാതാക്കും
ഒരു നിമിഷത്തെ അക്ഷമ ഒരുപക്ഷേ ഒരു ജീവിതം തന്നെ നശിപ്പിക്കാം.''
'' പഠിക്കാനാദ്യം വേണ്ടത് ആഗ്രഹം, പിന്നെ വേണ്ടത് ശ്രദ്ധ, മൂന്നാമത് ബുദ്ധി''
''ആഗ്രഹമുണ്ടാകും ശ്രദ്ധയുണ്ടെങ്കില്‍ ബുദ്ധിയുണ്ടാകും.
Vinodini,
Natural Science
''മനസ്സെന്നാല്‍ എപ്പോഴും മാറികൊണ്ടിരിക്കും അത് പല വര്‍ണ്ണങ്ങളാണ്, ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ മനസ്സിനെ നിയന്ത്രിക്കുക.''
''അകമേ പര്‍വ്വമാം വിദ്വോഷമായ്കിലും പുറമേ കൊഞ്ചമാം പ്രകടം നീ സഖേ''
''ഒരുപാട് സ്നേഹം തരുന്നവരെ ഒരു നുള്ളുപോലും വേദിനിപ്പിക്കരുത്.''
''നാം കൈവരിച്ച വിദ്യയില്‍ പിടിച്ച് കയറാന്‍ നാം ശ്രമിച്ചാല്‍ നമ്മുക്ക് വളരാം വളരെ ഉന്നതങ്ങളിലേക്ക് അതില്‍ ഒന്ന് തീര്‍ച്ച ശ്രമിക്കണം അല്ലാതെ നേടാന്‍ കഴിയില്ല.
''പരിശ്രമിക്കൂ വിജയം സുനിശ്ചിതം''
നാം ജീവിക്കേണ്ടത് നമ്മുക്ക് വേണ്ടിയല്ല നമ്മെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്.''
''നാം നമ്മുടെ മാതാപിതാക്കളെ ആദരിക്കണം, സ്നേഹിക്കണം അവരുമായി അഭിപ്രായ ഭിന്നത ഉണ്ടായാലും.''
''നല്ല ചിന്തകള്‍ മാത്രം മനസ്സിലേറ്റുക അവ നല്ല സ്ഥിതിയിലേക്ക് നമ്മെ നയിക്കും.''
''ഒരുനിമിഷത്തെ ക്ഷമ ഒരുപക്ഷേ ഒരു മഹാദുരന്തത്തെ ഇല്ലാതാക്കും
ഒരു നിമിഷത്തെ അക്ഷമ ഒരുപക്ഷേ ഒരു ജീവിതം തന്നെ നശിപ്പിക്കാം.''
'' പഠിക്കാനാദ്യം വേണ്ടത് ആഗ്രഹം, പിന്നെ വേണ്ടത് ശ്രദ്ധ, മൂന്നാമത് ബുദ്ധി''
''ആഗ്രഹമുണ്ടാകും ശ്രദ്ധയുണ്ടെങ്കില്‍ ബുദ്ധിയുണ്ടാകും.
Vinodini,
Natural Science
GOOD FRIENDS
Like a jasmine
haven’t a beauty when leaves on petal
Together seems what a beauty?
White Colour Shows peace
Mind is to be with peace
Ah! What a lovely smell
Can make others be smelled beautifully
Same as in the case of a good friend
He can make the other also good
No creed No Caste No Religion
Only Good Good Good.
Binsha
English
haven’t a beauty when leaves on petal
Together seems what a beauty?
White Colour Shows peace
Mind is to be with peace
Ah! What a lovely smell
Can make others be smelled beautifully
Same as in the case of a good friend
He can make the other also good
No creed No Caste No Religion
Only Good Good Good.
Binsha
English
സ്വപ്നതീരം
എന്നുമീ തീരത്തണയാന്‍
എത്രനാള്‍ മോഹിച്ചിരുന്നു
ഇന്നു ഞാനീ മനോഹരതീരത്തു
ഓര്‍മ്മകള്‍ നിറയുന്ന മനസ്സുമായെത്തി
തുള്ളിയൊഴുകുന്ന പുഴയും
കുളിരുമായെത്തും തെന്നലും
പൊന്‍കതിര്‍വിളയും പാടവും
എന്‍ മനസ്സില്‍ വസന്തമായെത്തി
പൊന്നൂഞ്ഞാലാടും പൊന്നോണവും
പൊന്‍കണി കാണും മേടമാസവും
ഇവിടെ വിടരുന്നൊരു പൂവുപോലും
അത്രമേല്‍ പൂണ്യമാസ്വദിപ്പൂ
പുലരിയിലാ പൂമരച്ചോട്ടില്‍
മോഹിച്ചു ഞാനിരുന്നുപോയി
പച്ചപ്പട്ടണിഞ്ഞാരോ താഴ്വരയില്‍
സുന്ദരതീരത്തണയാന്‍ സ്വപ്നത്തീരത്തണയാന്‍...
Besty Manuel,
Vice Chairperson
Commerce option
എത്രനാള്‍ മോഹിച്ചിരുന്നു
ഇന്നു ഞാനീ മനോഹരതീരത്തു
ഓര്‍മ്മകള്‍ നിറയുന്ന മനസ്സുമായെത്തി
തുള്ളിയൊഴുകുന്ന പുഴയും
കുളിരുമായെത്തും തെന്നലും
പൊന്‍കതിര്‍വിളയും പാടവും
എന്‍ മനസ്സില്‍ വസന്തമായെത്തി
പൊന്നൂഞ്ഞാലാടും പൊന്നോണവും
പൊന്‍കണി കാണും മേടമാസവും
ഇവിടെ വിടരുന്നൊരു പൂവുപോലും
അത്രമേല്‍ പൂണ്യമാസ്വദിപ്പൂ
പുലരിയിലാ പൂമരച്ചോട്ടില്‍
മോഹിച്ചു ഞാനിരുന്നുപോയി
പച്ചപ്പട്ടണിഞ്ഞാരോ താഴ്വരയില്‍
സുന്ദരതീരത്തണയാന്‍ സ്വപ്നത്തീരത്തണയാന്‍...
Besty Manuel,
Vice Chairperson
Commerce option
HAPPY HOME RECIPE INGREDIENTS:-
4 cups love
2 cups loyalty
5 quarts faith
2 tablespoon tenderness
1 cup Kindness
5 cups understanding
3 cups forgiveness
1 cup friendship
5 teaspoons hope
1 barrel laughter
METHOD
Take love and loyalty. Mix thoroughly with faith. Blend with tenderness, kindness, understanding and forgiveness. Add friendship and hope. Sprinkle abundantly with laughter. Bake with sunshine. Serve with generous helpings.
Shamna mol
Physical Science
2 cups loyalty
5 quarts faith
2 tablespoon tenderness
1 cup Kindness
5 cups understanding
3 cups forgiveness
1 cup friendship
5 teaspoons hope
1 barrel laughter
METHOD
Take love and loyalty. Mix thoroughly with faith. Blend with tenderness, kindness, understanding and forgiveness. Add friendship and hope. Sprinkle abundantly with laughter. Bake with sunshine. Serve with generous helpings.
Shamna mol
Physical Science
WEDDING INVITATION
MATRIMONY OF
MR. GRAMMAR
Mrs & Mr. Article
Verb House, Grammar
Whole heartedly solicit your valuable presence on the occasion of the marriage of their beloved son
SUBJECT
With
PREDICATE
(D/o. Late. Mrs. & Mr. Part Tense
Tense Villa, Interjection)
On Gender, 24th Infinite month 2010
(117 Gerund, 14)
At Vocabulary Complex, Conjection
Muhurtham between ! AM & ? AM
And thereafter for the reception at Preposition, Interjection.
With best compliments from: Parts of Speech.
Nisha A.B.,
Option. English
MR. GRAMMAR
Mrs & Mr. Article
Verb House, Grammar
Whole heartedly solicit your valuable presence on the occasion of the marriage of their beloved son
SUBJECT
With
PREDICATE
(D/o. Late. Mrs. & Mr. Part Tense
Tense Villa, Interjection)
On Gender, 24th Infinite month 2010
(117 Gerund, 14)
At Vocabulary Complex, Conjection
Muhurtham between ! AM & ? AM
And thereafter for the reception at Preposition, Interjection.
With best compliments from: Parts of Speech.
Nisha A.B.,
Option. English
വിട
പോകുന്നു ഞാനീ വിശാലലോകത്തിന്റെ
നിഴലുകള്‍ വീഴാത്ത നിശബ്ദതയുടെ
തീരക്കയങ്ങള്‍ തന്നാഴങ്ങള്‍ തേടി
വിട പറയുകെന്നോട് സ്നേഹതീരങ്ങളെ
പിരിയുവാനറിയാത്ത പ്രേമത്തുടിപ്പിന്റെ
പടഹമോടെതിരേറ്റ ഗ്രാമസൌന്ദര്യമേ
വാരിപ്പുണര്‍ന്ന മനോജ്ഞഭാവങ്ങളെ
കണികണ്ടു കൊതി തീരാത്താര്‍ദ്രസ്മിതവുമായ്
തഴുകിത്തലോടിയണച്ച സ്വപ്നങ്ങളെ
മൌനം മഹാസാഗരം ജീവിതത്തിന്റെ
മാരിവില്ലൊന്നും പതിയാത്ത ശൈശവം
അതില്‍ മുങ്ങി, നൂര്‍ന്നെന്റെ യാത്ര ദുഃഖത്തിന്റെ
കനലയട്ടെ വടുക്കള്‍ മായട്ടെ.
തുടികള്‍ പ്രണവസംഗീതമായ് മാറട്ടെ
അകലുവാന്‍ കാംക്ഷിക്കപോലുമസാദ്ധ്യമായ്
കരുതി സ്നേഹിച്ച കളിപ്പാട്ടങ്ങളെ
വിട തരികെന്റെ വിലോലമാം സങ്കല്‍പ
കളകളരിഞ്ഞു വിശുദ്ധതപൂതട്ടെ
ഫബീന കെ.എം., സോഷ്യല്‍ സയന്‍സ്
നിഴലുകള്‍ വീഴാത്ത നിശബ്ദതയുടെ
തീരക്കയങ്ങള്‍ തന്നാഴങ്ങള്‍ തേടി
വിട പറയുകെന്നോട് സ്നേഹതീരങ്ങളെ
പിരിയുവാനറിയാത്ത പ്രേമത്തുടിപ്പിന്റെ
പടഹമോടെതിരേറ്റ ഗ്രാമസൌന്ദര്യമേ
വാരിപ്പുണര്‍ന്ന മനോജ്ഞഭാവങ്ങളെ
കണികണ്ടു കൊതി തീരാത്താര്‍ദ്രസ്മിതവുമായ്
തഴുകിത്തലോടിയണച്ച സ്വപ്നങ്ങളെ
മൌനം മഹാസാഗരം ജീവിതത്തിന്റെ
മാരിവില്ലൊന്നും പതിയാത്ത ശൈശവം
അതില്‍ മുങ്ങി, നൂര്‍ന്നെന്റെ യാത്ര ദുഃഖത്തിന്റെ
കനലയട്ടെ വടുക്കള്‍ മായട്ടെ.
തുടികള്‍ പ്രണവസംഗീതമായ് മാറട്ടെ
അകലുവാന്‍ കാംക്ഷിക്കപോലുമസാദ്ധ്യമായ്
കരുതി സ്നേഹിച്ച കളിപ്പാട്ടങ്ങളെ
വിട തരികെന്റെ വിലോലമാം സങ്കല്‍പ
കളകളരിഞ്ഞു വിശുദ്ധതപൂതട്ടെ
ഫബീന കെ.എം., സോഷ്യല്‍ സയന്‍സ്
Thursday, October 28, 2010
ചരിത്രം ഉറങ്ങുന്ന ആലുവ
ആലുവ എന്നപേരിന്റെ ഉല്‍പത്തി തന്നെ ശിവക്ഷേത്രവുമായി ബന്ധമുള്ളതാണ്. വെള്ളം എന്ന് അര്‍ത്ഥം വരുന്ന 'ആലം' എന്ന വാക്കില്‍ നിന്നാണ് ആലുവ എന്ന പേര് ഉണ്ടായത്. ആദിമസംസ്ക്കാരങ്ങള്‍ എല്ലാംതന്നെ നദിതീരങ്ങളില്‍ നിന്നും പിറവിയെടുത്തിട്ടുള്ളതാണ്. പെരിയാര്‍ അതിന്റെ സര്‍വ്വ ആര്‍ഭാത്തോടുകൂടി ആലുവയിലെത്തുന്നതോടെ ആലുവപ്പുഴയായി മാറുന്നു. 'നീലക്കൊടുവേലി' എന്ന ഔഷധസസ്യത്തിന്റെ വേരില്‍ തട്ടിയാണ് ഈ നദി ഒഴുകുന്നത്. രോഗശാന്തി നല്‍കുന്ന ഔഷധശക്തിയുള്ള ഈ നദിയുടെ പ്രശസ്തി കേട്ടറിഞ്ഞ് നാനാ ദിക്കുകളില്‍ നിന്നുപോലും പണ്ടുകാലത്ത് ആളുകള്‍ ഇവിടെ എത്തിയിരുന്നു. നദിയുടെ പരിശുദ്ധിയേക്കാള്‍ ആലുവയെ പ്രശസ്തയാക്കുന്നത് ആണ്ടോടാണ്ട് കുംഭമാസങ്ങളില്‍ ഇവിടെ നടത്തിവരുന്ന 'ആലുവ ശിവരാത്രി' മഹോല്‍സവമാണ്. വടക്കേ ഇന്ത്യക്കാര്‍ക്ക് കാശി എന്നപോലെയാണ് ദക്ഷിണേന്ത്യക്കാര്‍ക്ക് ആലുവ. ശിവരാത്രി മഹോല്‍സവത്തിന്റെ പ്രശസ്തിയും പരിശുദ്ധിയും കൊണ്ടാവണം ആലുവ ഒരു തീര്‍ത്ഥാടന കേന്ദ്രമായതും 'ദക്ഷിണകാശി' എന്ന ഒരു ഓമനപ്പേര് ആലുവക്ക് ലഭിച്ചതും. പണ്ട് കാലത്തും ശിവരാത്രി കാലങ്ങളില്‍ നാനാജാതി മതസ്ഥര്‍ മതേതര കാരണങ്ങളാല്‍ ആലുവ മണപ്പുറത്ത് ഒത്തുകൂടുക എന്നുള്ളത് ഒരുപതിവ് സംഭവമായിരുന്നു. ഈ ഒത്തുകൂടലിന്റെ നന്മയും, പരിശുദ്ധിയും, പ്രശസ്തിയും കൊണ്ടാകണം ഒരുപക്ഷേ മലയാളഭാഷയില്‍ തന്നെ 'ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം' എന്ന പ്രയോഗം രൂപപ്പെട്ടുവന്നത്.
ആലുവയുടെ ചരിത്രത്തിലേക്ക് നാം ഒന്ന് എത്തിനോക്കുകയാണെങ്കില്‍ അവിടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു സൌധം നമുക്ക് കാണാന്‍ സാധിക്കും. അത് മറ്റൊന്നുമല്ല ആലുവ കൊട്ടാരം തന്നെയാണ്. കുംഭമാസങ്ങളില്‍ ശിവരാത്രിക്ക് പങ്കെടുക്കാന്‍ വരുന്നവര്‍ വേനലിന്റെ കാഠിന്യം മറന്ന് ഇവിടെ തങ്ങിയിരുന്നത് പുഴവെള്ളത്തിന്റെ പരിശുദ്ധിയും ഔഷധഗുണവും മൂലമായിരുന്നു. രാജാവ് പ്രജകളുടെ ഈ രീതി പിന്‍തുടര്‍ന്ന് മണപ്പുറത്തേക്ക് പൂമുഖമായി ഒരു കൊട്ടാരവും സ്നാനഘട്ടവും പണികഴിപ്പിച്ചു. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ വേനല്‍ക്കാല വസതിയായി ഈ കൊട്ടാരത്തെ കണക്കാക്കിയിരുന്നു.
1925ലെ മഹാത്മാഗന്ധിയുടെ ആലുവാ സന്ദര്‍ശനം ആലുവയുടെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആലുവയില്‍ ചലനം സൃഷ്ടിച്ച ഈ സന്ദര്‍ശനം നിരവധിപേരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാക്കി മാറ്റി. അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനവേളയില്‍ യു.സി. കോളേജില്‍ ഒരുമാവ് നടുകയുണ്ടായി. ആരാധ്യനായ ശ്രീനാരായണഗുരു തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ആലുവയില്‍ ചെലവഴിച്ചിരുന്നു. ആലുവപ്പുഴയുടെ തെക്കേ ഓരത്തായി അദ്ദേഹം സ്ഥാപിച്ച അദ്വൈതാശ്രമം ആലുവയിലെ എണ്ണപ്പെട്ട ചരിത്രസ്മരണകളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ ശ്രമഫലം കൊണ്ടുകൂടിയാണ് അദ്വൈത സംസ്കൃത പാഠശാല ആലുവയില്‍ സ്ഥാപിതമായത്. 1924^ല്‍ ശ്രീനാരായണഗുരു ആലുവയില്‍ ഒരു സര്‍വ്വമത സമ്മേളനം വിളിച്ച് കൂട്ടി. മതങ്ങള്‍ തമ്മില്‍ സംവാദങ്ങളിലേര്‍പ്പെട്ട് അടിസ്ഥാനപരമായി യോജിക്കാവുന്ന ഘടകങ്ങളുണ്ടോയെന്ന് അറിയുക അതിന്റെ ലക്ഷ്യമായിരുന്നു. ഈ സമ്മേളനത്തിന് ശേഷമാണ് മതങ്ങള്‍ തമ്മിലുള്ള സംവാദം എന്ന ആശയം സാര്‍വത്രികമായത്.
ആലുവയിലെ ആദ്യത്തെ പത്രമായ 'പൌരന്‍ പത്രം' നിലവില്‍വരുന്നത് അടിയന്തിരാവസ്ഥ കലത്താണ്. ആലുവയുടെ ചരിത്രം കൊല്ലവര്‍ഷം 1099 വെള്ളപ്പൊക്കത്തിന്റെ കഥ പറയുന്നു. ആലുവക്കാര്‍ക്ക് ആണ്ടോടാണ്ടുള്ള ശുദ്ധികലശമായി കണക്കാക്കിപ്പോന്ന വെള്ളപ്പൊക്കം കാണാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ വരാറുണ്ടായിരുന്നു.
ആലുവയുടെ വിദ്യാഭ്യാസമേഖലയിലേക്ക് ഒന്ന് കണ്ണോടിക്കുകയാണെങ്കില്‍ ഇവിടത്തെ സാക്ഷരത 95% ആണ്. ആലുവയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം സെന്റ് മേരീസ് ഹൈസ്കൂള്‍ ആണ്. 1909-ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ തന്നെ ആദ്യത്തെ വനിതാ വിദ്യാഭ്യാസസഥാപനം ആലുവയിലെ മഹിളാലയം ഹൈസ്കൂള്‍ ആണ്. ആലുവയിലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു മുനിസിപ്പല്‍ ഫുട്ബോള്‍ ക്ലബിന് രൂപംകൊണ്ടത്. ആദ്യത്തെ ഗ്രൌണ്ട് ആലുവ റിക്രിയേഷന്‍ ഗ്രൌണ്ട്. ആലുവയില്‍ വൈദ്യുതി വിതരണം തുടങ്ങിയത് 1940-ല്‍ ആണ്. ആദ്യമായി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് 1898-ല്‍ ആണ്. ആദ്യമായി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് തുടങ്ങുന്നത് 1945-ല്‍ ആണ്. ഇന്ത്യയില്‍ രണ്ട് കുരിശുപള്ളികള്‍ മുന്നിലുള്ള പോലീസ് സ്റ്റേഷന്‍ ആലുവയിലാണ്.
വളരെയേറെ സംസ്കൃതിയും, പാരമ്പര്യവും പ്രശസ്തിയുമുള്ള ആലുവാ ഹൃദയത്തിന്റെ ഒരു ഭാഗത്ത് തന്നെയാണ് നമ്മുടെ M.E.S College സ്ഥിതിചെയ്യുന്നത് എന്നുള്ളത് നമ്മെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വസ്തുതയാണ്. ഈ സംസ്കൃതിയും, പാരമ്പര്യവും, പ്രശസ്തിയും എന്നും കാത്തുസൂക്ഷിക്കുവാനും അത് അടുത്ത തലമുറയിലേക്ക് ഒരു കോട്ടവും തട്ടാതെ പകര്‍ന്ന് നല്‍കുവാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം.
Naseela K.M.,
Physical Science.
ആലുവയുടെ ചരിത്രത്തിലേക്ക് നാം ഒന്ന് എത്തിനോക്കുകയാണെങ്കില്‍ അവിടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു സൌധം നമുക്ക് കാണാന്‍ സാധിക്കും. അത് മറ്റൊന്നുമല്ല ആലുവ കൊട്ടാരം തന്നെയാണ്. കുംഭമാസങ്ങളില്‍ ശിവരാത്രിക്ക് പങ്കെടുക്കാന്‍ വരുന്നവര്‍ വേനലിന്റെ കാഠിന്യം മറന്ന് ഇവിടെ തങ്ങിയിരുന്നത് പുഴവെള്ളത്തിന്റെ പരിശുദ്ധിയും ഔഷധഗുണവും മൂലമായിരുന്നു. രാജാവ് പ്രജകളുടെ ഈ രീതി പിന്‍തുടര്‍ന്ന് മണപ്പുറത്തേക്ക് പൂമുഖമായി ഒരു കൊട്ടാരവും സ്നാനഘട്ടവും പണികഴിപ്പിച്ചു. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ വേനല്‍ക്കാല വസതിയായി ഈ കൊട്ടാരത്തെ കണക്കാക്കിയിരുന്നു.
1925ലെ മഹാത്മാഗന്ധിയുടെ ആലുവാ സന്ദര്‍ശനം ആലുവയുടെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആലുവയില്‍ ചലനം സൃഷ്ടിച്ച ഈ സന്ദര്‍ശനം നിരവധിപേരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാക്കി മാറ്റി. അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനവേളയില്‍ യു.സി. കോളേജില്‍ ഒരുമാവ് നടുകയുണ്ടായി. ആരാധ്യനായ ശ്രീനാരായണഗുരു തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ആലുവയില്‍ ചെലവഴിച്ചിരുന്നു. ആലുവപ്പുഴയുടെ തെക്കേ ഓരത്തായി അദ്ദേഹം സ്ഥാപിച്ച അദ്വൈതാശ്രമം ആലുവയിലെ എണ്ണപ്പെട്ട ചരിത്രസ്മരണകളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ ശ്രമഫലം കൊണ്ടുകൂടിയാണ് അദ്വൈത സംസ്കൃത പാഠശാല ആലുവയില്‍ സ്ഥാപിതമായത്. 1924^ല്‍ ശ്രീനാരായണഗുരു ആലുവയില്‍ ഒരു സര്‍വ്വമത സമ്മേളനം വിളിച്ച് കൂട്ടി. മതങ്ങള്‍ തമ്മില്‍ സംവാദങ്ങളിലേര്‍പ്പെട്ട് അടിസ്ഥാനപരമായി യോജിക്കാവുന്ന ഘടകങ്ങളുണ്ടോയെന്ന് അറിയുക അതിന്റെ ലക്ഷ്യമായിരുന്നു. ഈ സമ്മേളനത്തിന് ശേഷമാണ് മതങ്ങള്‍ തമ്മിലുള്ള സംവാദം എന്ന ആശയം സാര്‍വത്രികമായത്.
ആലുവയിലെ ആദ്യത്തെ പത്രമായ 'പൌരന്‍ പത്രം' നിലവില്‍വരുന്നത് അടിയന്തിരാവസ്ഥ കലത്താണ്. ആലുവയുടെ ചരിത്രം കൊല്ലവര്‍ഷം 1099 വെള്ളപ്പൊക്കത്തിന്റെ കഥ പറയുന്നു. ആലുവക്കാര്‍ക്ക് ആണ്ടോടാണ്ടുള്ള ശുദ്ധികലശമായി കണക്കാക്കിപ്പോന്ന വെള്ളപ്പൊക്കം കാണാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ വരാറുണ്ടായിരുന്നു.
ആലുവയുടെ വിദ്യാഭ്യാസമേഖലയിലേക്ക് ഒന്ന് കണ്ണോടിക്കുകയാണെങ്കില്‍ ഇവിടത്തെ സാക്ഷരത 95% ആണ്. ആലുവയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം സെന്റ് മേരീസ് ഹൈസ്കൂള്‍ ആണ്. 1909-ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ തന്നെ ആദ്യത്തെ വനിതാ വിദ്യാഭ്യാസസഥാപനം ആലുവയിലെ മഹിളാലയം ഹൈസ്കൂള്‍ ആണ്. ആലുവയിലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു മുനിസിപ്പല്‍ ഫുട്ബോള്‍ ക്ലബിന് രൂപംകൊണ്ടത്. ആദ്യത്തെ ഗ്രൌണ്ട് ആലുവ റിക്രിയേഷന്‍ ഗ്രൌണ്ട്. ആലുവയില്‍ വൈദ്യുതി വിതരണം തുടങ്ങിയത് 1940-ല്‍ ആണ്. ആദ്യമായി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് 1898-ല്‍ ആണ്. ആദ്യമായി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് തുടങ്ങുന്നത് 1945-ല്‍ ആണ്. ഇന്ത്യയില്‍ രണ്ട് കുരിശുപള്ളികള്‍ മുന്നിലുള്ള പോലീസ് സ്റ്റേഷന്‍ ആലുവയിലാണ്.
വളരെയേറെ സംസ്കൃതിയും, പാരമ്പര്യവും പ്രശസ്തിയുമുള്ള ആലുവാ ഹൃദയത്തിന്റെ ഒരു ഭാഗത്ത് തന്നെയാണ് നമ്മുടെ M.E.S College സ്ഥിതിചെയ്യുന്നത് എന്നുള്ളത് നമ്മെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വസ്തുതയാണ്. ഈ സംസ്കൃതിയും, പാരമ്പര്യവും, പ്രശസ്തിയും എന്നും കാത്തുസൂക്ഷിക്കുവാനും അത് അടുത്ത തലമുറയിലേക്ക് ഒരു കോട്ടവും തട്ടാതെ പകര്‍ന്ന് നല്‍കുവാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം.
Naseela K.M.,
Physical Science.
A SPECIAL WEDDING INVITATION
In the name of Allah, the most beneficient, the most merciful.
Mrs. SM Samarium &
Mr. Md Mendelevium
Actinides, Modern periodic Table
Chemistry Test
AN:62:101
Cordially invite your esteemed presence with family on the occasion of the marriage reception in connection with marriage of their son
HYDROGEN H.
With
OXYGEN O.
(D/o. Mrs. Ce cerium &
Mr. ES Eisteinium, Lanthanidier
Modern Periodic Table
Chemistry Text
AN:58:99)
On Wednesday 29th September 2010
(20th Shavval 1431)
At Round Bottom Flask, Near Sodiumbottle
MES College Physical Science lab. Between 12.50 pm & 4.00 pm
Inshah Allah,
Chemical reception will be held on 29th September 2010 at Conical Flask, Near Phospherous bottle,
MES College Physical Science Lab
Nikkah Between 9 am & 10 am
With best Compliments from: Carbon & Family
“Please avoid presents”
Neethusha M.
Physical Science option
Mrs. SM Samarium &
Mr. Md Mendelevium
Actinides, Modern periodic Table
Chemistry Test
AN:62:101
Cordially invite your esteemed presence with family on the occasion of the marriage reception in connection with marriage of their son
HYDROGEN H.
With
OXYGEN O.
(D/o. Mrs. Ce cerium &
Mr. ES Eisteinium, Lanthanidier
Modern Periodic Table
Chemistry Text
AN:58:99)
On Wednesday 29th September 2010
(20th Shavval 1431)
At Round Bottom Flask, Near Sodiumbottle
MES College Physical Science lab. Between 12.50 pm & 4.00 pm
Inshah Allah,
Chemical reception will be held on 29th September 2010 at Conical Flask, Near Phospherous bottle,
MES College Physical Science Lab
Nikkah Between 9 am & 10 am
With best Compliments from: Carbon & Family
“Please avoid presents”
Neethusha M.
Physical Science option
FASCINATING FACTS FROM BIOLOGY
1. If you yelled for 8 years, 7 months, and 6 days, you would have produced enough sound energy to heat up one cup of coffee!!!
2. Banging your head against a wall uses 150 calories an hour. A good way to become slim and trim!!!
3. The strongest muscle in the body is the tongue. No wonder it has the power of a punch!!!
4. A crocodile cannot stick out its tongue.
5. The ant can lift 50 times its own weight, can pull 30 times its own weight, and always falls over on its right side when intoxicated. Why call a porter to lift your luggage!!!
6. The flea jump 350 times its body length. That’s like a human
Jumping the length of a football filed.
It would be good to take an Indian flea for Olympics!!!
7. A cockroach will live 9 day without its head before it starves to death. Lets hope cockroaches don’s attempt suicide!!!
8. The male praying mantis cannot copulate while it’s head is attached to its body. The female initiates copulation by ripping the male’s head off. The most beautiful love story!!!
9. Butterflies taste with their feet. The will have to wash their feet wit dettol before having food!!!
10. An ostrich’s eye is bigger than its brain. atleast they are better than some men who have brains bigger Than their eyes!!!
Ninu Angel Tom
Natural Science.
2. Banging your head against a wall uses 150 calories an hour. A good way to become slim and trim!!!
3. The strongest muscle in the body is the tongue. No wonder it has the power of a punch!!!
4. A crocodile cannot stick out its tongue.
5. The ant can lift 50 times its own weight, can pull 30 times its own weight, and always falls over on its right side when intoxicated. Why call a porter to lift your luggage!!!
6. The flea jump 350 times its body length. That’s like a human
Jumping the length of a football filed.
It would be good to take an Indian flea for Olympics!!!
7. A cockroach will live 9 day without its head before it starves to death. Lets hope cockroaches don’s attempt suicide!!!
8. The male praying mantis cannot copulate while it’s head is attached to its body. The female initiates copulation by ripping the male’s head off. The most beautiful love story!!!
9. Butterflies taste with their feet. The will have to wash their feet wit dettol before having food!!!
10. An ostrich’s eye is bigger than its brain. atleast they are better than some men who have brains bigger Than their eyes!!!
Ninu Angel Tom
Natural Science.
ALPHABETICAL RIDDLES
1. Which letter is a human organ?
2. Which letter is very cold?
3. Which letter Stands for wait?
4. Which letter asks questions?
5. Which letter is wears spectacles?
6. Which letter contains water?
7. Which letter is a vegetable?
8. Which letter can we drink?
9. Which letter denotes an answer?
10. Which letter is an exclamation?
Answers
1. I (eye) 6. C (sea)
2. B (Between AC) 7. P (pea)
3. Q 8. T (Tea)
4. Y (Why) 9. S (yes)
5. I (eye) 10. O (Oh!)
Deepa A.R
English option
2. Which letter is very cold?
3. Which letter Stands for wait?
4. Which letter asks questions?
5. Which letter is wears spectacles?
6. Which letter contains water?
7. Which letter is a vegetable?
8. Which letter can we drink?
9. Which letter denotes an answer?
10. Which letter is an exclamation?
Answers
1. I (eye) 6. C (sea)
2. B (Between AC) 7. P (pea)
3. Q 8. T (Tea)
4. Y (Why) 9. S (yes)
5. I (eye) 10. O (Oh!)
Deepa A.R
English option
Importance of January 26th in India History
1. Shershah defeated Humayun on January 26, 1539.
2. Jehangir was born on January 26, 1554
3. Babar died on January 26, 1580
4. Nadirshah invaded Delhi on January 26, 1730
5. Tipusulthan fought with English on January 26, 1762
6. The sale of Women in India was declared illegal on January 26, 1818
7. The telephone Systems in Bombay, Calcutta and Madras were started on January 26, 1816
8. The Bombay high court was setup on January 26, 1869
9. The 1st rail service from Calcutta to Mumbai was started on January 26, 1874
10. Our country took the pledge of complete independence on January 26, 1930
Neethusha M.
Physical Science.‘
2. Jehangir was born on January 26, 1554
3. Babar died on January 26, 1580
4. Nadirshah invaded Delhi on January 26, 1730
5. Tipusulthan fought with English on January 26, 1762
6. The sale of Women in India was declared illegal on January 26, 1818
7. The telephone Systems in Bombay, Calcutta and Madras were started on January 26, 1816
8. The Bombay high court was setup on January 26, 1869
9. The 1st rail service from Calcutta to Mumbai was started on January 26, 1874
10. Our country took the pledge of complete independence on January 26, 1930
Neethusha M.
Physical Science.‘
THE SO CALLED ‘LIFE’
Feel the value of life
Which the good God has gifted us with
The most thoughtful one
Under which the ‘do good’ and
The ‘feel good’ factors come
Enjoy the RHYTHM of life
Enjoy every bit of it
But see you do no harm to othes
Even if you can do no good
Love every PULSE of life
True that it is not sweet always
But its you alone who should avoid chances
Of making it the worst.
And above all live life.
By giving and earning respect and love
For and from everything that comes your way
In Short,
Feel, enjoy, love and live are the
Ingredients to make a perfect LIFE.
Nisha A.B.
Option: English
Which the good God has gifted us with
The most thoughtful one
Under which the ‘do good’ and
The ‘feel good’ factors come
Enjoy the RHYTHM of life
Enjoy every bit of it
But see you do no harm to othes
Even if you can do no good
Love every PULSE of life
True that it is not sweet always
But its you alone who should avoid chances
Of making it the worst.
And above all live life.
By giving and earning respect and love
For and from everything that comes your way
In Short,
Feel, enjoy, love and live are the
Ingredients to make a perfect LIFE.
Nisha A.B.
Option: English
MY DAD
Thanks, oh my Lord!
For you gifted me with the,
Most beautiful helping hands,
Which always holds me tight,
Whenever I am about to fall,
Never making my eyes wet,
Attending to all my needs,
He is the one who showered me,
With all the goods and fines,
That God has made in this,
Beautiful mother earth,
I Know how much he strives,
Just to keep me happy.
Turning back to childhood,
I remember those Ieasons,
I learned sitting on his lapse,
Whatever I am today, is nothing.
But his sweating of yesterday,
Its holding his fingers,
That I heard to walk
Its only on his shoulders,
That I have ever rested,
He becomes a comedian,
Just to make me laugh,
He becomes my best friend,
For me to share my heart,
Inspiring me now and always,
He is a sweet little pearl,
A model of simple and pure love,
On the velvet carpet of my soul,
Never leaving me all alone,
Always walking by my side
Giving life to all the,
New dawns in my life.
Was none other than,
My dad
Nisha A.B.
Option: English
For you gifted me with the,
Most beautiful helping hands,
Which always holds me tight,
Whenever I am about to fall,
Never making my eyes wet,
Attending to all my needs,
He is the one who showered me,
With all the goods and fines,
That God has made in this,
Beautiful mother earth,
I Know how much he strives,
Just to keep me happy.
Turning back to childhood,
I remember those Ieasons,
I learned sitting on his lapse,
Whatever I am today, is nothing.
But his sweating of yesterday,
Its holding his fingers,
That I heard to walk
Its only on his shoulders,
That I have ever rested,
He becomes a comedian,
Just to make me laugh,
He becomes my best friend,
For me to share my heart,
Inspiring me now and always,
He is a sweet little pearl,
A model of simple and pure love,
On the velvet carpet of my soul,
Never leaving me all alone,
Always walking by my side
Giving life to all the,
New dawns in my life.
Was none other than,
My dad
Nisha A.B.
Option: English
DREAMS
Dreams one like butterflies
Which always filled away
Some were Short- lined
Like months on wings
I hug it like a baby
I feed it with my milk
And keep it close to my heart
And to my life till the end
My dreams has for and wide range
It is just like touching a star
At first this may be impossible
But you keep try for it
Because, may be the star fall for you
So, I am in dream, the dream of my life
Shalu E.S.,
English
Which always filled away
Some were Short- lined
Like months on wings
I hug it like a baby
I feed it with my milk
And keep it close to my heart
And to my life till the end
My dreams has for and wide range
It is just like touching a star
At first this may be impossible
But you keep try for it
Because, may be the star fall for you
So, I am in dream, the dream of my life
Shalu E.S.,
English
Life is Our Miror….
One day as I Sat
I thought about life
What is life?
Is it
Lots of relations
Lots of feelings
Full of pain
Lots of questions
But
No answers could I find
And I realized use all dive
With masks on our face
Hiding the pain and tears
Behind the marks.
There are many shades in life
No One deads a perfect one
I thinks life is life a mirror;
What ever we do is reflected;
When we laugh.
We give a new life to others
So always laugh,
Because life is a mirror.’
Haseela V.H.
Physical Science
I thought about life
What is life?
Is it
Lots of relations
Lots of feelings
Full of pain
Lots of questions
But
No answers could I find
And I realized use all dive
With masks on our face
Hiding the pain and tears
Behind the marks.
There are many shades in life
No One deads a perfect one
I thinks life is life a mirror;
What ever we do is reflected;
When we laugh.
We give a new life to others
So always laugh,
Because life is a mirror.’
Haseela V.H.
Physical Science
അസ്തമയം
അലയടിച്ചുയരുന്ന സമുദ്രമെ നീ നിന്റെ
പതിയാം വരുണനെ പുണരുന്ന സമയമെന്‍
മനസിന്റെ ചാഞ്ചല്യമൊന്നുമാത്രം എന്റെ
കണ്ണിനെ പായിച്ചു ഞാനാ സൌന്ദര്യത്തില്‍
കാറ്റിന്‍ വിരല്‍തൂമ്പിനാല്‍
എന്‍ മുടിയിഴകള്‍ മെല്ലെ പറക്കവെ
അമൃതമാം ഏതോ ഓരോര്‍മയില്‍ ലയിച്ചു ഞാന്‍
സുകൃതമാം എന്നമ്മയോടൊപ്പമായ്.
എനിക്കില്ല മറ്റൊരു ഭാഗ്യവും ഭൂമിയില്‍
അമ്മയാം പൂണ്യത്തിനൊപ്പമാകാന്‍
ഹോമിച്ചവള്‍ തന്റെ ജീവിതം മുഴുവനും
അന്യര്‍ക്കു വെട്ടമായ്ത്തീരുവാനായ്
ഇരുള്‍മൂടും ധരണിയില്‍ ഒളിവീശും സൂര്യന്റെ
പ്രതിരൂപമായവള്‍ മാറിമെല്ലെ.
തന്‍ ജീവിതത്തിന്റെ വൈകുന്നേരങ്ങളില്‍
വിശ്രമിച്ചില്ലവള്‍ തെല്ലുനേരം
ചില ഹ്രസ്വനിമിഷങ്ങള്‍ മാറ്റിവച്ചവള്‍ തന്റെ
ജീവിതയാത്രയെ അയവിറക്കാന്‍
ജീവിച്ചുതീര്‍ത്തതാം നാളുകളെല്ലാമും
അന്യര്‍ക്കുവേണ്ടിയെന്നോര്‍ത്തീടവെ
മനസ്സില്‍ തികട്ടിയ സ്മരണകളല്ലൊമെ
ഒരു ദീര്‍ഘനിശ്വാസമായൊതുങ്ങി
മെല്ലവെ മെല്ലവെ അസ്തമിച്ചു അവള്‍
ആഴിയില്‍ താഴുന്ന സൂര്യനെപ്പോല്‍.
എന്‍ ചുറ്റുപാടും പരക്കുന്ന കൂരിരുള്‍
പടരുന്നെന്‍ ശൂന്യമാം മനതാരിലും
ഒഴുകുന്ന കണ്ണുനീര്‍ കവിളിനെ പൊള്ളിച്ചു
നുരപൊങ്ങുമാഴിയില്‍ ലയിച്ചീടവെ
തിരിച്ചറിഞ്ഞിരുന്നു ഞാനമ്മ പകര്‍ന്നേകും
കൈതിരിവെട്ടത്തിന്‍ നിറശോഭയെ
ആ തിരിവെട്ടത്തെ മുറുകെപ്പിടിച്ചു ഞാന്‍
കാലിടറാതെ നടന്നീടവെ
ദൂരെയായ് കണ്ടതോ മെല്ലവെ ഉയരുന്ന
ചന്ദ്രബിംബത്തിന്റെ നിറനിലാവ്.
Jisha Devassykutty
English option
പതിയാം വരുണനെ പുണരുന്ന സമയമെന്‍
മനസിന്റെ ചാഞ്ചല്യമൊന്നുമാത്രം എന്റെ
കണ്ണിനെ പായിച്ചു ഞാനാ സൌന്ദര്യത്തില്‍
കാറ്റിന്‍ വിരല്‍തൂമ്പിനാല്‍
എന്‍ മുടിയിഴകള്‍ മെല്ലെ പറക്കവെ
അമൃതമാം ഏതോ ഓരോര്‍മയില്‍ ലയിച്ചു ഞാന്‍
സുകൃതമാം എന്നമ്മയോടൊപ്പമായ്.
എനിക്കില്ല മറ്റൊരു ഭാഗ്യവും ഭൂമിയില്‍
അമ്മയാം പൂണ്യത്തിനൊപ്പമാകാന്‍
ഹോമിച്ചവള്‍ തന്റെ ജീവിതം മുഴുവനും
അന്യര്‍ക്കു വെട്ടമായ്ത്തീരുവാനായ്
ഇരുള്‍മൂടും ധരണിയില്‍ ഒളിവീശും സൂര്യന്റെ
പ്രതിരൂപമായവള്‍ മാറിമെല്ലെ.
തന്‍ ജീവിതത്തിന്റെ വൈകുന്നേരങ്ങളില്‍
വിശ്രമിച്ചില്ലവള്‍ തെല്ലുനേരം
ചില ഹ്രസ്വനിമിഷങ്ങള്‍ മാറ്റിവച്ചവള്‍ തന്റെ
ജീവിതയാത്രയെ അയവിറക്കാന്‍
ജീവിച്ചുതീര്‍ത്തതാം നാളുകളെല്ലാമും
അന്യര്‍ക്കുവേണ്ടിയെന്നോര്‍ത്തീടവെ
മനസ്സില്‍ തികട്ടിയ സ്മരണകളല്ലൊമെ
ഒരു ദീര്‍ഘനിശ്വാസമായൊതുങ്ങി
മെല്ലവെ മെല്ലവെ അസ്തമിച്ചു അവള്‍
ആഴിയില്‍ താഴുന്ന സൂര്യനെപ്പോല്‍.
എന്‍ ചുറ്റുപാടും പരക്കുന്ന കൂരിരുള്‍
പടരുന്നെന്‍ ശൂന്യമാം മനതാരിലും
ഒഴുകുന്ന കണ്ണുനീര്‍ കവിളിനെ പൊള്ളിച്ചു
നുരപൊങ്ങുമാഴിയില്‍ ലയിച്ചീടവെ
തിരിച്ചറിഞ്ഞിരുന്നു ഞാനമ്മ പകര്‍ന്നേകും
കൈതിരിവെട്ടത്തിന്‍ നിറശോഭയെ
ആ തിരിവെട്ടത്തെ മുറുകെപ്പിടിച്ചു ഞാന്‍
കാലിടറാതെ നടന്നീടവെ
ദൂരെയായ് കണ്ടതോ മെല്ലവെ ഉയരുന്ന
ചന്ദ്രബിംബത്തിന്റെ നിറനിലാവ്.
Jisha Devassykutty
English option
നിലാവിന്റെ തേങ്ങല്‍
അന്ന് ഒരു ശപിക്കപ്പെട്ട ദിവസമായിരുന്നു. ചന്ദ്രശേഖരന്‍ നായരുടെ ഓര്‍മ്മകളിലെ ശപിക്കപ്പെട്ട ദിവസം. ചന്ദ്രശേഖരന്‍ നായര്‍ സ്നേഹപുരം എന്ന ഗ്രാമത്തിലെ ഒരു സാധാരണകുടുംബത്തിലെ അംഗം. അച്ഛന്‍ ഗോവിന്ദന്‍ നായര്‍. പണ്ടത്തെ ദുരാചാരങ്ങളും പ്രൌഢിയും മറ്റും കൊണ്ടുനടന്നിരുന്ന മനുഷ്യന്‍. ആ കുടുംബത്തില്‍ ഗോവിന്ദന്‍ നായര്‍ ഒരുവാക്ക് പറഞ്ഞാല്‍ തിരുവായ്ക്ക് എതിര്‍വായില്ല. അമ്മ ഒരു പാവം പിടിച്ച സ്ത്രീരാധാമണിയമ്മ. വയസ്സ് പത്തെഴുപതായെങ്കിലും വൃത്തികെട്ട മനസ്സും സ്വഭാവവുമുള്ള ചന്ദ്രശേഖരനായരുടെ മുത്തശãി ദേവകി, പിന്നെ ഒരനുജത്തിയും പേര് ദേവയാനി.
അബ്ദുല്ലക്കായുടെ ശബ്ദം കേട്ടാണ് ചന്ദ്രശേഖരന്‍ നായര്‍ ഉറക്കത്തില്‍ നിന്നെന്നപോലെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്. ''എന്താ പഹയാ ഈ നട്ടാറ ഉച്ചക്കിരുന്ന് കിനാവ് കാണാ.'' അബ്ദുല്ലക്കയുടെ ചോദ്യംകേട്ട് വേദനയോടെ ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു. ''ഞാന്‍ എന്റെ ഭൂതകാലത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. എന്റെ ആ ശപിക്കപ്പെട്ട ദിവസത്തെക്കുറിച്ച്.'' അപ്പോഴത്തെ ചന്ദ്രശേഖരന്‍നായരുടെ മുഖഭാവം കണ്ടപ്പോള്‍ അബ്ദുള്ളക്കാക്ക് സങ്കടം തോന്നി. ചന്ദ്രശേഖരന്‍ നായര്‍ അപ്പോഴും കിതക്കുകയായിരുന്നു. അബ്ദുള്ളക്ക പറഞ്ഞു. ''ഓര്‍ക്കാര്‍ ഇഷ്ടല്ലാത്ത കാര്യങ്ങള് ഓര്‍ത്ത് ബേജറാകാതിരിക്ക്. ഞമ്മക്ക് ബല്ല സന്തോഷൊള്ള കാര്യം പറഞ്ഞിരിക്കാം.'' ശരിയാണ് നമ്മുക്ക് നല്ല സന്തോഷമുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കാം. ചന്ദ്രശേഖരന്‍ മനസ്സില്‍ പറഞ്ഞു. ''ആ ഇങ്ങള് പിന്നേം കിനാവ് കാണാ.'' അബ്ദള്ളക്കയുടെ ഇപ്രാവശ്യത്തെ ചോദ്യംകേട്ട് ചന്ദ്രശേഖരന്‍ നായര്‍ ഒന്നുചിരിച്ചു. ''കിനാവല്ലബ്ദുല്ലക്ക എന്റെ വേദനകളാ, എന്റെ സ്വപ്നങ്ങളാ, എന്റെ സന്തോഷത്തിന്റെ ദിവസങ്ങളാ, എന്റെ ജീവിതത്തിലെ വസന്തവും വരള്‍ച്ചയും ഉണ്ടായ കാര്യങ്ങളാണത്. അതെങ്ങനെയാ ഉണ്ടായ കാര്യങ്ങളാണത്. അതെങ്ങനയാ ഞാന്‍ കാണാതിരിക്ക. ആ ഓര്‍മ്മകളാ ഇന്നും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.''
''ഓ അന്നോട് എന്തു പറഞ്ഞിട്ടും ഈ പഴമ്പുരാണം പറഞ്ഞോണ്ടിരിക്കണേങ്കില് ഞാമ്പോണ്. എനിക്ക് കേക്കണ്ട നിന്റെ വേദാന്തം'' ഇത്രയും പറഞ്ഞ് അബ്ദുള്ളക്ക എഴുന്നേറ്റു. ഇല്ലിക്കാ ഇനി ഇക്കയോട് ഞാനൊന്നും പറയുന്നില്ല. അല്ല ഇക്കയോട് പറഞ്ഞിട്ടെന്തുകാര്യം. അന്ന് ഞാന്‍ പറഞ്ഞത് കേള്‍ക്കാന്‍ ആരെങ്കിലും എന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എനിക്കിത് സംഭവിക്കില്ലായിരുന്നു.'' എടാ പഹയാ ഞമ്മക്കതറിയാം. എനിക്കതില് ബെശമോണ്ട്. പക്ഷേ ഇനി നമുക്കെന്ത് ചെയ്യാംമ്പറ്റും.''
ബാപ്പാ... ബാപ്പാ ആമിനയുടെ വിളിക്കേട്ട് രണ്ടുപേരും അങ്ങോട്ട് ശ്രദ്ധിച്ചു. 'ഈ കുരുത്തംകെട്ട ബാപ്പ എവിടെപോയി കിടക്കേണ്.'' ആമിനയുടെ സംസാരം കേട്ട് അബ്ദുള്ളക്കക്ക് ശുണ്ഠി വന്നു. 'നിന്റെ തന്തേണേടി കുരുത്തംകെട്ടത്. അല്ലാതെ ഞമ്മളല്ല.'' ആ! ഇങ്ങള് ഇവിടെ നിക്കേര്‍ന്നാ ഉമ്മ വിളിക്കണ്. അവരുടെ വര്‍ത്താനം കേട്ട് ചിരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.
Naseela K.M.,
Physical Science
അബ്ദുല്ലക്കായുടെ ശബ്ദം കേട്ടാണ് ചന്ദ്രശേഖരന്‍ നായര്‍ ഉറക്കത്തില്‍ നിന്നെന്നപോലെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്. ''എന്താ പഹയാ ഈ നട്ടാറ ഉച്ചക്കിരുന്ന് കിനാവ് കാണാ.'' അബ്ദുല്ലക്കയുടെ ചോദ്യംകേട്ട് വേദനയോടെ ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു. ''ഞാന്‍ എന്റെ ഭൂതകാലത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. എന്റെ ആ ശപിക്കപ്പെട്ട ദിവസത്തെക്കുറിച്ച്.'' അപ്പോഴത്തെ ചന്ദ്രശേഖരന്‍നായരുടെ മുഖഭാവം കണ്ടപ്പോള്‍ അബ്ദുള്ളക്കാക്ക് സങ്കടം തോന്നി. ചന്ദ്രശേഖരന്‍ നായര്‍ അപ്പോഴും കിതക്കുകയായിരുന്നു. അബ്ദുള്ളക്ക പറഞ്ഞു. ''ഓര്‍ക്കാര്‍ ഇഷ്ടല്ലാത്ത കാര്യങ്ങള് ഓര്‍ത്ത് ബേജറാകാതിരിക്ക്. ഞമ്മക്ക് ബല്ല സന്തോഷൊള്ള കാര്യം പറഞ്ഞിരിക്കാം.'' ശരിയാണ് നമ്മുക്ക് നല്ല സന്തോഷമുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കാം. ചന്ദ്രശേഖരന്‍ മനസ്സില്‍ പറഞ്ഞു. ''ആ ഇങ്ങള് പിന്നേം കിനാവ് കാണാ.'' അബ്ദള്ളക്കയുടെ ഇപ്രാവശ്യത്തെ ചോദ്യംകേട്ട് ചന്ദ്രശേഖരന്‍ നായര്‍ ഒന്നുചിരിച്ചു. ''കിനാവല്ലബ്ദുല്ലക്ക എന്റെ വേദനകളാ, എന്റെ സ്വപ്നങ്ങളാ, എന്റെ സന്തോഷത്തിന്റെ ദിവസങ്ങളാ, എന്റെ ജീവിതത്തിലെ വസന്തവും വരള്‍ച്ചയും ഉണ്ടായ കാര്യങ്ങളാണത്. അതെങ്ങനെയാ ഉണ്ടായ കാര്യങ്ങളാണത്. അതെങ്ങനയാ ഞാന്‍ കാണാതിരിക്ക. ആ ഓര്‍മ്മകളാ ഇന്നും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.''
''ഓ അന്നോട് എന്തു പറഞ്ഞിട്ടും ഈ പഴമ്പുരാണം പറഞ്ഞോണ്ടിരിക്കണേങ്കില് ഞാമ്പോണ്. എനിക്ക് കേക്കണ്ട നിന്റെ വേദാന്തം'' ഇത്രയും പറഞ്ഞ് അബ്ദുള്ളക്ക എഴുന്നേറ്റു. ഇല്ലിക്കാ ഇനി ഇക്കയോട് ഞാനൊന്നും പറയുന്നില്ല. അല്ല ഇക്കയോട് പറഞ്ഞിട്ടെന്തുകാര്യം. അന്ന് ഞാന്‍ പറഞ്ഞത് കേള്‍ക്കാന്‍ ആരെങ്കിലും എന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എനിക്കിത് സംഭവിക്കില്ലായിരുന്നു.'' എടാ പഹയാ ഞമ്മക്കതറിയാം. എനിക്കതില് ബെശമോണ്ട്. പക്ഷേ ഇനി നമുക്കെന്ത് ചെയ്യാംമ്പറ്റും.''
ബാപ്പാ... ബാപ്പാ ആമിനയുടെ വിളിക്കേട്ട് രണ്ടുപേരും അങ്ങോട്ട് ശ്രദ്ധിച്ചു. 'ഈ കുരുത്തംകെട്ട ബാപ്പ എവിടെപോയി കിടക്കേണ്.'' ആമിനയുടെ സംസാരം കേട്ട് അബ്ദുള്ളക്കക്ക് ശുണ്ഠി വന്നു. 'നിന്റെ തന്തേണേടി കുരുത്തംകെട്ടത്. അല്ലാതെ ഞമ്മളല്ല.'' ആ! ഇങ്ങള് ഇവിടെ നിക്കേര്‍ന്നാ ഉമ്മ വിളിക്കണ്. അവരുടെ വര്‍ത്താനം കേട്ട് ചിരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.
Naseela K.M.,
Physical Science
ഉപേക്ഷിക്കപ്പെട്ട താരാട്ട്
നിറനിലാവില്‍ സ്നേഹത്തിന്‍ തെന്നലായ്....
രാഗതാള വ്യത്യാസമില്ലാത്ത താരാട്ടിന്‍ ശീലുകള്‍
പിന്നീടെപ്പോഴോ.....
അതിന്‍ മാധുര്യം നുണഞ്ഞ് നിന്ദ്രയിലേക്ക്
രാത്രിയുടെ അന്ത്യയാമങ്ങളിലപ്പോഴും
ആ താരാട്ടിന്‍ ശീലുകള്‍ക്ക് നിന്ദ്രയില്ലായിരുന്നു...
ഒരിനാദം നിന്ദ്ര കെടുത്തിയപ്പോഴും
ആ സ്നേഹത്തിന്‍ ചൂടുണ്ടായിരുന്നു തലോടാന്‍...
പിന്നെ വാരിപ്പുണര്‍ന്ന് കണ്ണുതുറപ്പിക്കാനും
അക്ഷരം ചൊല്ലിതരാനും...
തളിരിട്ട് പുഷ്പിച്ചുകൊണ്ടേയിരുന്നപ്പോഴും
ഇളം തെന്നലായ്, താരാട്ടിന്‍ പ്രാര്‍ത്ഥനയുണ്ടായിരുന്നു..
പിന്നീടെപ്പോഴോ ശ്രോതാവിന് താരാട്ടിന്‍ മാധുര്യം
ചെവിയില്‍ അപശബ്ദമായ് തോന്നിയ നേരം.
യാത്ര തുടങ്ങിയവന്‍, മാധുര്യം തീവേറ്റിയ....
താരാട്ടിനെ തളച്ചിടുന്ന നിലവറയിലേക്ക്...
മറുത്തൊരക്ഷരം ഉരിയിടാതെ...
പിന്‍തുടര്‍ന്നവള്‍ കുത്തിനായ് പ്രാര്‍ത്ഥിച്ച് കൊണ്ട്
നിലവറ പൂങ്കാവനമായിരിന്നിട്ടും
പട്ടുമെത്തയും, പൊന്‍തളികയുണ്ടായിരുന്നിട്ടും
കൊതിച്ചിരുന്നവള്‍ തന്റോമനയുടെ സാമീപ്യം...
പരിഭവമില്ലാതെ കാത്തിരുന്നവള്‍, അവന് വേണ്ടി....
Safna K.M.
English option
രാഗതാള വ്യത്യാസമില്ലാത്ത താരാട്ടിന്‍ ശീലുകള്‍
പിന്നീടെപ്പോഴോ.....
അതിന്‍ മാധുര്യം നുണഞ്ഞ് നിന്ദ്രയിലേക്ക്
രാത്രിയുടെ അന്ത്യയാമങ്ങളിലപ്പോഴും
ആ താരാട്ടിന്‍ ശീലുകള്‍ക്ക് നിന്ദ്രയില്ലായിരുന്നു...
ഒരിനാദം നിന്ദ്ര കെടുത്തിയപ്പോഴും
ആ സ്നേഹത്തിന്‍ ചൂടുണ്ടായിരുന്നു തലോടാന്‍...
പിന്നെ വാരിപ്പുണര്‍ന്ന് കണ്ണുതുറപ്പിക്കാനും
അക്ഷരം ചൊല്ലിതരാനും...
തളിരിട്ട് പുഷ്പിച്ചുകൊണ്ടേയിരുന്നപ്പോഴും
ഇളം തെന്നലായ്, താരാട്ടിന്‍ പ്രാര്‍ത്ഥനയുണ്ടായിരുന്നു..
പിന്നീടെപ്പോഴോ ശ്രോതാവിന് താരാട്ടിന്‍ മാധുര്യം
ചെവിയില്‍ അപശബ്ദമായ് തോന്നിയ നേരം.
യാത്ര തുടങ്ങിയവന്‍, മാധുര്യം തീവേറ്റിയ....
താരാട്ടിനെ തളച്ചിടുന്ന നിലവറയിലേക്ക്...
മറുത്തൊരക്ഷരം ഉരിയിടാതെ...
പിന്‍തുടര്‍ന്നവള്‍ കുത്തിനായ് പ്രാര്‍ത്ഥിച്ച് കൊണ്ട്
നിലവറ പൂങ്കാവനമായിരിന്നിട്ടും
പട്ടുമെത്തയും, പൊന്‍തളികയുണ്ടായിരുന്നിട്ടും
കൊതിച്ചിരുന്നവള്‍ തന്റോമനയുടെ സാമീപ്യം...
പരിഭവമില്ലാതെ കാത്തിരുന്നവള്‍, അവന് വേണ്ടി....
Safna K.M.
English option
ഭൂമി
പണ്ടവള്‍ക്ക് പതിനേഴില്‍ മാദകത്വം
പൊന്നരഞ്ഞാണമായിരുന്നുരുവികള്‍.
ഹരിതവര്‍ണ്ണ ചേലചാര്‍ത്തിയ വന്‍കാടുകള്‍
ഒരു ചെറിയ കുളിരായ് വീശിയ മന്ദമാരുതന്‍
നീലിമ പകരുന്ന നീലകാശനയനങ്ങള്‍.
കുങ്കുമം ചാര്‍ത്തിയ സായന്തനസന്ധ്യകള്‍
പൊന്നാഭരണമായിരുന്ന വസന്തകാലം
കത്തിജ്ജ്വലിക്കുന്ന സൂര്യതളെയൊരു തേജസ്വനിയാക്കി
ഇങ്ങനെ സത്യധര്‍മ്മനീതിക്ക് പര്യായമായി
സര്‍വ്വാംഗസുന്ദരിയായ് വിളങ്ങിനിന്നവള്‍ ഭൂമി
ഇന്നവള്‍ അതീവ ഖിന്നയായ് കണ്ടു
വില്‍ക്കപ്പെടുന്നോരു പൊന്നരഞ്ഞാണങ്ങള്‍
പിച്ചിചിന്തീടുന്ന ഉടയാടകള്‍
ദുര്‍ഗന്ധപൂരിതമാം മന്ദമാരുതന്‍
ഇരുണ്ട് വെമ്പി നില്‍ക്കുന്ന നീലവാന മിഴികള്‍
നിണപര്യായമാം ത്രിസന്ധ്യകള്‍
പെട്ടെന്നൊളിച്ച സൂര്യനവളെ ഇരുട്ടിലാഴ്ത്തി
ഇങ്ങനെ സത്യധര്‍മ്മ നീതിക്ക് വിപരീതമായി
അവളിന്ന് അന്ധകാരമായി മാറി വെറും അന്ധകാരം.
Vinodini M.P.
Natural Science option
പൊന്നരഞ്ഞാണമായിരുന്നുരുവികള്‍.
ഹരിതവര്‍ണ്ണ ചേലചാര്‍ത്തിയ വന്‍കാടുകള്‍
ഒരു ചെറിയ കുളിരായ് വീശിയ മന്ദമാരുതന്‍
നീലിമ പകരുന്ന നീലകാശനയനങ്ങള്‍.
കുങ്കുമം ചാര്‍ത്തിയ സായന്തനസന്ധ്യകള്‍
പൊന്നാഭരണമായിരുന്ന വസന്തകാലം
കത്തിജ്ജ്വലിക്കുന്ന സൂര്യതളെയൊരു തേജസ്വനിയാക്കി
ഇങ്ങനെ സത്യധര്‍മ്മനീതിക്ക് പര്യായമായി
സര്‍വ്വാംഗസുന്ദരിയായ് വിളങ്ങിനിന്നവള്‍ ഭൂമി
ഇന്നവള്‍ അതീവ ഖിന്നയായ് കണ്ടു
വില്‍ക്കപ്പെടുന്നോരു പൊന്നരഞ്ഞാണങ്ങള്‍
പിച്ചിചിന്തീടുന്ന ഉടയാടകള്‍
ദുര്‍ഗന്ധപൂരിതമാം മന്ദമാരുതന്‍
ഇരുണ്ട് വെമ്പി നില്‍ക്കുന്ന നീലവാന മിഴികള്‍
നിണപര്യായമാം ത്രിസന്ധ്യകള്‍
പെട്ടെന്നൊളിച്ച സൂര്യനവളെ ഇരുട്ടിലാഴ്ത്തി
ഇങ്ങനെ സത്യധര്‍മ്മ നീതിക്ക് വിപരീതമായി
അവളിന്ന് അന്ധകാരമായി മാറി വെറും അന്ധകാരം.
Vinodini M.P.
Natural Science option
നഷ്ടസ്വപ്നങ്ങള്‍
വിജനമാം ഏകാന്തതയില്‍
വരാന്‍ മടിക്കുന്ന കൂരിരുള്‍പോലും
എന്‍ വിജനമാം ഏകാന്തതയിലും
കുട്ടില്ലെനിക്കെന്‍ നഷ്ടസ്വപ്നങ്ങളല്ലാതെ
ഇടഞ്ഞു ഒരുനാള്‍ കുപ്പിവളകള്‍ പോല്‍
എന്‍ സ്വപ്നങ്ങളും
പടുത്തുയര്‍ത്തുവാന്‍ ശ്രമിച്ചതില്ല ഞാന്‍
പിന്നീടൊരിക്കലും എന്‍ സ്വപ്നങ്ങളെ
ഒലിച്ചുപോയി എന്‍ സ്വപ്നങ്ങള്‍
കാലത്തിന്‍ പ്രവാഹത്തിന്‍
ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം
മറഞ്ഞുപോയി അതെന്‍ മനതാരില്‍നിന്നും
തിരിച്ചറിഞ്ഞു ഞാന്‍ ജീവിതയാഥാര്‍ത്ഥ്യത്തെ
എത്ര വൈകിയാണെങ്കിലും
ജീവിത യാഥാര്‍ത്ഥ്യത്തിന്‍ വക്കില്‍ നിന്നും
തിരിഞ്ഞുനോക്കി ഞാന്‍ ഒരിക്കല്‍കൂടി
കണ്ടതില്ല മറ്റൊന്നും ഭീതിപ്പെടുത്തും
കൂരിരുളല്ലാതെ.
Anila C.A.,
Natural Science.
വരാന്‍ മടിക്കുന്ന കൂരിരുള്‍പോലും
എന്‍ വിജനമാം ഏകാന്തതയിലും
കുട്ടില്ലെനിക്കെന്‍ നഷ്ടസ്വപ്നങ്ങളല്ലാതെ
ഇടഞ്ഞു ഒരുനാള്‍ കുപ്പിവളകള്‍ പോല്‍
എന്‍ സ്വപ്നങ്ങളും
പടുത്തുയര്‍ത്തുവാന്‍ ശ്രമിച്ചതില്ല ഞാന്‍
പിന്നീടൊരിക്കലും എന്‍ സ്വപ്നങ്ങളെ
ഒലിച്ചുപോയി എന്‍ സ്വപ്നങ്ങള്‍
കാലത്തിന്‍ പ്രവാഹത്തിന്‍
ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം
മറഞ്ഞുപോയി അതെന്‍ മനതാരില്‍നിന്നും
തിരിച്ചറിഞ്ഞു ഞാന്‍ ജീവിതയാഥാര്‍ത്ഥ്യത്തെ
എത്ര വൈകിയാണെങ്കിലും
ജീവിത യാഥാര്‍ത്ഥ്യത്തിന്‍ വക്കില്‍ നിന്നും
തിരിഞ്ഞുനോക്കി ഞാന്‍ ഒരിക്കല്‍കൂടി
കണ്ടതില്ല മറ്റൊന്നും ഭീതിപ്പെടുത്തും
കൂരിരുളല്ലാതെ.
Anila C.A.,
Natural Science.
വിശപ്പിന്റെ വിളി
റെയില്‍വേ സ്റ്റേഷന്‍ ഏതാണ്ട് വിജനമായിരുന്നു. അവിടവിടെയായി സിമന്റു ബെഞ്ചുകളില്‍ ഏതാനും യാത്രക്കാര്‍ ഇരിക്കുന്നു. രാത്രി പൈകിയോടുന്ന ഏതോ വണ്ടി കാത്തിരിക്കുന്നവര്‍, കാത്തിരിപ്പിന്റെ മുഷിപ്പും അനിവാര്യമായ യാത്രയുടെ ആത്മബോധവും ചേര്‍ന്ന് അവരുടെ മുഖങ്ങള്‍ക്ക് ഒരു പ്രത്യേകഭാവം നല്‍കിയിട്ടുണ്ട്. അക്ഷമയുടെ കാലില്‍ ഉറക്കച്ചടവും പേറി നിശãബ്ദതയോട് കയര്‍ക്കുന്ന വേറെയും ചിലര്‍. യാത്രക്കാര്‍ വലിച്ചെറിഞ്ഞ എച്ചില്‍പൊതികളുടെ അവകാശത്തര്‍ക്കത്തില്‍ കലപില കൂട്ടിയിരുന്ന കാക്കകള്‍ എപ്പോഴോ ചേക്കേറിക്കഴിഞ്ഞു. കാലം ചുളിവു വീഴ്ത്തിയ മുഖവും മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു വൃദ്ധയാചക വേച്ചു വേച്ചു നടക്കുന്നു. അന്നത്തെ 'സമ്പാദ്യം' കൊണ്ട് വല്ലതും കഴിച്ച് ഒരു കിടിപ്പാടം അന്വേഷിക്കുകയാവണം. കാക്കക്കഷ്ടങ്ങള്‍ ചിത്രം വരഞ്ഞ ഒഴിഞ്ഞ സിമന്റുബെഞ്ചില്‍ പരിവേദനങ്ങളുടെ മാറാപ്പുകള്‍ വെച്ച് തലചായ്ക്കാനൊരുങ്ങുന്ന വൃദ്ധയാചകന്‍. ഇടക്കിടെ അപശബ്ദങ്ങളുണ്ടാക്കുകയും എന്തോ തിരയുകയും ചെയ്തിരുന്ന മാനസിക രോഗിയായ ചെറുപ്പക്കാരന്‍ പ്ലാറ്റുഫോമിലെ സ്റ്റോറില്‍ നിന്ന് ബീഡി വാങ്ങി കത്തിച്ച്, കെടുത്തിയ കൊള്ളികടയിലേക്ക് തന്നെ തിരിച്ചെറിഞ്ഞ് നിര്‍വ്വികാരനായി നടന്നുനീങ്ങുന്നു. അര്‍ത്ഥമുള്ള വാക്കുകളുടെ വിലയിടിഞ്ഞ കാലത്ത് അര്‍ത്ഥമില്ലാത്ത ശബ്ദങ്ങള്‍ കൊണ്ട് സമരം ചെയ്യുകയാവണം അയാള്‍. നിലനില്‍ക്കുന്ന വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ചോരത്തിളപ്പിന്റെ പ്രതീകമാവാം അയാളുടെ ചെയ്തികള്‍. പ്ലാറ്റ്ഫോമില്‍ താമസമാക്കിയ തമിഴ് കുടുംബം അത്താഴം കഴിഞ്ഞ് കിടക്കാനൊരുങ്ങുന്നു. ഇടക്ക് കൈക്കുഞ്ഞ് കരയാന്‍ തുടങ്ങുമ്പോള്‍ നിര്‍ലജ്ജമായി മുലയൂട്ടുന്ന 'ഗൃഹനാഥ'.
സ്റ്റേഷനടുത്തുള്ള മീഞ്ചന്തയില്‍ നിന്നും മടുപ്പിക്കുന്ന ദുര്‍ഗന്ധം വമിക്കുന്നു. പുലര്‍ച്ചേ കയറ്റിപ്പോകാനുള്ള വെറ്റിലക്കൊട്ടകള്‍ വഴിമുടക്കാത്തവിധം അടുക്കിവെച്ചിട്ടുണ്ട്. ഇനിയും ഉറങ്ങിയിട്ടില്ലാത്ത ഈച്ചകള്‍ അടയ്ക്കക്കൊട്ടകള്‍ക്കു ചുറ്റും മൂളിപ്പറക്കുന്നു. ടോയ്ലറ്റുകളുടെ പിറകില്‍ ഉദയം കൊള്ളുന്ന കൊതുകുകള്‍ ചെവിയില്‍ മൂളിപ്പാട്ടു പാടുന്നതിന്റെ അരോചകത. പോലീസ് റൂമില്‍ നിന്നും നൈറ്റ് ഡ്യൂട്ടിക്കാരുടെ പൊട്ടിച്ചിരികള്‍ ഉയര്‍ന്നു കേള്‍ക്കാം. തറപ്പിച്ച നോട്ടത്തോടെ ഒരു പോലീസുകാരന്‍ റോന്തുചുറ്റുന്നു. യാത്രാവണ്ടികളുടെ നീണ്ട ഇടവേള കാരണമായിരിക്കും കാപ്പിക്കാര്‍ അപ്രത്യക്ഷമായിട്ടുണ്ട്. അങ്ങുമിങ്ങും ഓടിനടക്കുന്ന ചുമട്ടുകാരുടെ കനത്ത സ്വരങ്ങള്‍ ശൂന്യതയില്‍ ലയിച്ചുചേരുന്നു. യാത്രക്കാരിലൊരാളുടെ മൊബൈല്‍ഫോണ്‍ ഞെട്ടിച്ചുകൊണ്ട് ചിലയ്ക്കുന്നു.
നിശãബ്ദതയെ കീറിമുറിച്ചുകൊണ്ട് അവസാനവണ്ടിയും പോയ്ക്കഴിഞ്ഞപ്പോള്‍ പ്ലാറ്റ്ഫോം ലക്ഷ്യമില്ലാത്തവരുടേതുമാത്രമായി. പകല്‍ സമയം പരസ്യങ്ങളുമായി ഉറഞ്ഞുതുള്ളിയിരുന്ന ടി.വികള്‍ വിശ്രമത്തിലാണ്. യാത്രക്കാരില്‍ പ്രതീക്ഷയുടെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് അനൌണ്‍സ്മെന്റുകളും മുഴങ്ങാതായി.
അവജ്ഞയോടെ നോക്കി കടന്നുപോകുന്ന കാടന്‍പൂച്ച ഇണയുമായി കടിപിടികൂടുന്നു. വൃദ്ധയാചകന്റെ കൂര്‍ക്കംവലി അവ്യക്തമായി കേള്‍ക്കുന്നു, എല്ലാം കണ്ടും കേട്ടും മുഷിപ്പിന്റെ മണിക്കൂറുകള്‍. മേലേ കണ്‍പോളകള്‍ക്കുള്ളില്‍ ഒരു ചുവന്ന വേദന ജനിക്കുമ്പോള്‍ വയറ്റില്‍ കുടല്‍ കരിയുന്ന മണം. കത്തലടക്കാനുള്ള ആഗ്രഹത്തിന്റെ കാലില്‍ വേച്ചു വേച്ചു പുറത്തേക്ക് നടന്നു. കാത്തിരിപ്പിന്റെ ഇരുട്ടു ബെഞ്ചില്‍ നിന്നും വേശ്യകള്‍ എത്തിനോക്കുന്നു. മാനാഭിമാനത്തിന് വിലയിടാന്‍ ഇടപാടുകാരെ വലവിശീയെടുക്കാന്‍ പോന്ന കണ്ണുകള്‍. ഗ്യാസ്ലൈറ്റ് ജ്വലിക്കുന്ന തട്ടുകടയില്‍ നിന്നും മീന്‍കറിയുടെ വശ്യമായ സുഗന്ധം നാസാരന്ര്ധങ്ങളെ തഴുകി കടന്നുപോകുന്നു. 'ഇരട്ടി' കൊയ്യാന്‍ ഉറക്കമിളിച്ചിരിക്കുന്ന കടക്കാരന്‍ ഇറങ്ങിനിന്ന് കനപ്പിച്ച് നോക്കുന്നു. കയ്യിലൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞോ എന്തോ അയാളുടെ നോട്ടത്തിന് 'കടന്നുപോടാ' എന്ന പരുക്കന്‍ ഭാഷ. സ്വപ്നം കാണാന്‍പോലും അര്‍ഹതയില്ലെന്ന ബോധത്തോടെ തിരികെ പ്ലാറ്റ്ഫോമിലെത്തുമ്പോള്‍ പാളത്തില്‍ ഡീസല്‍ ടാങ്കറുകളുടെ അനുസ്യുതപ്രവാഹം. മൂക്കിലേക്കടിച്ചുകയറുന്ന ഡീസലിന്റെ ഗന്ധത്തില്‍ നിന്ന് പതിയെ മുക്തി നേടവേ ഒരുവതാരം കണക്കെ പ്രത്യക്ഷപ്പെടുന്ന റെയില്‍ ജീവനക്കാരന്‍. ഇരന്നു വാങ്ങിയ പൊതിച്ചോറിന്റെ അവസാന കണികയും തീരവേ അയാളോട് നന്ദിപറഞ്ഞെന്ന് വരുത്തി. ഉച്ചത്തില്‍ പേരെടുത്ത് വിളിച്ചിരുന്ന കൊച്ചമ്മയെയാണ് ഓര്‍മ്മ വന്നത്. അവരോട് പക്ഷേ യാചനയുടെ ആവശ്യമുണ്ടായിരുന്നില്ല. ഉള്ളില്‍ ആമാശയത്തിന്റെ ആഹ്ലാദത്തിമിര്‍പ്പുകള്‍ കേട്ടുകിടക്കവെ കണ്‍പോളകള്‍ക്ക് ഘനമേറുന്നതായറിഞ്ഞു.
പോര്‍ട്ടര്‍ നിര്‍ദയമായി തട്ടിവിളിച്ചപ്പോള്‍ വഴിയില്‍ കിടന്നതിന് കുറ്റബോധം തോന്നി. നേരം വെളുക്കാന്‍ ഇനി അധികസമയമില്ല. അന്നം തേടിപ്പോവുന്ന പറവകളുടെ കലപിലകള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നു. മീഞ്ചന്തയിലെ ബഹളങ്ങളെ അതിജീവിച്ച് ഒരു ചലച്ചിത്രഗാനം ഒഴുകിവരുന്നു. ആദ്യവണ്ടിയി തന്നെ വെറ്റിലയും അടക്കയും കയറ്റിവിടുന്നതിരക്കിലാണ് ചുമട്ടുകാര്‍. യാത്രാവണ്ടിയുടെ വരവറിയിച്ച് ഇടക്കിടെ മുഴങ്ങുന്ന അനൌണ്‍സ്മെന്റുകള്‍. അവിടവിടെയായി കാപ്പിക്കച്ചവടക്കാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തൂപ്പുകാര്‍ അവസാന മിനുക്കുപണികള്‍ നടത്തുന്നു. തണുപ്പകറ്റാന്‍ കാപ്പികുടിക്കുന്ന തിരക്കിലാണ് യാത്രക്കാരിലേറെയും. തിരക്ക് കൂടി വന്നപ്പോള്‍ പതുക്കെ ഉള്‍വലിയുകയാണ് നല്ലതെന്നു തോന്നി.
ഇപ്പോള്‍ പ്ലാറ്റുഫോമിലെ തിരക്കുകള്‍ ഒരുമറയ്ക്കപ്പുറത്തെന്നപോലെ കേള്‍ക്കാം. റെയില്‍വേ ജീവനക്കാരുടെ ക്വോട്ടേഴ്സിന്റെ തിണ്ണക്ക് പതിവിലേറെ തണുപ്പുണ്ടായിരുന്നെങ്കിലും മുഷിപ്പിന്റെ താരാട്ടില്‍ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഉച്ചക്ക് വിശപ്പാണ് വിളിച്ചുണര്‍ത്തിയത്. പെട്ടെന്നാണ് കോടമഞ്ഞിറങ്ങുംപോലെ ഒരുപറ്റം ഖദര്‍ധാരികള്‍ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ മാലാഖമാരെപ്പോലെ പ്ലാറ്റുഫോമിലെങ്ങും പരന്നു നടക്കുന്നു. അമ്പരപ്പില്‍ നിന്നുണരാന്‍ അല്‍പസമയമേ വേണ്ടി വന്നുള്ളു. അവര്‍ വൃദ്ധയാചകരെയും യാചകബാല്യങ്ങളെയും കൂട്ടിക്കൊണ്ടു പോവുന്നു. തെരുവിന്റെ മകള്‍ അമ്പരപ്പും വിസമ്മതവും ചിലര്‍ ആക്രമവാസനയും കാണിക്കുന്നുവെങ്കിലും ഒടുവില്‍ സ്നേഹത്തിന്റൈ ശക്തിസാന്ദ്രമായ സ്പര്‍ശത്തില്‍ അവര്‍ കിഴടങ്ങുന്നു. ആകെത്തുകയില്‍ ഏതോ സാമൂഹ്യ പ്രവര്‍ത്തകരോ സന്നദ്ധ സംഘടനക്കാരോ ആയിരിക്കാം എന്ന അനുമാനത്തിലെത്തി. അതെ, നിരാംബര്‍ക്കാലംബമാകുന്നവര്‍ തന്നെ.
സ്നേഹസ്പര്‍ശത്തിനായി ഒരു കൈ നീളുന്നതും കാത്ത് എല്ലാവരും കാണുന്നിടത്തുതന്നെ കുത്തിയിരുന്നു. അതെ, ആരോ ഒരു തലോടലോടെ വിളിച്ചുണര്‍ത്തി. ഒന്നു മയങ്ങിയതുപോലെ അഭിനയിക്കുകയായിരുന്നല്ലോ താന്‍. ഉള്ളില്‍ നൂറുവട്ടം സമ്മതമാണെങ്കിലും പുറമെ വിസമ്മതം പ്രകടിപ്പിക്കുന്നതിലെ ഔപചാരികത അയാള്‍ മനസ്സിലാക്കിക്കാണില്ല. അയാള്‍ തിരിച്ചുനടക്കുമോ എന്ന ഒരുള്‍ഭയം ഇല്ലാതില്ല. പിടിച്ചെഴുന്നേല്‍പിക്കുമ്പോള്‍ അനുസരണശീലനായ കുട്ടിയെപ്പോലെ അയാളെ പിന്തുടരുന്നു...
സ്റ്റേഷനിലെ മണിയടികേട്ട് സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണരുമ്പോള്‍ പ്ലാറ്റ്ഫോം വീണ്ടും നിശãബ്ദമായിക്കഴിഞ്ഞിരുന്നു. ഖദര്‍ധാരികളും വൃദ്ധബാല യാചകരും അപ്രത്യക്ഷമായിട്ടുണ്ട്. സ്വന്തം വ്യാമോഹത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസില്‍ നിന്നും സന്ധികളിലേക്ക് പടരുന്ന ലജ്ജയുടെ കണങ്ങള്‍ ഒരുതരം മരവിപ്പുണ്ടാക്കുന്നു. മനുഷ്യനിട്ട ഒരു പേരു മാത്രമേ സ്വന്തമായുള്ളു എന്ന ബോധത്തില്‍ അന്നാദ്യമായി ഒരു നായയായി ജനിക്കേണ്ടിവന്നതില്‍ സ്വയം ശപിച്ചു. ദേഷ്യവും വെറുപ്പും ഒരേസമയം മസ്തിഷ്കത്തിലേക്കിരച്ചുകയറി. നായകള്‍ക്കും വേണ്ടം വൃദ്ധസദനങ്ങളും ശാന്തിഹോമുകളും എന്ന ആത്മരോഷത്തിന്റെ തിരികെടുത്തി വീണ്ടും വിശപ്പിന്റെ വിളി. സമയം പാഴാക്കാതെ എച്ചില്‍പൊതികളും തേടി പാളത്തിലിറങ്ങി നടന്നു.
Assainar A
സ്റ്റേഷനടുത്തുള്ള മീഞ്ചന്തയില്‍ നിന്നും മടുപ്പിക്കുന്ന ദുര്‍ഗന്ധം വമിക്കുന്നു. പുലര്‍ച്ചേ കയറ്റിപ്പോകാനുള്ള വെറ്റിലക്കൊട്ടകള്‍ വഴിമുടക്കാത്തവിധം അടുക്കിവെച്ചിട്ടുണ്ട്. ഇനിയും ഉറങ്ങിയിട്ടില്ലാത്ത ഈച്ചകള്‍ അടയ്ക്കക്കൊട്ടകള്‍ക്കു ചുറ്റും മൂളിപ്പറക്കുന്നു. ടോയ്ലറ്റുകളുടെ പിറകില്‍ ഉദയം കൊള്ളുന്ന കൊതുകുകള്‍ ചെവിയില്‍ മൂളിപ്പാട്ടു പാടുന്നതിന്റെ അരോചകത. പോലീസ് റൂമില്‍ നിന്നും നൈറ്റ് ഡ്യൂട്ടിക്കാരുടെ പൊട്ടിച്ചിരികള്‍ ഉയര്‍ന്നു കേള്‍ക്കാം. തറപ്പിച്ച നോട്ടത്തോടെ ഒരു പോലീസുകാരന്‍ റോന്തുചുറ്റുന്നു. യാത്രാവണ്ടികളുടെ നീണ്ട ഇടവേള കാരണമായിരിക്കും കാപ്പിക്കാര്‍ അപ്രത്യക്ഷമായിട്ടുണ്ട്. അങ്ങുമിങ്ങും ഓടിനടക്കുന്ന ചുമട്ടുകാരുടെ കനത്ത സ്വരങ്ങള്‍ ശൂന്യതയില്‍ ലയിച്ചുചേരുന്നു. യാത്രക്കാരിലൊരാളുടെ മൊബൈല്‍ഫോണ്‍ ഞെട്ടിച്ചുകൊണ്ട് ചിലയ്ക്കുന്നു.
നിശãബ്ദതയെ കീറിമുറിച്ചുകൊണ്ട് അവസാനവണ്ടിയും പോയ്ക്കഴിഞ്ഞപ്പോള്‍ പ്ലാറ്റ്ഫോം ലക്ഷ്യമില്ലാത്തവരുടേതുമാത്രമായി. പകല്‍ സമയം പരസ്യങ്ങളുമായി ഉറഞ്ഞുതുള്ളിയിരുന്ന ടി.വികള്‍ വിശ്രമത്തിലാണ്. യാത്രക്കാരില്‍ പ്രതീക്ഷയുടെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് അനൌണ്‍സ്മെന്റുകളും മുഴങ്ങാതായി.
അവജ്ഞയോടെ നോക്കി കടന്നുപോകുന്ന കാടന്‍പൂച്ച ഇണയുമായി കടിപിടികൂടുന്നു. വൃദ്ധയാചകന്റെ കൂര്‍ക്കംവലി അവ്യക്തമായി കേള്‍ക്കുന്നു, എല്ലാം കണ്ടും കേട്ടും മുഷിപ്പിന്റെ മണിക്കൂറുകള്‍. മേലേ കണ്‍പോളകള്‍ക്കുള്ളില്‍ ഒരു ചുവന്ന വേദന ജനിക്കുമ്പോള്‍ വയറ്റില്‍ കുടല്‍ കരിയുന്ന മണം. കത്തലടക്കാനുള്ള ആഗ്രഹത്തിന്റെ കാലില്‍ വേച്ചു വേച്ചു പുറത്തേക്ക് നടന്നു. കാത്തിരിപ്പിന്റെ ഇരുട്ടു ബെഞ്ചില്‍ നിന്നും വേശ്യകള്‍ എത്തിനോക്കുന്നു. മാനാഭിമാനത്തിന് വിലയിടാന്‍ ഇടപാടുകാരെ വലവിശീയെടുക്കാന്‍ പോന്ന കണ്ണുകള്‍. ഗ്യാസ്ലൈറ്റ് ജ്വലിക്കുന്ന തട്ടുകടയില്‍ നിന്നും മീന്‍കറിയുടെ വശ്യമായ സുഗന്ധം നാസാരന്ര്ധങ്ങളെ തഴുകി കടന്നുപോകുന്നു. 'ഇരട്ടി' കൊയ്യാന്‍ ഉറക്കമിളിച്ചിരിക്കുന്ന കടക്കാരന്‍ ഇറങ്ങിനിന്ന് കനപ്പിച്ച് നോക്കുന്നു. കയ്യിലൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞോ എന്തോ അയാളുടെ നോട്ടത്തിന് 'കടന്നുപോടാ' എന്ന പരുക്കന്‍ ഭാഷ. സ്വപ്നം കാണാന്‍പോലും അര്‍ഹതയില്ലെന്ന ബോധത്തോടെ തിരികെ പ്ലാറ്റ്ഫോമിലെത്തുമ്പോള്‍ പാളത്തില്‍ ഡീസല്‍ ടാങ്കറുകളുടെ അനുസ്യുതപ്രവാഹം. മൂക്കിലേക്കടിച്ചുകയറുന്ന ഡീസലിന്റെ ഗന്ധത്തില്‍ നിന്ന് പതിയെ മുക്തി നേടവേ ഒരുവതാരം കണക്കെ പ്രത്യക്ഷപ്പെടുന്ന റെയില്‍ ജീവനക്കാരന്‍. ഇരന്നു വാങ്ങിയ പൊതിച്ചോറിന്റെ അവസാന കണികയും തീരവേ അയാളോട് നന്ദിപറഞ്ഞെന്ന് വരുത്തി. ഉച്ചത്തില്‍ പേരെടുത്ത് വിളിച്ചിരുന്ന കൊച്ചമ്മയെയാണ് ഓര്‍മ്മ വന്നത്. അവരോട് പക്ഷേ യാചനയുടെ ആവശ്യമുണ്ടായിരുന്നില്ല. ഉള്ളില്‍ ആമാശയത്തിന്റെ ആഹ്ലാദത്തിമിര്‍പ്പുകള്‍ കേട്ടുകിടക്കവെ കണ്‍പോളകള്‍ക്ക് ഘനമേറുന്നതായറിഞ്ഞു.
പോര്‍ട്ടര്‍ നിര്‍ദയമായി തട്ടിവിളിച്ചപ്പോള്‍ വഴിയില്‍ കിടന്നതിന് കുറ്റബോധം തോന്നി. നേരം വെളുക്കാന്‍ ഇനി അധികസമയമില്ല. അന്നം തേടിപ്പോവുന്ന പറവകളുടെ കലപിലകള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നു. മീഞ്ചന്തയിലെ ബഹളങ്ങളെ അതിജീവിച്ച് ഒരു ചലച്ചിത്രഗാനം ഒഴുകിവരുന്നു. ആദ്യവണ്ടിയി തന്നെ വെറ്റിലയും അടക്കയും കയറ്റിവിടുന്നതിരക്കിലാണ് ചുമട്ടുകാര്‍. യാത്രാവണ്ടിയുടെ വരവറിയിച്ച് ഇടക്കിടെ മുഴങ്ങുന്ന അനൌണ്‍സ്മെന്റുകള്‍. അവിടവിടെയായി കാപ്പിക്കച്ചവടക്കാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തൂപ്പുകാര്‍ അവസാന മിനുക്കുപണികള്‍ നടത്തുന്നു. തണുപ്പകറ്റാന്‍ കാപ്പികുടിക്കുന്ന തിരക്കിലാണ് യാത്രക്കാരിലേറെയും. തിരക്ക് കൂടി വന്നപ്പോള്‍ പതുക്കെ ഉള്‍വലിയുകയാണ് നല്ലതെന്നു തോന്നി.
ഇപ്പോള്‍ പ്ലാറ്റുഫോമിലെ തിരക്കുകള്‍ ഒരുമറയ്ക്കപ്പുറത്തെന്നപോലെ കേള്‍ക്കാം. റെയില്‍വേ ജീവനക്കാരുടെ ക്വോട്ടേഴ്സിന്റെ തിണ്ണക്ക് പതിവിലേറെ തണുപ്പുണ്ടായിരുന്നെങ്കിലും മുഷിപ്പിന്റെ താരാട്ടില്‍ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഉച്ചക്ക് വിശപ്പാണ് വിളിച്ചുണര്‍ത്തിയത്. പെട്ടെന്നാണ് കോടമഞ്ഞിറങ്ങുംപോലെ ഒരുപറ്റം ഖദര്‍ധാരികള്‍ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ മാലാഖമാരെപ്പോലെ പ്ലാറ്റുഫോമിലെങ്ങും പരന്നു നടക്കുന്നു. അമ്പരപ്പില്‍ നിന്നുണരാന്‍ അല്‍പസമയമേ വേണ്ടി വന്നുള്ളു. അവര്‍ വൃദ്ധയാചകരെയും യാചകബാല്യങ്ങളെയും കൂട്ടിക്കൊണ്ടു പോവുന്നു. തെരുവിന്റെ മകള്‍ അമ്പരപ്പും വിസമ്മതവും ചിലര്‍ ആക്രമവാസനയും കാണിക്കുന്നുവെങ്കിലും ഒടുവില്‍ സ്നേഹത്തിന്റൈ ശക്തിസാന്ദ്രമായ സ്പര്‍ശത്തില്‍ അവര്‍ കിഴടങ്ങുന്നു. ആകെത്തുകയില്‍ ഏതോ സാമൂഹ്യ പ്രവര്‍ത്തകരോ സന്നദ്ധ സംഘടനക്കാരോ ആയിരിക്കാം എന്ന അനുമാനത്തിലെത്തി. അതെ, നിരാംബര്‍ക്കാലംബമാകുന്നവര്‍ തന്നെ.
സ്നേഹസ്പര്‍ശത്തിനായി ഒരു കൈ നീളുന്നതും കാത്ത് എല്ലാവരും കാണുന്നിടത്തുതന്നെ കുത്തിയിരുന്നു. അതെ, ആരോ ഒരു തലോടലോടെ വിളിച്ചുണര്‍ത്തി. ഒന്നു മയങ്ങിയതുപോലെ അഭിനയിക്കുകയായിരുന്നല്ലോ താന്‍. ഉള്ളില്‍ നൂറുവട്ടം സമ്മതമാണെങ്കിലും പുറമെ വിസമ്മതം പ്രകടിപ്പിക്കുന്നതിലെ ഔപചാരികത അയാള്‍ മനസ്സിലാക്കിക്കാണില്ല. അയാള്‍ തിരിച്ചുനടക്കുമോ എന്ന ഒരുള്‍ഭയം ഇല്ലാതില്ല. പിടിച്ചെഴുന്നേല്‍പിക്കുമ്പോള്‍ അനുസരണശീലനായ കുട്ടിയെപ്പോലെ അയാളെ പിന്തുടരുന്നു...
സ്റ്റേഷനിലെ മണിയടികേട്ട് സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണരുമ്പോള്‍ പ്ലാറ്റ്ഫോം വീണ്ടും നിശãബ്ദമായിക്കഴിഞ്ഞിരുന്നു. ഖദര്‍ധാരികളും വൃദ്ധബാല യാചകരും അപ്രത്യക്ഷമായിട്ടുണ്ട്. സ്വന്തം വ്യാമോഹത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസില്‍ നിന്നും സന്ധികളിലേക്ക് പടരുന്ന ലജ്ജയുടെ കണങ്ങള്‍ ഒരുതരം മരവിപ്പുണ്ടാക്കുന്നു. മനുഷ്യനിട്ട ഒരു പേരു മാത്രമേ സ്വന്തമായുള്ളു എന്ന ബോധത്തില്‍ അന്നാദ്യമായി ഒരു നായയായി ജനിക്കേണ്ടിവന്നതില്‍ സ്വയം ശപിച്ചു. ദേഷ്യവും വെറുപ്പും ഒരേസമയം മസ്തിഷ്കത്തിലേക്കിരച്ചുകയറി. നായകള്‍ക്കും വേണ്ടം വൃദ്ധസദനങ്ങളും ശാന്തിഹോമുകളും എന്ന ആത്മരോഷത്തിന്റെ തിരികെടുത്തി വീണ്ടും വിശപ്പിന്റെ വിളി. സമയം പാഴാക്കാതെ എച്ചില്‍പൊതികളും തേടി പാളത്തിലിറങ്ങി നടന്നു.
Assainar A
ഭൂമി പൊള്ളുന്നു
ആധുനിക ലോകം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കാലാവസ്ഥ വ്യതിയാനം. ലോക ഉച്ചകോടികളിലും സമ്മേളനങ്ങളിലും അതിന്റെ പ്രാധാന്യം വളരെ കൂടി വരികയാണ്. ഈ ഒരു പ്രശ്നത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി ഓരോ രാജ്യങ്ങളും വ്യത്യസ്തമായ സമീപനങ്ങളും രീതികളുമാണ് ആവിഷ്കരിക്കുന്നത്. മാലിദ്വീപ് സര്‍ക്കാര്‍ മന്ത്രിസഭായോഗം കൂടിയത് കടലിനടിയിലാണെങ്കില്‍ നേപ്പാള്‍ സര്‍ക്കാര്‍ ഹിമാലയത്തിലെ എവറസ്റ്റ് പര്‍വതത്തിനരികിലാണ് മന്ത്രിസഭാ യോഗത്തിന് വേദിയൊരുക്കിയത്. കോപ്പന്‍ ഹോഗന്‍ ഉച്ചകോടിയിലും ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ ഉന്നയിച്ചത് ഭൂമിയിലുണ്ടായിക്കൊണ്ടിക്കുന്ന മാറ്റങ്ങളെയാണ്.
കാലാവസ്ഥ വ്യതിയാനത്തിനുള്ള പ്രധാനകാരണം ഹരിഗ്രഹവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈല്‍, കാര്‍ബണ്‍ മേണോക്സേൈഡ്, നൈട്രസ് ഓക്സൈഡ് മുതലായവ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നതുകൊണ്ടാണ്. മേല്‍പറഞ്ഞ വാതങ്ങളുടെ കാര്യത്തില്‍ അമേരിക്ക ഒന്നാംസ്ഥാനത്തും ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തുമാണ്.
നമ്മുടെ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം മനുഷ്യനും ജീവജാലങ്ങള്‍ക്കും ഒരു പോലെയാണ്. എന്നാല്‍ ഇന്ന് ജീവജാലങ്ങളില്‍ പരിസ്ഥിതിയുടെ സ്വാധീനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷികളും പൂമ്പാറ്റകളും മറ്റ് ജീവികളും സ്വദേശം വിട്ട് കൂടിയേറിപ്പാര്‍ക്കുന്നത് ലോകത്തിന്റെ പല മേഖലകളിലും കാണാന്‍ കഴിയും. ഇതിനെക്കുറിച്ച് പഠിക്കാന്‍ അമേരിക്കയില്‍ പതിനായിരക്കണക്കിനാളുകള്‍ ശ്രമങ്ങള്‍ നടത്തിവരുന്നു. കാലാവസ്ഥാ വ്യതിയാനത്താല്‍ മരങ്ങളില്‍ ഇലപൊഴിയുന്ന, പൂഷ്പിക്കുന്ന സമയങ്ങളില്‍ മാറ്റം സംഭവിക്കുന്നു. സ്ഥിരം നമ്മുടെ നാട്ടിലെ സന്ദര്‍ശകരായിരുന്ന ദേശാടനപക്ഷികള്‍ വഴിമാറി പറക്കുവാന്‍ കാരണമാകുന്നു. വരും തലമുറക്കുള്ള ജലശേഖരങ്ങളായ ഹിമാലയന്‍ സാനുക്കളില്‍ മഞ്ഞ് ഉരുകുന്നു.
ആണവ പവര്‍പ്ലാന്റുകളില്‍ നിന്നാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് മുഖ്യമായും പുറന്തള്ളപ്പെടുന്നത്. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന 20% കാര്‍ബണ്‍ ഡൈ ഓക്സൈഡും വാഹനങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. എല്ലാം വികസിത രാജ്യങ്ങളിലും വികസനത്തിന്റെ പേരില്‍ കാറുകളും ട്രക്കുകളും കൂടുതലായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളില്‍ എല്ലാ ഊര്‍ജ ഉല്‍പാദനത്തിനുവേണ്ടി തരം താഴ്ന്നഫോസില്‍ ഫ്യൂവെല്‍സാണ് ഉപയോഗിക്കുന്നത്, കൂടാതെ നിലവാരംകുറഞ്ഞ സാങ്കേതികവിദ്യയും. ഈ പ്രവൃത്തി ഇന്ധനത്തിന്റെ അപചയത്തിന് കാരണമാകുന്നു. കൂടുതല്‍ ഉല്‍പാദനത്തിനുവേണ്ടി വ്യവസായശാലകളിലെല്ലം ഈ പ്രക്രിയ ഉപയോഗിക്കപ്പെടുന്നു. നൈലോണിന്റെയും നൈട്രിക് ആസിഡിന്റെയും നിര്‍മാണത്തില്‍ നൈട്രസ് ഓക്സൈഡ് ഉണ്ടാകുന്നതിന് കാരണം കാറുകളില്‍ ഉപയോഗിക്കുന്ന കണ്‍വേട്ടറുകളാണ്. കൂടുതലായുള്ള വളങ്ങളുടെ ഉപയോഗം കൃഷിക്കും ഭീഷണിയായി മാറുന്നുണ്ട്.
മഴയുടെ ലഭ്യതയും ചൂടും കാലാവസ്ഥ വ്യതിയാനത്താല്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് ഒരു പ്രദേശത്ത് വരള്‍ച്ചക്കും മറ്റൊരിടത്ത് വെള്ളപൊക്കത്തിനും കാരണമാകുന്നു. താല്‍ക്കാലിക സുഖത്തിന് വേണ്ടി മരങ്ങള്‍ മുറിക്കുന്നത് അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ വ്യാപിക്കുന്നതിന് കാരണമാകുന്നു. ലോക ഐക്യ രാഷ്ട്രസംഘടന ഒരു പ്രത്യേക പരിപാടിയുടെ കീഴില്‍ ഏറ്റവും കൂടുതല്‍ മരങ്ങള്‍ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നു. 2007ലെ സമാധനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ട അല്‍ഗോര്‍, രാജ്പച്ചോരി എന്നിവര്‍ തന്നെ കാലാവസ്ഥ വ്യതിയാനത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുനനു.
ലോകത്തിന്റെ പല മേഖലകളില്‍ നിന്നും ശാസ്ത്രജ്ഞന്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷങ്ങളെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞുകൊണ്ടിരിക്കുന്നു. ഭൂമിയുടെ താപത്തിന്റെ അളവ് കൂടുന്നത് ജീവികളുടെ ആവാസ വ്യവസ്ഥയെ തന്നെ ബാധിക്കുന്നു. വെള്ളപ്പൊക്കം, ചൂടുകാറ്റ്, ടൊറൈന്‍ഡോകള്‍ മുതലായവ സമുദ്രനിരപ്പിന് വരെ വ്യത്യാസം വരുത്തുന്നു. ആഗോളതാപനത്തിന്റെ വഴിയായി പുതിയ രോഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഭൂമിയുടെ താപത്തിലുണ്ടാകുന്ന വ്യത്യാസം ബാക്ടീരിയകള്‍ വളരുവാന്‍ തന്നെ കാരണമാകുന്നു. കൊതുകളുടെ എണ്ണത്തിലും വരെ വ്യത്യാസങ്ങള്‍ ഉണ്ട്. പല രോഗങ്ങള്‍ക്കും കാരണമായ എമ്പോല, ഹാന്റ, മാച്ചുപൊ വൈറസുകള്‍ ചൂടുള്ള കാലാവസ്ഥയില്‍ വളരുന്നു.
ഒരു കൂട്ടം ഗവേഷകര്‍ അടുത്തായി നടത്തിയ ഗവേഷണത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്, ഒരു വര്‍ഷത്തില്‍ 32 തവണ ഭൂമികുലുക്കം നടക്കുകയും അത് 4.6 മുതല്‍ 5.1 വരെ റിക്ടര്‍ സ്കെയിലില്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ 'ഐസ്' സമുദ്രനിരപ്പിന്റെ 20 ഫീറ്റ് ഉയരുകയും അത് പൊട്ടി സമുദ്രത്തിലേക്ക് തന്നെ പതിക്കുകയും ചെയ്യുന്നു. എങ്ങനെയാണെങ്കിലും ഏറ്റവും സുപ്രധാനമായ ആശയം എന്ന് പറയുന്നത് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറക്കുകയും അതുവഴി ആഗോളതാപനം കുറക്കലുമാണ്.
ആഗോള താപനം തടയാം
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍, ആഗോളതാപനത്തിന്റെ തീവ്രതകുറക്കാന്‍ പരിശ്രമിച്ച് വരുന്നു. അതില്‍പ്പെടുന്ന ഒന്നാണ് ക്വോട്ടോ ഉടമ്പടി ^ തന്മൂലം കുറെ രാജ്യങ്ങള്‍ തമ്മില്‍ ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള പുറംതള്ളലിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്കയില്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍വൈസ് പ്രസിഡന്റുമായ അല്‍ഗോര്‍ ഈ മുദ്രവാക്യവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. ഇതിനോടനുബന്ധിച്ച് 'An Inconvenient Truth' എന്ന ഡോക്യൂമെന്ററി തന്നെ നിര്‍മിച്ചുകഴിഞ്ഞു. പല പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ആഗോളതാപനത്തെക്കുറിച്ച് വിവരിക്കുന്നു.
പക്ഷെ, ഇത്രതന്നെ നമ്മുടെ ഭൂമിയില്‍ സംഭവിച്ചിട്ടും ഈ ഒരു വസ്തുതയുടെ, തീവ്രത മനസ്സിലാക്കാന്‍ കഴിയാത്ത പല സംശയാലുക്കളും നമ്മുടെ കൂട്ടത്തിലുണ്ട്. ഇവര്‍ വിശ്വസിക്കുന്നത്, യഥാര്‍ത്ഥ്യത്തില്‍ ആഗോളതാപനം സംഭവിക്കുന്നില്ല എന്നാണ്. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് അഗ്നിപര്‍വതത്തിന് സ്ഫോടനം സംഭവിച്ചോ, സൌരായുഥത്തില്‍ മാറ്റങ്ങള്‍ വന്നിട്ടോ മാത്രമാണ് താപനം സംഭവിക്കുന്നത് എന്നാണ്. അവരുടെ വിശ്വാസങ്ങള്‍ ^ ആഗോള താപനം ഗുണകരവും വീണ്ടും സംഭവിക്കേണ്ടതുമാണ് എന്നാണ്. തന്മൂലം ഉഷ്ണമേഖലാ പ്രദേശങ്ങളായ മരുഭൂമികളില്‍ ഈര്‍പ്പം കൂടിവരുന്നു. കൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് സസ്യങ്ങളുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്നു. സമുദ്രനിരപ്പ് വര്‍ധിക്കുമെന്നത് നമുക്ക് മുന്‍കൂട്ടി കാണാന്‍ പറ്റുന്നതാണ്.
ഇന്ന് ലോകത്ത് ആഗോളതാപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതിനെക്കുറിച്ചുള്ള അറിവ് കുറവാണ്. നാമെല്ലാവരും ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടിയിരിക്കുന്നു. നമ്മള്‍ അതിന് ഉത്തരവാദിത്വം ഉള്ളവരാണ്. ഈ ഭൂമി ഇന്ന് ജീവിക്കുന്നവര്‍കക് മാത്രമുള്ളതല്ല. നാളേക്കും വേണ്ടുന്ന ഈ ഭൂമി സംരക്ഷിക്കേണ്ടത് കൂടുതല്‍ ബുദ്ധിയും ശക്തിയുമുള്ളോരെന്ന് സ്വയം അഭിമാനിക്കുന്ന നാമോരുത്തരുടെയും ചുമതലയാണ്. നമുക്ക് ഈ സുന്ദരഭൂമിയെ സംരക്ഷിക്കാം; വരും തലമുറക്കായ്...
Mubaraque Hamza K.H.,
Mathematics
കാലാവസ്ഥ വ്യതിയാനത്തിനുള്ള പ്രധാനകാരണം ഹരിഗ്രഹവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈല്‍, കാര്‍ബണ്‍ മേണോക്സേൈഡ്, നൈട്രസ് ഓക്സൈഡ് മുതലായവ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നതുകൊണ്ടാണ്. മേല്‍പറഞ്ഞ വാതങ്ങളുടെ കാര്യത്തില്‍ അമേരിക്ക ഒന്നാംസ്ഥാനത്തും ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തുമാണ്.
നമ്മുടെ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം മനുഷ്യനും ജീവജാലങ്ങള്‍ക്കും ഒരു പോലെയാണ്. എന്നാല്‍ ഇന്ന് ജീവജാലങ്ങളില്‍ പരിസ്ഥിതിയുടെ സ്വാധീനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷികളും പൂമ്പാറ്റകളും മറ്റ് ജീവികളും സ്വദേശം വിട്ട് കൂടിയേറിപ്പാര്‍ക്കുന്നത് ലോകത്തിന്റെ പല മേഖലകളിലും കാണാന്‍ കഴിയും. ഇതിനെക്കുറിച്ച് പഠിക്കാന്‍ അമേരിക്കയില്‍ പതിനായിരക്കണക്കിനാളുകള്‍ ശ്രമങ്ങള്‍ നടത്തിവരുന്നു. കാലാവസ്ഥാ വ്യതിയാനത്താല്‍ മരങ്ങളില്‍ ഇലപൊഴിയുന്ന, പൂഷ്പിക്കുന്ന സമയങ്ങളില്‍ മാറ്റം സംഭവിക്കുന്നു. സ്ഥിരം നമ്മുടെ നാട്ടിലെ സന്ദര്‍ശകരായിരുന്ന ദേശാടനപക്ഷികള്‍ വഴിമാറി പറക്കുവാന്‍ കാരണമാകുന്നു. വരും തലമുറക്കുള്ള ജലശേഖരങ്ങളായ ഹിമാലയന്‍ സാനുക്കളില്‍ മഞ്ഞ് ഉരുകുന്നു.
ആണവ പവര്‍പ്ലാന്റുകളില്‍ നിന്നാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് മുഖ്യമായും പുറന്തള്ളപ്പെടുന്നത്. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന 20% കാര്‍ബണ്‍ ഡൈ ഓക്സൈഡും വാഹനങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. എല്ലാം വികസിത രാജ്യങ്ങളിലും വികസനത്തിന്റെ പേരില്‍ കാറുകളും ട്രക്കുകളും കൂടുതലായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളില്‍ എല്ലാ ഊര്‍ജ ഉല്‍പാദനത്തിനുവേണ്ടി തരം താഴ്ന്നഫോസില്‍ ഫ്യൂവെല്‍സാണ് ഉപയോഗിക്കുന്നത്, കൂടാതെ നിലവാരംകുറഞ്ഞ സാങ്കേതികവിദ്യയും. ഈ പ്രവൃത്തി ഇന്ധനത്തിന്റെ അപചയത്തിന് കാരണമാകുന്നു. കൂടുതല്‍ ഉല്‍പാദനത്തിനുവേണ്ടി വ്യവസായശാലകളിലെല്ലം ഈ പ്രക്രിയ ഉപയോഗിക്കപ്പെടുന്നു. നൈലോണിന്റെയും നൈട്രിക് ആസിഡിന്റെയും നിര്‍മാണത്തില്‍ നൈട്രസ് ഓക്സൈഡ് ഉണ്ടാകുന്നതിന് കാരണം കാറുകളില്‍ ഉപയോഗിക്കുന്ന കണ്‍വേട്ടറുകളാണ്. കൂടുതലായുള്ള വളങ്ങളുടെ ഉപയോഗം കൃഷിക്കും ഭീഷണിയായി മാറുന്നുണ്ട്.
മഴയുടെ ലഭ്യതയും ചൂടും കാലാവസ്ഥ വ്യതിയാനത്താല്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് ഒരു പ്രദേശത്ത് വരള്‍ച്ചക്കും മറ്റൊരിടത്ത് വെള്ളപൊക്കത്തിനും കാരണമാകുന്നു. താല്‍ക്കാലിക സുഖത്തിന് വേണ്ടി മരങ്ങള്‍ മുറിക്കുന്നത് അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ വ്യാപിക്കുന്നതിന് കാരണമാകുന്നു. ലോക ഐക്യ രാഷ്ട്രസംഘടന ഒരു പ്രത്യേക പരിപാടിയുടെ കീഴില്‍ ഏറ്റവും കൂടുതല്‍ മരങ്ങള്‍ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നു. 2007ലെ സമാധനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ട അല്‍ഗോര്‍, രാജ്പച്ചോരി എന്നിവര്‍ തന്നെ കാലാവസ്ഥ വ്യതിയാനത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുനനു.
ലോകത്തിന്റെ പല മേഖലകളില്‍ നിന്നും ശാസ്ത്രജ്ഞന്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷങ്ങളെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞുകൊണ്ടിരിക്കുന്നു. ഭൂമിയുടെ താപത്തിന്റെ അളവ് കൂടുന്നത് ജീവികളുടെ ആവാസ വ്യവസ്ഥയെ തന്നെ ബാധിക്കുന്നു. വെള്ളപ്പൊക്കം, ചൂടുകാറ്റ്, ടൊറൈന്‍ഡോകള്‍ മുതലായവ സമുദ്രനിരപ്പിന് വരെ വ്യത്യാസം വരുത്തുന്നു. ആഗോളതാപനത്തിന്റെ വഴിയായി പുതിയ രോഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഭൂമിയുടെ താപത്തിലുണ്ടാകുന്ന വ്യത്യാസം ബാക്ടീരിയകള്‍ വളരുവാന്‍ തന്നെ കാരണമാകുന്നു. കൊതുകളുടെ എണ്ണത്തിലും വരെ വ്യത്യാസങ്ങള്‍ ഉണ്ട്. പല രോഗങ്ങള്‍ക്കും കാരണമായ എമ്പോല, ഹാന്റ, മാച്ചുപൊ വൈറസുകള്‍ ചൂടുള്ള കാലാവസ്ഥയില്‍ വളരുന്നു.
ഒരു കൂട്ടം ഗവേഷകര്‍ അടുത്തായി നടത്തിയ ഗവേഷണത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്, ഒരു വര്‍ഷത്തില്‍ 32 തവണ ഭൂമികുലുക്കം നടക്കുകയും അത് 4.6 മുതല്‍ 5.1 വരെ റിക്ടര്‍ സ്കെയിലില്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ 'ഐസ്' സമുദ്രനിരപ്പിന്റെ 20 ഫീറ്റ് ഉയരുകയും അത് പൊട്ടി സമുദ്രത്തിലേക്ക് തന്നെ പതിക്കുകയും ചെയ്യുന്നു. എങ്ങനെയാണെങ്കിലും ഏറ്റവും സുപ്രധാനമായ ആശയം എന്ന് പറയുന്നത് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറക്കുകയും അതുവഴി ആഗോളതാപനം കുറക്കലുമാണ്.
ആഗോള താപനം തടയാം
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍, ആഗോളതാപനത്തിന്റെ തീവ്രതകുറക്കാന്‍ പരിശ്രമിച്ച് വരുന്നു. അതില്‍പ്പെടുന്ന ഒന്നാണ് ക്വോട്ടോ ഉടമ്പടി ^ തന്മൂലം കുറെ രാജ്യങ്ങള്‍ തമ്മില്‍ ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള പുറംതള്ളലിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്കയില്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍വൈസ് പ്രസിഡന്റുമായ അല്‍ഗോര്‍ ഈ മുദ്രവാക്യവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. ഇതിനോടനുബന്ധിച്ച് 'An Inconvenient Truth' എന്ന ഡോക്യൂമെന്ററി തന്നെ നിര്‍മിച്ചുകഴിഞ്ഞു. പല പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ആഗോളതാപനത്തെക്കുറിച്ച് വിവരിക്കുന്നു.
പക്ഷെ, ഇത്രതന്നെ നമ്മുടെ ഭൂമിയില്‍ സംഭവിച്ചിട്ടും ഈ ഒരു വസ്തുതയുടെ, തീവ്രത മനസ്സിലാക്കാന്‍ കഴിയാത്ത പല സംശയാലുക്കളും നമ്മുടെ കൂട്ടത്തിലുണ്ട്. ഇവര്‍ വിശ്വസിക്കുന്നത്, യഥാര്‍ത്ഥ്യത്തില്‍ ആഗോളതാപനം സംഭവിക്കുന്നില്ല എന്നാണ്. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് അഗ്നിപര്‍വതത്തിന് സ്ഫോടനം സംഭവിച്ചോ, സൌരായുഥത്തില്‍ മാറ്റങ്ങള്‍ വന്നിട്ടോ മാത്രമാണ് താപനം സംഭവിക്കുന്നത് എന്നാണ്. അവരുടെ വിശ്വാസങ്ങള്‍ ^ ആഗോള താപനം ഗുണകരവും വീണ്ടും സംഭവിക്കേണ്ടതുമാണ് എന്നാണ്. തന്മൂലം ഉഷ്ണമേഖലാ പ്രദേശങ്ങളായ മരുഭൂമികളില്‍ ഈര്‍പ്പം കൂടിവരുന്നു. കൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് സസ്യങ്ങളുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്നു. സമുദ്രനിരപ്പ് വര്‍ധിക്കുമെന്നത് നമുക്ക് മുന്‍കൂട്ടി കാണാന്‍ പറ്റുന്നതാണ്.
ഇന്ന് ലോകത്ത് ആഗോളതാപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതിനെക്കുറിച്ചുള്ള അറിവ് കുറവാണ്. നാമെല്ലാവരും ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടിയിരിക്കുന്നു. നമ്മള്‍ അതിന് ഉത്തരവാദിത്വം ഉള്ളവരാണ്. ഈ ഭൂമി ഇന്ന് ജീവിക്കുന്നവര്‍കക് മാത്രമുള്ളതല്ല. നാളേക്കും വേണ്ടുന്ന ഈ ഭൂമി സംരക്ഷിക്കേണ്ടത് കൂടുതല്‍ ബുദ്ധിയും ശക്തിയുമുള്ളോരെന്ന് സ്വയം അഭിമാനിക്കുന്ന നാമോരുത്തരുടെയും ചുമതലയാണ്. നമുക്ക് ഈ സുന്ദരഭൂമിയെ സംരക്ഷിക്കാം; വരും തലമുറക്കായ്...
Mubaraque Hamza K.H.,
Mathematics
മഹദ്വചനങ്ങള്‍
സ്നേഹത്തിന്റെ തികവില്‍ നിന്ന് വരുന്നതാണ് വിശുദ്ധി ^ ടാഗോര്‍
ഹൃദയം നിറയെ സ്നേഹിക്കുന്നവന് മറ്റുള്ളവര്‍ക്ക് കൊടുക്കുവാനും കഴിയും. ^ജോണ്‍ പോള്‍ 23
സ്നേഹമാണഖിലസാരമൂഴിയില്‍ സ്നേഹസാരമിഹ സത്യമേകവാം ^ കുമാരനാശാന്‍.
സ്നേഹമെന്ന വികാരം അക്ഷരങ്ങളില്ല ഹൃദയങ്ങളിലാണ് ജീവിക്കേണ്ടത് ^വില്യം ഫോക്നര്‍
നീ ആരെയാണോ സ്നേഹിച്ചത് പരലോകത്ത് അവരുടെ കൂടെയായിരിക്കും ^മുഹമ്മദ് നബി
ശത്രുക്കളെ സ്നേഹിക്കുവിന്‍ നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ ^യേശുദേവന്‍
സ്നേഹമുള്ളിടത്താണ് ജീവനുള്ളത് പകയുള്ളിടത്ത് നാശവും ^ഗാന്ധിജി.
സ്നേഹം സ്നേഹത്തെ ജനിപ്പിക്കുന്നു ^വിര്‍ജിന്‍.
Sherin K Abrham,
Natural Science
ഹൃദയം നിറയെ സ്നേഹിക്കുന്നവന് മറ്റുള്ളവര്‍ക്ക് കൊടുക്കുവാനും കഴിയും. ^ജോണ്‍ പോള്‍ 23
സ്നേഹമാണഖിലസാരമൂഴിയില്‍ സ്നേഹസാരമിഹ സത്യമേകവാം ^ കുമാരനാശാന്‍.
സ്നേഹമെന്ന വികാരം അക്ഷരങ്ങളില്ല ഹൃദയങ്ങളിലാണ് ജീവിക്കേണ്ടത് ^വില്യം ഫോക്നര്‍
നീ ആരെയാണോ സ്നേഹിച്ചത് പരലോകത്ത് അവരുടെ കൂടെയായിരിക്കും ^മുഹമ്മദ് നബി
ശത്രുക്കളെ സ്നേഹിക്കുവിന്‍ നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ ^യേശുദേവന്‍
സ്നേഹമുള്ളിടത്താണ് ജീവനുള്ളത് പകയുള്ളിടത്ത് നാശവും ^ഗാന്ധിജി.
സ്നേഹം സ്നേഹത്തെ ജനിപ്പിക്കുന്നു ^വിര്‍ജിന്‍.
Sherin K Abrham,
Natural Science
നഷ്ടപ്രണയത്തിന്റെ ഓര്‍മ്മക്ക്
അറിയാതെ കണ്ടുമുട്ടിയൊരെന്‍ കൌമാരത്തിന്‍
ഹൃദയതുടിപ്പുകള്‍ അറിയുന്നുഞാന്‍.
സ്മൃതിയുടെ കയ്യൊപ്പ് എന്‍ മനസ്സില്‍
ഓര്‍മകളുടെ നീര്‍ച്ചാലൊഴുകുന്നു
ആ നിര്‍ച്ചാലിന്‍ രസിച്ചമരുമ്പോള്‍
നിലാവെളിച്ചത്തില്‍ ചന്ദ്രിക തന്‍മുഖം
എന്‍ചോലയില്‍ പതിയുമ്പോള്‍,
നിന്‍ഹൃദയം പോലെ അതുകൈ കുമ്പിളി
ലെടുക്കാന്‍ കൊതിക്കുന്നു ഞാന്‍.
മഞ്ഞുതുള്ളികള്‍ നേര്‍ത്തകണങ്ങളായ്
ഇലകളില്‍ കൂടി താളമിട്ടിറങ്ങുമ്പോള്‍
എന്‍ സ്മൃതചെപ്പില്‍ തെളിഞ്ഞുവരുന്നത്
ഏതോ ഇളംകാറ്റടിച്ചപോലെ എന്‍
ജീവിതത്തില്‍ നിന്ന് തെന്നിവീണ നീയാണ്.
ഓര്‍ക്കാനായ് എന്തുതന്നു എനിക്കോര്‍മ്മയില്ല.
നഷ്ടസ്വപ്നങ്ങളുടെ നീര്‍ച്ചാലില്‍
ഒരു കളിവള്ളം പോലെഞാന്‍.
തിരിച്ചു തരാന്‍ ആവശ്യപ്പെടാന്‍ ഒന്നുമില്ല.
ഒരുപിടി സ്നേഹത്തിന്‍ പനിനീര്‍പൂവ് സമ്മാനിക്കൂ.
അല്ലെങ്കില്‍ വിധിയുടെ ആറ്റില്‍ എനിക്കു നഷ്ടപ്പെട്ട
എന്‍ ഹൃദയം തിരികെ തരൂ
നിന്നെ ഓര്‍ക്കാനെങ്കിലും,
വേര്‍പ്പാടിന്റെ ദുഃഖത്തില്‍
ഒന്നുപൊട്ടി കരയാനെങ്കിലും
എന്‍ ഹൃദയമിനി ക്കേകൂ.
Sreelakshmi K.B.,
Commerce
ഹൃദയതുടിപ്പുകള്‍ അറിയുന്നുഞാന്‍.
സ്മൃതിയുടെ കയ്യൊപ്പ് എന്‍ മനസ്സില്‍
ഓര്‍മകളുടെ നീര്‍ച്ചാലൊഴുകുന്നു
ആ നിര്‍ച്ചാലിന്‍ രസിച്ചമരുമ്പോള്‍
നിലാവെളിച്ചത്തില്‍ ചന്ദ്രിക തന്‍മുഖം
എന്‍ചോലയില്‍ പതിയുമ്പോള്‍,
നിന്‍ഹൃദയം പോലെ അതുകൈ കുമ്പിളി
ലെടുക്കാന്‍ കൊതിക്കുന്നു ഞാന്‍.
മഞ്ഞുതുള്ളികള്‍ നേര്‍ത്തകണങ്ങളായ്
ഇലകളില്‍ കൂടി താളമിട്ടിറങ്ങുമ്പോള്‍
എന്‍ സ്മൃതചെപ്പില്‍ തെളിഞ്ഞുവരുന്നത്
ഏതോ ഇളംകാറ്റടിച്ചപോലെ എന്‍
ജീവിതത്തില്‍ നിന്ന് തെന്നിവീണ നീയാണ്.
ഓര്‍ക്കാനായ് എന്തുതന്നു എനിക്കോര്‍മ്മയില്ല.
നഷ്ടസ്വപ്നങ്ങളുടെ നീര്‍ച്ചാലില്‍
ഒരു കളിവള്ളം പോലെഞാന്‍.
തിരിച്ചു തരാന്‍ ആവശ്യപ്പെടാന്‍ ഒന്നുമില്ല.
ഒരുപിടി സ്നേഹത്തിന്‍ പനിനീര്‍പൂവ് സമ്മാനിക്കൂ.
അല്ലെങ്കില്‍ വിധിയുടെ ആറ്റില്‍ എനിക്കു നഷ്ടപ്പെട്ട
എന്‍ ഹൃദയം തിരികെ തരൂ
നിന്നെ ഓര്‍ക്കാനെങ്കിലും,
വേര്‍പ്പാടിന്റെ ദുഃഖത്തില്‍
ഒന്നുപൊട്ടി കരയാനെങ്കിലും
എന്‍ ഹൃദയമിനി ക്കേകൂ.
Sreelakshmi K.B.,
Commerce
School Life
School life, the most
Beautiful period of my life
A life full of roses
-without any thorns
A life full of friends
without any enemies
A life full of pleasure
without any pain
Oh School life! The most
beautiful period of my life.
Oh school life! The most
memorable period of my life
Good friends and loving teachers
Life’s precious gift for me
The moment I spent with them
were the happiest moment in my life
and those beautiful memories
of my school life
add colours and fragrance to my life today.
Ruby K.A.
Physical Science.
Beautiful period of my life
A life full of roses
-without any thorns
A life full of friends
without any enemies
A life full of pleasure
without any pain
Oh School life! The most
beautiful period of my life.
Oh school life! The most
memorable period of my life
Good friends and loving teachers
Life’s precious gift for me
The moment I spent with them
were the happiest moment in my life
and those beautiful memories
of my school life
add colours and fragrance to my life today.
Ruby K.A.
Physical Science.
My Life
My life is just like the moon
Full of ups and downs
Ups make me happy
Downs make me sad
My life is just like a star
That twinkles and twinkles
And afterwards they loose their brightness.
My life is like a kite
Flying high and sometimes coming down
I have achieved many things
And many things I have also lost
My Life is like a rose
It blossoms forth and then withers off
Achievements make me proud
And proud make me fall.
Nejumunisa P.M.
Social Science option
Full of ups and downs
Ups make me happy
Downs make me sad
My life is just like a star
That twinkles and twinkles
And afterwards they loose their brightness.
My life is like a kite
Flying high and sometimes coming down
I have achieved many things
And many things I have also lost
My Life is like a rose
It blossoms forth and then withers off
Achievements make me proud
And proud make me fall.
Nejumunisa P.M.
Social Science option
പുരാവൃത്തം
മൈതാനത്ത് ഉച്ചഭാഷിണിയില്‍ നിന്ന ഒരു മാപ്പിളപ്പാട്ട് ഒഴുകിവരുന്നു. വിശിഷ്ടാതിഥികളെ സ്വീകരിക്കാനുള്ള ചുമതല റാണി ടീച്ചര്‍ക്കാണ്. താലിപ്പൊലി സംഘത്തെ തയ്യാറാക്കുന്ന തിരക്കിലാണ് ഭാനുമതി ടീച്ചര്‍. കതിനവെടിയും പടക്കവും ശരീഫ് മാസ്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്നു. പി.ടി.എ പ്രസിഡന്റ് സെയ്താലിക്കുട്ടിയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രസിഡന്റ് രമേശും ജഗപുകയിലാണ്. ആകെകൂടി ഉല്‍സാഹതിമിര്‍പ്പിലാണ് എല്ലാവരും. എന്തിനാണ് ഈ ഉല്‍സാഹം? ദശാബ്ദങ്ങളായി ഒരു സ്ഥാപനത്തിന്റെ ഭാഗമായിരുന്നു നാലദ്ധ്യാപകരെ പറഞ്ഞുവിടാനോ? ഒരു കണക്കിന് ഇതും ഒരു മരണമാണ് ^ ഔദ്യോഗിക ജീവിതത്തിന്റെ മരണം. ഇന്നു വരെ എല്ലാറ്റിനും ഒരടുക്കുംചിട്ടയുമുണ്ടായിരുന്നു. നാളെ അങ്ങനൊയൊന്നില്ല. കൃത്യസമയത്ത് ഉണരേണ്ടേ, കുളിക്കേണ്ട, എന്തിന് പല്ലുപോലും തേക്കേണ്ട. ജീവിതത്തിന്റെ അര്‍ത്ഥംതന്നെ അസ്തമിച്ചപോലെ ''എന്താ മാഷേ റിട്ടയര്‍മെന്റിന്റെ സുഖം ഇപ്പോഴേ തലക്കുപിടിച്ചോ?'' അറബി മാസ്റ്റര്‍ ഹംസ തോളില്‍ തട്ടിയപ്പോഴാണ് പരിസരം ഓര്‍ത്തതുതന്നെ. ഉത്തരം ഒരു ചിരിയിലൊതുക്കി.
മാനേജരും കമ്മറ്റി അംഗങ്ങളില്‍ ചിലരും കാറില്‍ നിന്നിറങ്ങി കടന്നുവരുന്നുണ്ട്. ഹെഡ്മിസ്ട്രസ് അവരെ സ്വീകരിക്കാനുള്ള തിരക്കിലാണ്. മാനേജരെ കാത്തുനിന്നിരുന്നവരുടെ മുഖത്ത് അങ്ങോട്ട് ചെല്ലാമോ എന്ന ശങ്കയുണ്ട്. പിരിയുന്ന സ്ഥാനത്തേക്കുള്ള അപേക്ഷകാരാം. മുപ്പത്തിനാല് വര്‍ഷം മുമ്പ് ഒരു സായാഹ്നത്തില്‍ ഇതുപോലെ പകച്ചുനിന്നതോര്‍മ്മ വന്നു. നീണ്ട മുപ്പത്തിനാലുവര്‍ഷം! എന്തെല്ലാം അനുഭവങ്ങള്‍! ഒരുജീവിതം അവിടെ തുടങ്ങി. ഇവിടെ എരിഞ്ഞടങ്ങുന്നു. മനസ്സില്‍ നിര്‍വ്വികാരത തളംകെട്ടി നില്‍ക്കുന്നു. പിരിയുന്നതിന്റെ സങ്കടമാണെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. ശമ്പളം കുറയുന്നതിന്റെ ഏനക്കേടാണെന്നും പറഞ്ഞേക്കാം. പക്ഷെ അതാണോ കാരണം? അല്ല തന്നെ. സാമ്പത്തികമായ ഒരു പ്രശ്നവും തനിക്കില്ല. ജീവിത സഖി രണ്ടുവര്‍ഷം മുമ്പ് യാത്ര പറഞ്ഞു. പെട്ടെന്നുണ്ടായ ആ വേര്‍പാട് ഹൃദയത്തെ കീറിമുറിച്ചു എന്നത് ശരിതന്നെ. എന്നാല്‍ ഇന്നത്തെ നിര്‍വ്വികാരതയുടെ കാരണം അതുമാത്രമല്ല. അതെന്തൊണെന്ന് തിരിച്ചറിയാന്‍ തനിക്കു തന്നെ ആവുന്നില്ല.
റാണി ടീച്ചര്‍ ഓടി കിതച്ചു വരുന്നുണ്ട്. ദാ! ഞാനും ഇന്നൊരതിഥിയാണല്ലോ? ലൈല ടീച്ചറും ശാരദ ടീച്ചറും വാസുദേവന്‍ മാസ്റ്ററും ഒത്താണ് റാണിയുടെ വരവ്. ഞങ്ങള്‍ നാലുപേരാണല്ലോ പിരിയുന്നത്. മന്ത്രി വരാറായി. റാണിയുടെ പരിഭ്രമം കണ്ടാല്‍ സുനാമി വരുന്നതുപോലെ തോന്നും. നിയോജകമണ്ഡലം എം.എല്‍.എയും കൂടിയായ മന്ത്രിയാണ് മുഖ്യാതിഥി. മേയറും ഡി.ഡി.ഇയും ഡി.ഇ.ഒയും എല്ലാം അതിഥികള്‍. എല്ലാം പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാവായ രമേശിന്റെ ഉല്‍സാഹത്താലാണ്. രമേശ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് ബാറിലെ ശ്രദ്ധേയനായ ഒരു യുവ അഡ്വക്കേറ്റ്. കതിനവെടിയുടെ കാതടിപ്പിക്കുന്ന ശബ്ദം. മന്ത്രിയുടെ വരവായിരിക്കും. യാത്രയയപ്പ് സമ്മേളനം തുടങ്ങി. ഹെഡ്മിസ്ട്രസിന്റെ സ്വാഗതപ്രസംഗത്തില്‍ വേണുമാസ്റ്ററെ കുറിച്ചാണ് കൂടുതല്‍ പരമാര്‍ശിച്ചത്. കൃത്യനിഷ്ഠ, ആത്മാര്‍ത്ഥത, ഉത്തരവാദിത്വബോധം എന്നു തുടങ്ങി പുതിയ തലമുറകന്യമായ പലഗുണങ്ങളും അവര്‍ എടുത്തു പറഞ്ഞു. പ്രസംഗങ്ങള്‍ കൊഴുത്തു വന്നു. ഡി.ഡി.ഇയും ഡി.ഇ.ഒയും വേണു മാസ്റ്റര്‍ക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ ദുഃഖം പ്രകടിപ്പിച്ചു. ഓര്‍ത്തപ്പോള്‍ ചിരി വന്നു. സ്വയം അപേക്ഷിച്ചു നേടുന്ന അവാര്‍ഡ് ^എല്ലാം കേള്‍ക്കുമ്പോഴും മനസ്സിലെ നിര്‍വ്വികാരത കൂടിയതേയുള്ളൂ. അവസാനം തന്റെ ഊഴം വന്നു. മറുപടി പ്രസംഗം മൈക്കിന് മുമ്പില്‍ ഏറെ നിന്നിട്ടും ഒരുവാക്ക് പുറത്തുവന്നില്ല. എല്ലാറ്റിനും നന്ദി എന്നുപറഞ്ഞു. സീറ്റില്‍ പോയിരുന്നു. മണിക്കൂറുകളോളം പ്രസംഗിച്ച പല വേദികളും ഈ വിദ്യാലയത്തില്‍ കഴിഞ്ഞ മുപ്പത്തിനാലുവര്‍ഷത്തെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന്....
പരിപാടി കഴിഞ്ഞ് എല്ലാവരും താഴെ ഇറങ്ങി. അതിഥികളെല്ലാം കൈപിടിച്ച് സന്തോഷകരവും സമാധാനപൂര്‍ണ്ണവുമായ വിശ്രമജീവിതം ആശംസിച്ചു. പൊള്ളയായ ആശംസകള്‍ക്ക് മുടക്കില്ലല്ലോ? വേദിക്കു താഴെ എത്തിയതും ആ ചെറുപ്പുക്കാരന്‍ അടുത്തുവന്നു. ഞൊടിയിടയില്‍ പാദംതൊട്ട് വന്ദിച്ചു. താന്‍ പെട്ടെന്ന് പിന്നോട്ട് മാറി. ഒരാള്‍ പാദം തൊടുന്നത് പണ്ടേ ഇഷ്ടമല്ല. ഒരാളുടെ പാദം മറ്റൊരാള്‍ തൊട്ട് വന്ദിക്കുന്നത് ശരിയല്ലെന്നാണ് തന്റെ പക്ഷം. ആ ചെറുപ്പക്കാരന്റെ ശിരസ്സില്‍ തൊട്ടു. പിന്നെ രണ്ടു കൈയും പിടിച്ച് അടുപ്പിച്ചു. എവിടെയോ കണ്ട നല്ല പരിചയം. ''സാറിന് എന്നെ മനസ്സിലായില്ലേ?'' പരിഭവം ലേശമില്ലാത്ത ചോദ്യം. പതുക്കെ ആ മുഖം ഓര്‍മ്മവന്നു. സുരേഷ്ബാബു, ഐ.ടി. മേഖയിലാണെന്നും വിദേശത്തെവിടെയോ ജോലിയാണെന്നും ഒരിക്കല്‍ കേട്ടിരുന്നു. ''സാറിന്റെ അനുഗ്രഹവും സഹായവും ശ്രദ്ധയും ഇല്ലായിരുന്നെങ്കില്‍... '' അവന്റെ ഗദ്ഗദം അനുഭവിച്ചു. എട്ടാംക്ലാസ്സിലാരുന്നപ്പോഴാണ് അപകടത്തില്‍ അവന്റെ അച്ഛന്‍ മരിച്ചത്. നിരാലംബമായ കുടുംബത്തിന് മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സുരേഷ്ബാബു ക്ലാസ്സില്‍ വന്നുകണ്ടില്ല. അവനിനി പഠിക്കുന്നില്ലെന്ന് മറ്റു കുട്ടികള്‍ പറഞ്ഞു. അന്നുവൈകുന്നേരം വാസുമാസ്റ്ററെയും കൂട്ടി അവന്റെ വീട്ടില്‍വെന്നു. പഠിത്തം തുടരാന്‍ നിര്‍ബന്ധിച്ചു. ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു. തനിക്ക് പരിചയമുള്ള ചിലരോട് വിവരം പറഞ്ഞ് അവന്റെ പഠിത്തത്തിന് ഏര്‍പ്പാട് ചെയ്തു. ഈ ഗണത്തില്‍ ബാബു മാത്രമായിരുന്നില്ല. മറ്റു പലരേയും പലപ്പോഴായി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒന്നും മനസ്സില്‍ ഓര്‍ത്തുവെക്കാറില്ല. 'വലതു കൈകൊണ്ട് നല്‍കുന്നത് നിന്റെ ഇടതുകൈ അറിയരുതെ'ന്ന നബിവചനമാണ് ഈക്കാര്യത്തില്‍ തന്റെ തത്വശാസ്ത്രം.
ഒഴിഞ്ഞുപോകുന്നവരെ വീട്ടില്‍ കൊണ്ടാക്കുക എന്ന ചടങ്ങിനായി എന്നെ കാത്ത് മറ്റുളളവര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ''വേണ്ട, ഇന്നു സാറിനെ ഞാന്‍ കൊണ്ടുപോകാം? ബാബു അവരോട് പറഞ്ഞു. ദൂരെ മാറി അവന്റെ കാര്‍ കിടപ്പുണ്ടായിരുന്നു. അടുത്തുതന്നെ സുന്ദരിയായ ഭാര്യയും. ''സാറിന്ന് വീട്ടില്‍ പോകുന്നില്ല. എന്റെ കൂടെ വരുന്നു.'' അവന്‍ മറ്റുള്ളവരോട് തെല്ലൊരപേക്ഷ സ്വരത്തില്‍ പറഞ്ഞു. അല്ലെങ്കില്‍ തന്നെ, തന്റെ വീട്ടിലാരാണ്? രണ്ടുമക്കളില്‍ മകന്‍ വിദേശത്ത് മകള്‍ രാഷ്ട്രതലസ്ഥാനത്തില്‍. പെന്‍ഷനായാല്‍ അങ്ങോട്ടു ചെല്ലാന്‍ രണ്ടുപേരുടെയും ക്ഷണം. പക്ഷേ ഉഷയുടെ സാന്നിദ്ധ്യമുള്ള മ ണ്ണാണ് തനിക്കിഷ്ടം.
പടിഞ്ഞാറന്‍ ചക്രവാളത്തിലെ ചെഞ്ചോര കണ്ട് ഭയന്നിട്ടോ ഭൂമിയിലെ വേര്‍പാടിന്റെ ദുഃഖം സഹിക്കാഞ്ഞോ എന്തോ. ദിവാകരന്‍ മുങ്ങാനൊരുങ്ങുന്നു. സുരേഷ്ബാബുവിന്റെ കാറില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. വിട. വിട. തനിക്കെല്ലാം തന്ന സരസ്വതി ക്ഷേത്രമോ ^തലമുറകളേ വിട. വിട.
Nini S.S.
Physical Science
മാനേജരും കമ്മറ്റി അംഗങ്ങളില്‍ ചിലരും കാറില്‍ നിന്നിറങ്ങി കടന്നുവരുന്നുണ്ട്. ഹെഡ്മിസ്ട്രസ് അവരെ സ്വീകരിക്കാനുള്ള തിരക്കിലാണ്. മാനേജരെ കാത്തുനിന്നിരുന്നവരുടെ മുഖത്ത് അങ്ങോട്ട് ചെല്ലാമോ എന്ന ശങ്കയുണ്ട്. പിരിയുന്ന സ്ഥാനത്തേക്കുള്ള അപേക്ഷകാരാം. മുപ്പത്തിനാല് വര്‍ഷം മുമ്പ് ഒരു സായാഹ്നത്തില്‍ ഇതുപോലെ പകച്ചുനിന്നതോര്‍മ്മ വന്നു. നീണ്ട മുപ്പത്തിനാലുവര്‍ഷം! എന്തെല്ലാം അനുഭവങ്ങള്‍! ഒരുജീവിതം അവിടെ തുടങ്ങി. ഇവിടെ എരിഞ്ഞടങ്ങുന്നു. മനസ്സില്‍ നിര്‍വ്വികാരത തളംകെട്ടി നില്‍ക്കുന്നു. പിരിയുന്നതിന്റെ സങ്കടമാണെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. ശമ്പളം കുറയുന്നതിന്റെ ഏനക്കേടാണെന്നും പറഞ്ഞേക്കാം. പക്ഷെ അതാണോ കാരണം? അല്ല തന്നെ. സാമ്പത്തികമായ ഒരു പ്രശ്നവും തനിക്കില്ല. ജീവിത സഖി രണ്ടുവര്‍ഷം മുമ്പ് യാത്ര പറഞ്ഞു. പെട്ടെന്നുണ്ടായ ആ വേര്‍പാട് ഹൃദയത്തെ കീറിമുറിച്ചു എന്നത് ശരിതന്നെ. എന്നാല്‍ ഇന്നത്തെ നിര്‍വ്വികാരതയുടെ കാരണം അതുമാത്രമല്ല. അതെന്തൊണെന്ന് തിരിച്ചറിയാന്‍ തനിക്കു തന്നെ ആവുന്നില്ല.
റാണി ടീച്ചര്‍ ഓടി കിതച്ചു വരുന്നുണ്ട്. ദാ! ഞാനും ഇന്നൊരതിഥിയാണല്ലോ? ലൈല ടീച്ചറും ശാരദ ടീച്ചറും വാസുദേവന്‍ മാസ്റ്ററും ഒത്താണ് റാണിയുടെ വരവ്. ഞങ്ങള്‍ നാലുപേരാണല്ലോ പിരിയുന്നത്. മന്ത്രി വരാറായി. റാണിയുടെ പരിഭ്രമം കണ്ടാല്‍ സുനാമി വരുന്നതുപോലെ തോന്നും. നിയോജകമണ്ഡലം എം.എല്‍.എയും കൂടിയായ മന്ത്രിയാണ് മുഖ്യാതിഥി. മേയറും ഡി.ഡി.ഇയും ഡി.ഇ.ഒയും എല്ലാം അതിഥികള്‍. എല്ലാം പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാവായ രമേശിന്റെ ഉല്‍സാഹത്താലാണ്. രമേശ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് ബാറിലെ ശ്രദ്ധേയനായ ഒരു യുവ അഡ്വക്കേറ്റ്. കതിനവെടിയുടെ കാതടിപ്പിക്കുന്ന ശബ്ദം. മന്ത്രിയുടെ വരവായിരിക്കും. യാത്രയയപ്പ് സമ്മേളനം തുടങ്ങി. ഹെഡ്മിസ്ട്രസിന്റെ സ്വാഗതപ്രസംഗത്തില്‍ വേണുമാസ്റ്ററെ കുറിച്ചാണ് കൂടുതല്‍ പരമാര്‍ശിച്ചത്. കൃത്യനിഷ്ഠ, ആത്മാര്‍ത്ഥത, ഉത്തരവാദിത്വബോധം എന്നു തുടങ്ങി പുതിയ തലമുറകന്യമായ പലഗുണങ്ങളും അവര്‍ എടുത്തു പറഞ്ഞു. പ്രസംഗങ്ങള്‍ കൊഴുത്തു വന്നു. ഡി.ഡി.ഇയും ഡി.ഇ.ഒയും വേണു മാസ്റ്റര്‍ക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ ദുഃഖം പ്രകടിപ്പിച്ചു. ഓര്‍ത്തപ്പോള്‍ ചിരി വന്നു. സ്വയം അപേക്ഷിച്ചു നേടുന്ന അവാര്‍ഡ് ^എല്ലാം കേള്‍ക്കുമ്പോഴും മനസ്സിലെ നിര്‍വ്വികാരത കൂടിയതേയുള്ളൂ. അവസാനം തന്റെ ഊഴം വന്നു. മറുപടി പ്രസംഗം മൈക്കിന് മുമ്പില്‍ ഏറെ നിന്നിട്ടും ഒരുവാക്ക് പുറത്തുവന്നില്ല. എല്ലാറ്റിനും നന്ദി എന്നുപറഞ്ഞു. സീറ്റില്‍ പോയിരുന്നു. മണിക്കൂറുകളോളം പ്രസംഗിച്ച പല വേദികളും ഈ വിദ്യാലയത്തില്‍ കഴിഞ്ഞ മുപ്പത്തിനാലുവര്‍ഷത്തെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന്....
പരിപാടി കഴിഞ്ഞ് എല്ലാവരും താഴെ ഇറങ്ങി. അതിഥികളെല്ലാം കൈപിടിച്ച് സന്തോഷകരവും സമാധാനപൂര്‍ണ്ണവുമായ വിശ്രമജീവിതം ആശംസിച്ചു. പൊള്ളയായ ആശംസകള്‍ക്ക് മുടക്കില്ലല്ലോ? വേദിക്കു താഴെ എത്തിയതും ആ ചെറുപ്പുക്കാരന്‍ അടുത്തുവന്നു. ഞൊടിയിടയില്‍ പാദംതൊട്ട് വന്ദിച്ചു. താന്‍ പെട്ടെന്ന് പിന്നോട്ട് മാറി. ഒരാള്‍ പാദം തൊടുന്നത് പണ്ടേ ഇഷ്ടമല്ല. ഒരാളുടെ പാദം മറ്റൊരാള്‍ തൊട്ട് വന്ദിക്കുന്നത് ശരിയല്ലെന്നാണ് തന്റെ പക്ഷം. ആ ചെറുപ്പക്കാരന്റെ ശിരസ്സില്‍ തൊട്ടു. പിന്നെ രണ്ടു കൈയും പിടിച്ച് അടുപ്പിച്ചു. എവിടെയോ കണ്ട നല്ല പരിചയം. ''സാറിന് എന്നെ മനസ്സിലായില്ലേ?'' പരിഭവം ലേശമില്ലാത്ത ചോദ്യം. പതുക്കെ ആ മുഖം ഓര്‍മ്മവന്നു. സുരേഷ്ബാബു, ഐ.ടി. മേഖയിലാണെന്നും വിദേശത്തെവിടെയോ ജോലിയാണെന്നും ഒരിക്കല്‍ കേട്ടിരുന്നു. ''സാറിന്റെ അനുഗ്രഹവും സഹായവും ശ്രദ്ധയും ഇല്ലായിരുന്നെങ്കില്‍... '' അവന്റെ ഗദ്ഗദം അനുഭവിച്ചു. എട്ടാംക്ലാസ്സിലാരുന്നപ്പോഴാണ് അപകടത്തില്‍ അവന്റെ അച്ഛന്‍ മരിച്ചത്. നിരാലംബമായ കുടുംബത്തിന് മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സുരേഷ്ബാബു ക്ലാസ്സില്‍ വന്നുകണ്ടില്ല. അവനിനി പഠിക്കുന്നില്ലെന്ന് മറ്റു കുട്ടികള്‍ പറഞ്ഞു. അന്നുവൈകുന്നേരം വാസുമാസ്റ്ററെയും കൂട്ടി അവന്റെ വീട്ടില്‍വെന്നു. പഠിത്തം തുടരാന്‍ നിര്‍ബന്ധിച്ചു. ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു. തനിക്ക് പരിചയമുള്ള ചിലരോട് വിവരം പറഞ്ഞ് അവന്റെ പഠിത്തത്തിന് ഏര്‍പ്പാട് ചെയ്തു. ഈ ഗണത്തില്‍ ബാബു മാത്രമായിരുന്നില്ല. മറ്റു പലരേയും പലപ്പോഴായി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒന്നും മനസ്സില്‍ ഓര്‍ത്തുവെക്കാറില്ല. 'വലതു കൈകൊണ്ട് നല്‍കുന്നത് നിന്റെ ഇടതുകൈ അറിയരുതെ'ന്ന നബിവചനമാണ് ഈക്കാര്യത്തില്‍ തന്റെ തത്വശാസ്ത്രം.
ഒഴിഞ്ഞുപോകുന്നവരെ വീട്ടില്‍ കൊണ്ടാക്കുക എന്ന ചടങ്ങിനായി എന്നെ കാത്ത് മറ്റുളളവര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ''വേണ്ട, ഇന്നു സാറിനെ ഞാന്‍ കൊണ്ടുപോകാം? ബാബു അവരോട് പറഞ്ഞു. ദൂരെ മാറി അവന്റെ കാര്‍ കിടപ്പുണ്ടായിരുന്നു. അടുത്തുതന്നെ സുന്ദരിയായ ഭാര്യയും. ''സാറിന്ന് വീട്ടില്‍ പോകുന്നില്ല. എന്റെ കൂടെ വരുന്നു.'' അവന്‍ മറ്റുള്ളവരോട് തെല്ലൊരപേക്ഷ സ്വരത്തില്‍ പറഞ്ഞു. അല്ലെങ്കില്‍ തന്നെ, തന്റെ വീട്ടിലാരാണ്? രണ്ടുമക്കളില്‍ മകന്‍ വിദേശത്ത് മകള്‍ രാഷ്ട്രതലസ്ഥാനത്തില്‍. പെന്‍ഷനായാല്‍ അങ്ങോട്ടു ചെല്ലാന്‍ രണ്ടുപേരുടെയും ക്ഷണം. പക്ഷേ ഉഷയുടെ സാന്നിദ്ധ്യമുള്ള മ ണ്ണാണ് തനിക്കിഷ്ടം.
പടിഞ്ഞാറന്‍ ചക്രവാളത്തിലെ ചെഞ്ചോര കണ്ട് ഭയന്നിട്ടോ ഭൂമിയിലെ വേര്‍പാടിന്റെ ദുഃഖം സഹിക്കാഞ്ഞോ എന്തോ. ദിവാകരന്‍ മുങ്ങാനൊരുങ്ങുന്നു. സുരേഷ്ബാബുവിന്റെ കാറില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. വിട. വിട. തനിക്കെല്ലാം തന്ന സരസ്വതി ക്ഷേത്രമോ ^തലമുറകളേ വിട. വിട.
Nini S.S.
Physical Science
സ്നേഹിതന്‍
മനസ്സിന്റെ കിളിവാതില്‍ തുറന്നു^
എന്‍ മിഴിനീര്‍ തുടച്ചു മാറ്റുവാന്‍,
അവന്‍ വന്നു!
പൂക്കള്‍ നിറഞ്ഞ വസന്തകാലത്ത്,
പൂര്‍ണ്ണചന്ദ്രനെപ്പോലെ ശോഭിച്ചു.
മിന്നാമിനുങ്ങിനെപ്പോലെ വന്നു,
കാര്‍മേഘത്തെപ്പോലെ പോയ്മറഞ്ഞു!
അവനെകാത്ത് എന്നിലെ നിലവിളക്ക്,
അണയാതെ കത്തുകയാണ്!
നീയെനിക്ക് നല്‍കിയ ഒരായിരം വാക്കുകള്‍,
ഞാനിന്നും ഹൃദയത്തില്‍ സുക്ഷിക്കുന്നു.
വരില്ലേ, നീ വരില്ലേ, കാത്തിരുന്നോട്ടെ?
Sheena P.M.
Physical Science.
എന്‍ മിഴിനീര്‍ തുടച്ചു മാറ്റുവാന്‍,
അവന്‍ വന്നു!
പൂക്കള്‍ നിറഞ്ഞ വസന്തകാലത്ത്,
പൂര്‍ണ്ണചന്ദ്രനെപ്പോലെ ശോഭിച്ചു.
മിന്നാമിനുങ്ങിനെപ്പോലെ വന്നു,
കാര്‍മേഘത്തെപ്പോലെ പോയ്മറഞ്ഞു!
അവനെകാത്ത് എന്നിലെ നിലവിളക്ക്,
അണയാതെ കത്തുകയാണ്!
നീയെനിക്ക് നല്‍കിയ ഒരായിരം വാക്കുകള്‍,
ഞാനിന്നും ഹൃദയത്തില്‍ സുക്ഷിക്കുന്നു.
വരില്ലേ, നീ വരില്ലേ, കാത്തിരുന്നോട്ടെ?
Sheena P.M.
Physical Science.
മകള്‍
കുഞ്ഞേ, നീ അറിയുന്നുവോ
ഈ അമ്മതന്‍ വേദന
മാതൃസ്നേഹം ചൊരിയേണ്ട നിന്നില്‍ ഞാന്‍
വിരഹത്തിന്‍ വേദന നീട്ടിത്തരുന്നുവോ
സ്നേഹകണികകള്‍ നല്‍കേണ്ട നിന്നില്‍ ഞാന്‍
ശോകത്തിന്‍ തന്ത്രികള്‍ മീട്ടിത്തരുന്നുവോ
പാലൂട്ടി തേനൂട്ടി ലാളിക്കും നിന്നെ ഞാന്‍
ഓമനപ്പൂമുഖം ഉമ്മവെച്ചിടും ഞാന്‍
നന്മയ്ക്ക് വേണ്ടി പടപൊരുതുമ്പോഴും
അമ്മതന്‍ സ്നേഹം നിന്നിലായെത്തുന്നു.
ഒരുനോക്ക് കാണാന്‍ വാരിപ്പുണരാന്‍
അമ്മതന്‍ ഉള്ളംതുളുമ്പുന്നു ഓമലേ
എന്നിലെ സ്പന്ദനം എപ്പോഴും ഓമലേ
നിന്നിലേക്കെത്തുന്നു നീ അറിയുന്നുവോ.
നിന്‍ ചാരത്തെത്തുവാന്‍ എന്‍മനം വെമ്പന്നു
ഓമലേ സദ്ഗദം കാത്തിരിക്കുന്നു ഞാന്‍.
Savitha K.
Physical Science.
ഈ അമ്മതന്‍ വേദന
മാതൃസ്നേഹം ചൊരിയേണ്ട നിന്നില്‍ ഞാന്‍
വിരഹത്തിന്‍ വേദന നീട്ടിത്തരുന്നുവോ
സ്നേഹകണികകള്‍ നല്‍കേണ്ട നിന്നില്‍ ഞാന്‍
ശോകത്തിന്‍ തന്ത്രികള്‍ മീട്ടിത്തരുന്നുവോ
പാലൂട്ടി തേനൂട്ടി ലാളിക്കും നിന്നെ ഞാന്‍
ഓമനപ്പൂമുഖം ഉമ്മവെച്ചിടും ഞാന്‍
നന്മയ്ക്ക് വേണ്ടി പടപൊരുതുമ്പോഴും
അമ്മതന്‍ സ്നേഹം നിന്നിലായെത്തുന്നു.
ഒരുനോക്ക് കാണാന്‍ വാരിപ്പുണരാന്‍
അമ്മതന്‍ ഉള്ളംതുളുമ്പുന്നു ഓമലേ
എന്നിലെ സ്പന്ദനം എപ്പോഴും ഓമലേ
നിന്നിലേക്കെത്തുന്നു നീ അറിയുന്നുവോ.
നിന്‍ ചാരത്തെത്തുവാന്‍ എന്‍മനം വെമ്പന്നു
ഓമലേ സദ്ഗദം കാത്തിരിക്കുന്നു ഞാന്‍.
Savitha K.
Physical Science.
Tuesday, October 19, 2010
ഗുരുശിഷ്യ ബന്ധം
ഗുരുശിഷ്യബന്ധത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നുവരുന്നത് ബൈബിളിലെ ഒരു സംഭവമാണ്. ഒരുദിവസം യേശുനാഥന്‍ മരണത്തിനുമുമ്പ് തന്റെ ശിഷ്യരുമൊത്ത് അന്ത്യ അത്താഴം കഴിക്കാന്‍ സെഹിയോന്‍ ഊട്ടുശാലയില്‍ എത്തിച്ചേര്‍ന്നു. യഹൂദരുടെ ആചാരമനുസരിച്ച് ഭക്ഷണത്തിനുമുമ്പ് അടിമകള്‍ പാദം കഴുകികൊടുക്കണമായിരുന്നു. എന്നാല്‍ ശിഷ്യന്മാരിലാരും ഈ പ്രവൃത്തി ചെയ്യാന്‍ തയ്യാറായില്ല. എല്ലാവരും ഭക്ഷണത്തിനിരുന്നപ്പോള്‍ യേശു തന്റെ മേലങ്കി മാറ്റി ഒരു തൂവാലയും ഒരു പാത്രത്തില്‍ വെള്ളവുമെടുത്ത് ശിഷ്യരുടെ പാദം കഴുകി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ''നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദം കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദം കഴുവിന്‍.''
സ്വയം താഴ്ന്നിറങ്ങുന്ന ഗുരുസങ്കല്‍പം. തലമുറകളെ വാര്‍ത്തെടുക്കുന്ന രാജശില്‍പിയാണ് അധ്യാപകന്‍ എന്ന് തത്വചിന്തകനായ ജീന്‍സെബിലസ് പറയുന്നു. ശിഷ്യമനസ്സുകളെ സ്വാധീനിക്കണമെങ്കില്‍ ഗുരു ഇറങ്ങിവരണം. മേലാവിയോടുള്ള വിനയം കര്‍ത്തവ്യവും സമന്‍മാരോടുള്ള വിനയ മര്യാദയും താഴെയുളളവരോടുള്ള വിനയം കുലീനതയുമാണെന്ന് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍! വിനയം ഗുരുവിന്റെ മുഖമുദ്രയാകണം. കുഞ്ഞുങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സാധ്യതകളെ തട്ടിയുണര്‍ത്തുന്നവനാണ് അധ്യാപകന്‍. യഥാര്‍ത്ഥത്തില്‍ ഇത് ദൈവത്തിന്റെ കരവേലയായ മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് രൂപപ്പെടുത്തുന്ന പവിത്രകര്‍മ്മമാണ്. അതിനാല്‍ ഇത് വൈദാരാധനകൂടിയാണ്. ഇവിടെ സ്വാര്‍ത്ഥതയുടെയോ പ്രതിഫലചിന്തയുടെയോ അഹങ്കാരത്തിന്റെയോ ചിന്തകളില്ല. അധ്യാപനത്തെ ജീവിതദൌത്യമായി കാണുന്ന അര്‍പ്പണമനോഭാവമുള്ള അധ്യാപകരാണ് വിദ്യാഭ്യാസത്തെ വളര്‍ത്തുന്നതെന്ന് ഡോ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞുവെയ്ക്കുമ്പോള്‍ ഇന്നു നമ്മെയൊക്കെ സ്വന്തം മക്കളെപോലെ കരുതി വളര്‍ത്തിയ ഒരുപാടു അധ്യാപകജീവിതങ്ങളെ നമുക്കും ഉയര്‍ത്തിക്കാണിക്കാനുണ്ടാകും.
ആചാര്യ ദേവോ ഭവ!
ആജ്ഞതയുടെ അന്ധകാരമകറ്റി അധാര്‍മ്മികതയുടെയും അനീതിയുടെയും ഇരുളകറ്റി ശിഷ്യനു നേരിന്റെ പാത കാണിച്ചുകൊടുക്കുന്ന ഗുരുവിനെ ദൈവമായി കരുതുന്ന ആര്‍ഷഭാരത സംസ്കാരത്തിന്റെ ഉടമകളാണ് നമ്മള്‍. പക്ഷേ ഇത് ഈ ചിന്തകള്‍ക്ക് ഉലച്ചില്‍ സംഭവിച്ചിരിക്കുന്നു. ഒരു നല്ല ജോലി, പ്രശസ്തി, ആഡംബരം നിറഞ്ഞ ജീവിതം ഇവയൊക്കെയായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍. അധഃപതിച്ചോ എന്ന് സംശയിച്ചുപോകുന്ന ജീവിതത്തിന്റെ അടിസ്ഥാനഭാവങ്ങള്‍ പോലും അറിയാതെ കലാലയങ്ങള്‍ വിട്ടുപോരുന്ന കുഞ്ഞുങ്ങള്‍ ഇടവഴിയില്‍ തളര്‍ന്നുപോകുന്നു. വേതനത്തിനുവേണ്ടിയും ഉപജീവനത്തിനുവേണ്ടിയും ജോലി തീര്‍ത്തുപോകുന്ന അധ്യാപകര്‍ തങ്ങളുടെ യഥാര്‍ത്ഥദൌത്യം തിരക്കിനിടയില്‍ മറന്നുപോയോ? കാഴ്ചപ്പാടുകളിലെ അവ്യക്തതയും ലക്ഷ്യബോധമില്ലായ്മയുമാണ് ഇന്ത്യയിലെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് ഡോ. എ.പി.ജെ. അബ്ദുല്‍കലാം പറയുന്നു.
ഈ നിലപാടുകള്‍ക്കും ചിന്തകള്‍ക്കും മാറ്റംവരട്ടെ സമൂഹത്തിന്, നാടിന്, കുടുംബത്തിന് നല്ല വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുവാന്‍ ഇന്നിന്റെ വിദ്യാഭ്യാസത്തിന്, അധ്യാപകര്‍ക്ക് സാധിക്കട്ടെ. ശിഷ്യരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഗുരുവും ഗുരുവിനെ ഉള്ളോടു ചേര്‍ത്തുവെയ്ക്കുന്ന ശിഷ്യരുമായി നമ്മുക്ക് മാറാം. സര്‍വ്വേശ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ.
Dhanya Antony,
Physical Science option.
സ്വയം താഴ്ന്നിറങ്ങുന്ന ഗുരുസങ്കല്‍പം. തലമുറകളെ വാര്‍ത്തെടുക്കുന്ന രാജശില്‍പിയാണ് അധ്യാപകന്‍ എന്ന് തത്വചിന്തകനായ ജീന്‍സെബിലസ് പറയുന്നു. ശിഷ്യമനസ്സുകളെ സ്വാധീനിക്കണമെങ്കില്‍ ഗുരു ഇറങ്ങിവരണം. മേലാവിയോടുള്ള വിനയം കര്‍ത്തവ്യവും സമന്‍മാരോടുള്ള വിനയ മര്യാദയും താഴെയുളളവരോടുള്ള വിനയം കുലീനതയുമാണെന്ന് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍! വിനയം ഗുരുവിന്റെ മുഖമുദ്രയാകണം. കുഞ്ഞുങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സാധ്യതകളെ തട്ടിയുണര്‍ത്തുന്നവനാണ് അധ്യാപകന്‍. യഥാര്‍ത്ഥത്തില്‍ ഇത് ദൈവത്തിന്റെ കരവേലയായ മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് രൂപപ്പെടുത്തുന്ന പവിത്രകര്‍മ്മമാണ്. അതിനാല്‍ ഇത് വൈദാരാധനകൂടിയാണ്. ഇവിടെ സ്വാര്‍ത്ഥതയുടെയോ പ്രതിഫലചിന്തയുടെയോ അഹങ്കാരത്തിന്റെയോ ചിന്തകളില്ല. അധ്യാപനത്തെ ജീവിതദൌത്യമായി കാണുന്ന അര്‍പ്പണമനോഭാവമുള്ള അധ്യാപകരാണ് വിദ്യാഭ്യാസത്തെ വളര്‍ത്തുന്നതെന്ന് ഡോ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞുവെയ്ക്കുമ്പോള്‍ ഇന്നു നമ്മെയൊക്കെ സ്വന്തം മക്കളെപോലെ കരുതി വളര്‍ത്തിയ ഒരുപാടു അധ്യാപകജീവിതങ്ങളെ നമുക്കും ഉയര്‍ത്തിക്കാണിക്കാനുണ്ടാകും.
ആചാര്യ ദേവോ ഭവ!
ആജ്ഞതയുടെ അന്ധകാരമകറ്റി അധാര്‍മ്മികതയുടെയും അനീതിയുടെയും ഇരുളകറ്റി ശിഷ്യനു നേരിന്റെ പാത കാണിച്ചുകൊടുക്കുന്ന ഗുരുവിനെ ദൈവമായി കരുതുന്ന ആര്‍ഷഭാരത സംസ്കാരത്തിന്റെ ഉടമകളാണ് നമ്മള്‍. പക്ഷേ ഇത് ഈ ചിന്തകള്‍ക്ക് ഉലച്ചില്‍ സംഭവിച്ചിരിക്കുന്നു. ഒരു നല്ല ജോലി, പ്രശസ്തി, ആഡംബരം നിറഞ്ഞ ജീവിതം ഇവയൊക്കെയായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍. അധഃപതിച്ചോ എന്ന് സംശയിച്ചുപോകുന്ന ജീവിതത്തിന്റെ അടിസ്ഥാനഭാവങ്ങള്‍ പോലും അറിയാതെ കലാലയങ്ങള്‍ വിട്ടുപോരുന്ന കുഞ്ഞുങ്ങള്‍ ഇടവഴിയില്‍ തളര്‍ന്നുപോകുന്നു. വേതനത്തിനുവേണ്ടിയും ഉപജീവനത്തിനുവേണ്ടിയും ജോലി തീര്‍ത്തുപോകുന്ന അധ്യാപകര്‍ തങ്ങളുടെ യഥാര്‍ത്ഥദൌത്യം തിരക്കിനിടയില്‍ മറന്നുപോയോ? കാഴ്ചപ്പാടുകളിലെ അവ്യക്തതയും ലക്ഷ്യബോധമില്ലായ്മയുമാണ് ഇന്ത്യയിലെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് ഡോ. എ.പി.ജെ. അബ്ദുല്‍കലാം പറയുന്നു.
ഈ നിലപാടുകള്‍ക്കും ചിന്തകള്‍ക്കും മാറ്റംവരട്ടെ സമൂഹത്തിന്, നാടിന്, കുടുംബത്തിന് നല്ല വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുവാന്‍ ഇന്നിന്റെ വിദ്യാഭ്യാസത്തിന്, അധ്യാപകര്‍ക്ക് സാധിക്കട്ടെ. ശിഷ്യരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഗുരുവും ഗുരുവിനെ ഉള്ളോടു ചേര്‍ത്തുവെയ്ക്കുന്ന ശിഷ്യരുമായി നമ്മുക്ക് മാറാം. സര്‍വ്വേശ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ.
Dhanya Antony,
Physical Science option.
അമ്മ
പിഞ്ചോമനതന്‍ ചെഞ്ചുണ്ടുകള്‍ രണ്ട് വാക്കിനായ് വെമ്പിടുന്നു.
അമ്മ, അമ്മയാണവന് ജീവാമൃതം.
സ്നേഹത്തിന്‍ പാനപാത്രമാണമ്മ
ത്യാഗത്തിന്‍ മൂര്‍ത്തിമത് ഭാവമാണമ്മ.
അമ്മ, തന്‍ ജീവിരക്തം അമൃതായ് തന്‍
കുഞ്ഞിനായ് ഊറ്റികൊടുത്തിടുന്നു.
അമ്മതന്‍ കരണങ്ങള്‍ അവന് കരുത്തേകിടുന്നു.
അറിവിന്‍ പാലാഴിയാംമമ്മ
വിദ്യതന്‍ ആദ്യഗുരുവാംമമ്മ
സ്നേഹത്തിന്‍, ത്യാഗത്തിന്‍, കാരുണ്യത്തിന്‍
പ്രതിബിംബമാണമ്മ
അമ്മ തന്‍ മനസ്സില്‍ കൂട്ടികിഴിച്ചിടുന്നു
തന്‍ മക്കള്‍തന്‍ വളര്‍ച്ചയും പദവിയും
അമ്മതന്‍ സംരക്ഷണം ഒഴിയാബാധപോലെ
ഒരുനാള്‍ എല്ലാമായിരുന്നമ്മയെ
അനാഥരാക്കി അവര്‍ക്കായ് അനാഥമന്ദിരങ്ങള്‍ പണിയുന്നു.
ഇത്രമേല്‍ പാപിയാം മക്കള്‍ അറിയുന്നുവോ...
ഒരമ്മതന്‍നോവുമാ മനസ്സ്
നിമിഷമാം നേരത്തെ നോവുമാത്രം മതി
പാപിയാം മക്കളെ ഇല്ലായ്മ ചെയ്യുവാന്‍
പക്ഷേ ഒരമ്മതന്‍ മനസ്സ് തുന്നിയില്ലൊരിക്കലും
തന്‍ മക്കള്‍ക്ക് ഹേതുവാകുവാന്‍.
ഇന്നതറിയണമെങ്കില്‍ അമ്മയെന്ന രണ്ടക്ഷരത്തിന്‍
മാഹാത്മ്യം പഠിക്കുവിന്‍ മര്‍ത്യരെ.
Vinodini M.P,
Natural Science
അമ്മ, അമ്മയാണവന് ജീവാമൃതം.
സ്നേഹത്തിന്‍ പാനപാത്രമാണമ്മ
ത്യാഗത്തിന്‍ മൂര്‍ത്തിമത് ഭാവമാണമ്മ.
അമ്മ, തന്‍ ജീവിരക്തം അമൃതായ് തന്‍
കുഞ്ഞിനായ് ഊറ്റികൊടുത്തിടുന്നു.
അമ്മതന്‍ കരണങ്ങള്‍ അവന് കരുത്തേകിടുന്നു.
അറിവിന്‍ പാലാഴിയാംമമ്മ
വിദ്യതന്‍ ആദ്യഗുരുവാംമമ്മ
സ്നേഹത്തിന്‍, ത്യാഗത്തിന്‍, കാരുണ്യത്തിന്‍
പ്രതിബിംബമാണമ്മ
അമ്മ തന്‍ മനസ്സില്‍ കൂട്ടികിഴിച്ചിടുന്നു
തന്‍ മക്കള്‍തന്‍ വളര്‍ച്ചയും പദവിയും
അമ്മതന്‍ സംരക്ഷണം ഒഴിയാബാധപോലെ
ഒരുനാള്‍ എല്ലാമായിരുന്നമ്മയെ
അനാഥരാക്കി അവര്‍ക്കായ് അനാഥമന്ദിരങ്ങള്‍ പണിയുന്നു.
ഇത്രമേല്‍ പാപിയാം മക്കള്‍ അറിയുന്നുവോ...
ഒരമ്മതന്‍നോവുമാ മനസ്സ്
നിമിഷമാം നേരത്തെ നോവുമാത്രം മതി
പാപിയാം മക്കളെ ഇല്ലായ്മ ചെയ്യുവാന്‍
പക്ഷേ ഒരമ്മതന്‍ മനസ്സ് തുന്നിയില്ലൊരിക്കലും
തന്‍ മക്കള്‍ക്ക് ഹേതുവാകുവാന്‍.
ഇന്നതറിയണമെങ്കില്‍ അമ്മയെന്ന രണ്ടക്ഷരത്തിന്‍
മാഹാത്മ്യം പഠിക്കുവിന്‍ മര്‍ത്യരെ.
Vinodini M.P,
Natural Science
Subscribe to:
Posts (Atom)